ഗംഭീറിനും രോഹിത്തിനും കോമൺസെൻസില്ല, ഇന്ത്യ ആദ്യ ടെസ്റ്റിൽ തോറ്റതിനെക്കുറിച്ച് തുറന്നടിച്ച് മുൻ താരം

By Web TeamFirst Published Oct 22, 2024, 10:09 PM IST
Highlights

ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യയുടെ തന്ത്രങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ താരം മനോജ് തിവാരി.

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റതിന് കാരണം പരിശീലകന്‍ ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും സാമാന്യബുദ്ധിയില്ലാതെ പോയാണെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യൻ  താരം മനോജ് തിവാരി. കോച്ചും ക്യാപ്റ്റനും കൂടി എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന്  തനിക്ക് മനസിലാവുന്നില്ലെന്നും മനോജ് തിവാരി പറഞ്ഞു.

പലപ്പോഴും അവരെടുക്കുന്ന തീരുമാനങ്ങള്‍ എനിക്ക് പിടികിട്ടുന്നില്ല. അവരെന്താണ് ചെയ്യുന്നതെന്നും. പുതിയൊരു കോച്ചോ ക്യാപ്റ്റനോ വന്നു കഴിഞ്ഞാല്‍ പിന്നെ വ്യത്യസ്തമായി ചെയ്യാനുള്ള ശ്രമമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും തിവാരി ക്രിക് ബസിനോട് പറഞ്ഞു.

Latest Videos

'സെലിബ്രിറ്റിയായി നടക്കാറില്ല, തിരുവനന്തപുരത്ത് 90 ശതമാനം പേരുടെ കൈയിലും എന്‍റെ കൂടെയുള്ള സെൽഫിയുണ്ട്': സഞ്ജു

ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് പിന്തുടരുമ്പോള്‍ അഞ്ചാം ദിനം തുടക്കത്തിലെ സ്പിന്നര്‍ ആര്‍ അശ്വിനെ പന്തേല്‍പ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്. രണ്ടാം ഇന്നിംഗ്സില്‍ അശ്വിന്‍ വെറും രണ്ടോവര്‍ മാത്രമാണ് പന്തെറിഞ്ഞത്. ആ സമയത്തേക്ക് ന്യൂസിലന്‍ഡ് വിജയം ഉറപ്പിച്ചിരുന്നു. മൂന്ന് സ്പിന്നര്‍മാരുള്ളപ്പോള്‍ ഒരു സ്പിന്നര്‍ക്ക് കുറച്ച് ഓവര്‍ കുറയുമെന്ന് എനിക്കറിയാമായിരുന്നു. എന്നാലത് ഒരിക്കലും അശ്വിനായിരിക്കുമെന്ന് ഞാന്‍ കരുതിയില്ല. 500 വിക്കറ്റിലേറെ നേടിയ ബൗളറാണ് അശ്വിന്‍. 107 റണ്‍സ് പോലെ ചെറിയൊരു ടോട്ടല്‍ പ്രതിരോധിക്കുമ്പോള്‍ ജസ്പ്രീത് ബുമ്രക്കൊപ്പം ബൗള്‍ ചെയ്യേണ്ടിയിരുന്നത് അശ്വിനായിരുന്നു.

'ഫൈനലിന് തൊട്ടു മുമ്പ് അതും പറഞ്ഞ് രോഹിത് പോയി, പിന്നീട് പെട്ടെന്ന് തിരിച്ചുവന്ന് പറഞ്ഞു'; തുറന്നുപറഞ്ഞ് സഞ്ജു

മികച്ച ക്യാപ്റ്റൻമാര്‍ക്കും തെറ്റുപറ്റാം. പക്ഷെ അവിടെയാണ് ടീമിന് ശരിയായ ഉപദേശം കൊടുക്കേണ്ട ജോലി കോച്ച് ചെയ്യേണ്ടത്. പക്ഷെ ബെഗംളൂരു ടെസ്റ്റില്‍ എന്ത് കൊണ്ട് അതുണ്ടായില്ല എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും തിവാരി പറഞ്ഞു. ബെംഗളൂരു ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 16 ഓവര്‍ എറിഞ്ഞ അശ്വിന്‍ 94 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. ബെംഗളൂരു ടെസ്റ്റില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന്‍റെ വിജയം നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!