Asianet News MalayalamAsianet News Malayalam

യാസ്കിനായി മലയാളം സൂപ്പർ താരത്തെ പരി​ഗണിച്ചതാണ്: വെളിപ്പെടുത്തി കൽക്കി സ്റ്റോറി ബോർഡ് ആർട്ടിസ്റ്റ്

കൽക്കി 2898 എഡിയുടെ സ്റ്റോറി ബോർഡ് ആർട്ടിസ്റ്റുകളിൽ ഒരാളായ വേണു​ഗോപാല്‍.

kalki 2898 ad story board artist says they considered mohanlal on kamal haasan role
Author
First Published Aug 3, 2024, 12:19 PM IST | Last Updated Aug 3, 2024, 12:36 PM IST

തുവരെ കാണാത്ത ദൃശ്യവിസ്മയം പ്രേക്ഷകർക്ക് സമ്മാനിച്ച സിനിമയാണ് കൽക്കി 2898 എഡി. നാ​ഗ് അശ്വിന്റെ സംവിധാനത്തിൽ റിലീസ് ചെയ്തി ചിത്രം ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തിയിരുന്നു. ഔദ്യോ​ഗിക വിവരം പ്രകാരം 1100 കോടിയിലേറെ കൽക്കി ഇതിനോടകം നേടി കഴിഞ്ഞു. നിലവിൽ സിനിമയുടെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. 

റിലീസ് ചെയ്ത ആദ്യഷോ മുതൽ പ്രേക്ഷകർക്ക് ഇടയിൽ ചർച്ചയായ രണ്ട് കഥാപാത്രങ്ങളാണ് അമിതാഭ് ബച്ചൻ അവതരിപ്പിച്ച അശ്വത്ഥാമാവും കമൽഹാസന്റെ സുപ്രീം ലീഡർ യാസ്കിനും. ഇതിൽ ഏറെ വ്യത്യസ്തമായ ലുക്ക് കൊണ്ട് യാസ്കിൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ വേഷത്തിലേക്ക് മലയാളികളുടെ പ്രിയതാരം മോഹൻലാലിനെ പരി​ഗണിച്ചിരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. 

കൽക്കി 2898 എഡിയുടെ സ്റ്റോറി ബോർഡ് ആർട്ടിസ്റ്റുകളിൽ ഒരാളായ വേണു​ഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു തിരുവനന്തപുരം സ്വദേശിയായ വേണു​ഗോപാലിന്റെ പ്രതികരണം. 

കുഞ്ഞുങ്ങളേ..മുടങ്ങില്ല പഠനം; ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ മമ്മൂട്ടി ഫാൻസ്

"അശ്വത്ഥാമാവായി അമിതാഭ് ബച്ചനും ഭൈരവയായി പ്രഭാസും ആണ് എത്തുക എന്ന് ആദ്യമെ തന്നെ അറിയാമായിരുന്നു. ഒപ്പം ദീപിക പദുകോണും. യാസ്കിന്റെ കേസിൽ ആയിരുന്നു ഒരു ഡൗട്ട് ഉണ്ടായിരുന്നത്. കാരണം ഈ മൂന്ന് പേർക്ക് ഒപ്പം നിൽക്കുന്ന ഒരാളായിരിക്കണം യാസ്കിൻ ചെയ്യേണ്ടത്. അതിൽ മോഹൻലാൽ സാറിനെ പരിഗണിച്ചിരുന്നു. ഒടുവിൽ ഫൈനൽ ആയിട്ട് കമൽ സാറും ലാൽ സാറും വന്നു. ശേഷം നടന്ന ചർച്ചയിൽ കമൽ സാർ തന്നെ ആ കഥാപാത്രത്തിന് മതി എന്ന് തീരുമാനിക്കുക ആയിരുന്നു", എന്നാണ് വേണു​ഗോപാൽ പറഞ്ഞത്. ഇറങ്ങുന്ന ഓരോ മലയാള സിനിമകളും അപ്പോൾ തന്നെ കാണുന്ന ആളാണ് നാ​ഗ് അശ്വിൻ എന്നും ആവേശം അടക്കം തിയറ്ററിൽ പോയി കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios