വലതുവശത്തെ രണ്ടാമത്തെ ലൈനിലാണ് വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങ് അനുമതി നല്‍കിയിരിക്കുന്നത്.
അബുദാബി: അബുദാബിയില്‍ ട്രാഫിക് നിയമങ്ങളില്‍ മാറ്റം. ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ സ്ട്രീറ്റില്‍ വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങിന് അനുമതി. 2024 ജനുവരി 29 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാകും.
വലതുവശത്തെ രണ്ടാമത്തെ ലൈനിലാണ് വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങ് അനുമതി നല്‍കിയിരിക്കുന്നത്. ബെനോന ബ്രിഡ്ജില്‍നിന്ന് ഇകാദ് ബ്രിഡ്ജിലേക്കും തിരിച്ചുമുള്ള പാതയിലാണ് നിയമത്തിൽ ഇളവ്. ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ സ്വന്തം സുരക്ഷക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഓവര്‍ടേക്കിങ് നടത്താത്തപ്പോള്‍ റോഡിന്റെ വലത്തേ ലൈനിലൂടെ മാത്രമേ വലിയ വാഹനങ്ങള്‍ സഞ്ചരിക്കാവൂ. ഓവര്‍ടേക്കിങ് നടത്തുമ്പോള്‍ റിയര്‍വ്യൂ മിററില്‍ നോക്കി ബ്ലൈന്‍ഡ് സ്പോട്ട് ഇല്ലെന്ന് ഉറപ്പാക്കി വേണം ഓവര്‍ടേക്കിങ് നടത്താന്‍. സിഗ്നല്‍ നല്കി ഓവര്‍ടേക്കിങ് നടത്തിയ ശേഷം പഴയ ലൈനിലേക്ക് തിരിച്ചുകയറി യാത്ര തുടരണം. നിയമലംഘനം നടത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Read Also - യുഎഇയെ കണ്ണീരിലാഴ്ത്തി 24കാരി ഹംദയുടെ വിയോഗം; സോഷ്യൽ മീഡിയയിലും അനുശോചന പ്രവാഹം
ലോകത്തെ സുരക്ഷിതമായ നഗരം; വീണ്ടും നേട്ടം സ്വന്തമാക്കി അബുദാബി
അബുദാബി: 2024ല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്തെത്തിയതായി അബുദാബി പൊലീസ് അറിയിച്ചു. ഓണ്‍ലൈന്‍ ഡാറ്റ ബേസ് കമ്പനിയായ നമ്പിയോ ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 2017 മുതല്‍ പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്താണുള്ളത്.
86.8 പോയിന്റെ നേടിയാണ് അബുദാബി പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. 84.4 പോയിന്റുമായി തായ്പേയ് നഗരമാണ് രണ്ടാം സ്ഥാനത്ത്. ഖത്തർ തലസ്ഥാനമായ ദോഹ 84.0 പോയിന്റ്, അജ്മാൻ 83.5 പോയിന്റ്, ദുബൈ 83.4 പോയിന്റ് എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 83.3 പോയിന്റുമായി റാസൽ ഖൈമയും ആദ്യ പത്ത് റാങ്കുകളിൽ സ്ഥാനം നേടി. ഒമാൻ തലസ്ഥാനമായ മസ്കത്ത്, ഹേഗ്, നെതർലണ്ട്സ്, സ്വിറ്റ്സർലണ്ടിലെ ബെൺ, ജർമൻ നഗരമായ മ്യൂണിച്ച് എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് നഗരങ്ങൾ.
എമിറേറ്റിലെ നിവാസികൾക്കും സന്ദർശകർക്കും ഏറ്റവും മികച്ച ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിലുള്ള അബൂദാബിയുടെ പ്രതിബദ്ധതയുടെ തെളിവാണ് തുടർച്ചയായുള്ള നേട്ടമെന്ന് അബൂദബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ശരീഫി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...