കോഴിക്കോട് ക്വാറിയിൽ പാറപ്പൊട്ടിക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു

പാറപൊട്ടിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണാണ് അപകടം സംഭവിച്ചതെന്നാണ് സംശയിക്കന്നത്.

one died in an accident in quarry at Kozhikode

കോഴിക്കോട് : മുക്കം തോട്ടുമുക്കത്ത് ക്രഷറിൽ പാറപ്പൊട്ടിക്കുന്നതിനിടയിൽ അപകടം ഒരാൾ മരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്തെ പാലക്കൽ ക്രഷറിലെ ജോലിക്കാരനായ നേപ്പോൾ സ്വദേശി സുപ്പലാൽ (30) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പാറപൊട്ടിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണാണ് അപകടം സംഭവിച്ചതെന്നാണ് സംശയിക്കന്നത്. മറ്റ് മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്. 

ക്വാറിയുടെ ആഘാതത്തിൽ വീടുകൾക്ക് വിള്ളൽ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

താമരശ്ശേരി ഒടുക്കത്തിപ്പൊയിലിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി കാരണം വീടുകൾക്ക്  വിള്ളൽ സംഭവിച്ച് ജനങ്ങൾ പ്രാണഭയത്തിലാണ് കഴിയുന്നതെന്ന നാട്ടുകാരുടെ പരാതിയിൽ മനുഷ്യാകാശ കമ്മീഷന്റെ ഇടപെടൽ. ആരോപണം അധികൃതർ നിഷേധിച്ച സാഹചര്യത്തിൽ വൈബ്രേഷൻ ടെസ്റ്റ് ഉൾപ്പടെയുള്ള വിദ​ഗ്ധ പഠനം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്.  സ്വീകരിച്ച നടപടികൾ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും കളക്ടർക്ക് നിർദ്ദേശം നൽകി.  

ജില്ലാ ജിയോളജിസ്റ്റും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചു.  ഒടുക്കത്തിപൊയിൽ നിവാസികൾ താമസിക്കുന്നത് ക്വാറിയുടെ 200 മീറ്റർ പരിധിക്ക് പുറത്താണെന്നും ക്വാറിയുടെ പ്രവർത്തനം കാരണമാണോ വീടുകൾക്ക് വിള്ളൽ സംഭവിച്ചതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഓമശേരി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.  വിദ​ഗ്ധ പഠനം നടത്തി ഇക്കാര്യം സ്ഥിരീകരിക്കുകയാണെങ്കിൽ ക്വാറിക്ക് നൽകിയ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. 

3.105 ഹെക്ടർ സ്ഥലത്ത് പ്രതിവർഷം 120500 ടൺ കരിങ്കല്ല് ഖനനം ചെയ്യാനാണ് 12 വർഷത്തേക്ക് ലൈസൻസ് അനുവദിച്ചിട്ടുള്ളത്.  2030 വരെ ലൈസൻസിന് കാലാവധിയുണ്ട്. വിള്ളലിന്റെ കാരണം കണ്ടെത്താൻ വൈബ്രേഷൻ ടെസ്റ്റ് നടത്തുന്നതിന് ക്വാറി  ഉടമക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.  റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാണ് കമ്മീഷൻ ജില്ലാ കളക്ടർക്ക്  ഉത്തരവ് നൽകിയത്. നേരത്തെ,  പട്ടികവർഗ്ഗ വിഭാ​ഗത്തിൽപെട്ട വ്യക്തിയുടെ വീടും സ്ഥലവും കൈക്കലാക്കി കരിങ്കൽ ക്വാറി ഉടമകൾ  വാസയോ​ഗ്യമല്ലാത്ത സ്ഥലം പകരം നൽകിയ സംഭവത്തിൽ, ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാത്ത കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തിരുന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios