Asianet News MalayalamAsianet News Malayalam

'ഗൂഗിള്‍ സാബു'വിനൊപ്പം സെല്‍ഫി, ഷിയാസിന് തലപ്പാവ്; ബിഗ് ബോസ് താരങ്ങള്‍ കൊച്ചിയിലെത്തി

'ഗൂഗിള്‍ സാബു' എന്നെഴുതിയ പ്ലക്കാര്‍ഡുമേന്തിയാണ് സാബുവിനെ ആരാധകര്‍ കാത്തുനിന്നത്. 'പത്മവ്യൂഹം ഭേദിച്ചുവന്ന സാബു അണ്ണന് നൂറ് ചുവന്ന പൂക്കള്‍' എന്നും 'നേടിയത് മനസ് കൂടിയാണ്, ബിഗ് ബോസിലെ രാജാവിന് സ്വാഗതം' എന്നും ഫ്‌ലെക്‌സില്‍ എഴുതിയിരുന്നു.

bigg boss malayalam contestants reached kochi
Author
Kochi, First Published Oct 1, 2018, 4:55 PM IST | Last Updated Oct 1, 2018, 5:09 PM IST

ലോക മലയാളികള്‍ ആവേശത്തോടെ നോക്കിക്കണ്ട ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം മത്സരാര്‍ഥികള്‍ കേരളത്തില്‍ എത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉച്ച തിരിഞ്ഞ് മൂന്നരയോടെയാണ് മുംബൈയില്‍ നിന്നുള്ള വിമാനം എത്തിയത്. 

bigg boss malayalam contestants reached kochi

ബഷീര്‍ ആണ് ആദ്യം പുറത്തിറങ്ങിയത്. പിന്നാലെ ഷിയാസ്, ബിഗ് ബോസ് ടൈറ്റില്‍ വിന്നറായ സാബുമോന്‍ അബ്ദുസമദ്, അനൂപ് ചന്ദ്രന്‍, ഹിമ ശങ്കര്‍, ഡേവിഡ് ജോണ്‍ എന്നിവരും പുറത്തെത്തി. വൈറ്റ് ഫുള്‍ സ്ലീവ് ഷര്‍ട്ടും കാക്കി പാന്റ്‌സുമായിരുന്നു സാബുവിന്റെ വേഷം. സണ്‍ ഗ്ലാസും വച്ചിരുന്നു. 'ഗൂഗിള്‍ സാബു' എന്നെഴുതിയ പ്ലക്കാര്‍ഡുമേന്തിയാണ് സാബുവിനെ ആരാധകര്‍ കാത്തുനിന്നത്. 'പത്മവ്യൂഹം ഭേദിച്ചുവന്ന സാബു അണ്ണന് നൂറ് ചുവന്ന പൂക്കള്‍' എന്നും 'നേടിയത് മനസ് കൂടിയാണ്, ബിഗ് ബോസിലെ രാജാവിന് സ്വാഗതം' എന്നും ഫ്‌ലെക്‌സില്‍ എഴുതിയിരുന്നു.

bigg boss malayalam contestants reached kochi

സാബുവിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകരുടെ തിരക്കുണ്ടായിരുന്നു. ഗ്രാന്റ് ഫിനാലെ കാണാന്‍ മുംബൈയില്‍ എത്തിയിരുന്ന ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് സാബു തിരിച്ചെത്തിയത്. ജ്യേഷ്ഠനും ഭാര്യയും സാബുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 

bigg boss malayalam contestants reached kochi

ഷിയാസിനായിരുന്നു പക്ഷേ വിമാനത്താവളത്തില്‍ ഏറെ ആരാധകര്‍. ജയ് വിളികളോടെയാണ് അവര്‍ പുറത്തേക്കെത്തിയ ഷിയാസിനെ വരവേറ്റത്. എത്തിയ ഉടന്‍ ഒരു തലപ്പാവും ധരിപ്പിച്ചു. പിന്നീട് സെല്‍ഫികള്‍ക്കായുള്ള തിരക്കായിരുന്നു. ഷിയാസിന്റെ ഉമ്മയും പെങ്ങളും അവരുടെ കുട്ടികളും സ്വീകരിക്കാന്‍ എത്തിയിരുന്നു. നെടുമ്പാശ്ശേരിക്ക് സമീപത്തുള്ള അത്താണി സ്വദേശിയാണ് ഷിയാസ്. അനൂപിനെ സ്വീകരിക്കാന്‍ ജ്യേഷ്ഠന്‍ എത്തിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios