അടുത്ത വർഷത്തെ ഹജ്ജിന് ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകർക്ക് അനുമതി

By Web TeamFirst Published Dec 15, 2023, 4:45 PM IST
Highlights

2023ൽ അനുവദിച്ച അതേ എണ്ണം തീർഥാടകരെയാണ് അടുത്തവർഷവും ഇന്ത്യയിൽ നിന്ന് അനുവദിക്കുക.

റിയാദ്: 2024ലെ ഹജ്ജിന് ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകർക്കാണ് അനുമതിയെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സൗദിയിലെത്തുന്ന ഇന്ത്യൻ തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന് തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിൽ ഹജ്ജ് ഒരുക്കങ്ങൾക്കായി ഓൺലൈനിൽ യോഗങ്ങൾ ചേർന്നാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. 2023ൽ അനുവദിച്ച അതേ എണ്ണം തീർഥാടകരെയാണ് അടുത്തവർഷവും ഇന്ത്യയിൽ നിന്ന് അനുവദിക്കുക. കഴിഞ്ഞയാഴ്ച സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ ഇന്ത്യയിൽ ആദ്യത്തെ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു.

Latest Videos

സന്ദർശനത്തിനിടെ ഡൽഹിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇന്ത്യൻ മാധ്യമ പ്രവർത്തകർക്കായി ജിദ്ദ ഷെറാട്ടൺ ഹോട്ടലിൽ കോൺസുലേറ്റ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ കോൺസുൽ ജനറലിന് വേണ്ടി വെൽഫെയർ ആൻഡ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം അറിയിച്ചു.

Read Also -  ഇന്ത്യ ഉൾപ്പടെ 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി വിസ വേണ്ട; ഇളവ് അനുവദിച്ച് ഈ രാജ്യം

സൗദി അറേബ്യയിൽ ഭരണതലത്തിൽ വലിയ മാറ്റങ്ങൾ, നിരവധി ഗവർണർമാരെ മാറ്റി

റിയാദ്: സൗദി അറേബ്യയിൽ ഭരണരംഗത്ത് വഴി വൻ അഴിച്ചുപണി. രാജകീയ ഉപദേഷ്ടാവും ഗവർണർമാരും ഉൾപ്പടെ ഉന്നത പദവികളിലെ മാറ്റങ്ങൾ സംബന്ധിച്ചുള്ള 20ഓളം ഉത്തരവുകളാണ് ചൊവ്വാഴ്ച രാത്രി സൽമാൻ രാജാവ് പുറപ്പെടുവിച്ചത്. നിലവിലെ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനെ തൽസ്ഥാനത്തുനിന്ന് മാറ്റി സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായി കാബിനറ്റ് റാങ്കോടെ നിയമിച്ചു. മദീനയിലെ പുതിയ ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസാണ്. മക്ക ഡെപ്യൂട്ടി അമീർ ബദ്ർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസിനെ മാറ്റി പകരം അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസിനെ ഉയർന്ന റാങ്കോടെ നിയമിച്ചു.

കിഴക്കൻ പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അമീർ അഹ്മദ് ബിൻ ഫഹദ് ബിൻ സൽമാനെ നീക്കി പകരം മികച്ച റാങ്കിൽ അമീർ സഊദ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസിനെ നിയമിച്ചു. തബൂക്ക് ഡെപ്യൂട്ടി ഗവർണറായി അമീർ ഖാലിദ് ബിൻ സഊദ് ബിൻ അബ്ദുല്ല ബിൻ ഫൈസലിനെയും അസീർ പ്രവിശ്യാ ഡെപ്യൂട്ടി അമീറായി അമീർ ഖാലിദ് ബിൻ സത്താം ബിൻ സഊദ് ബിൻ അബ്ദുൽ അസീസിനെയും അൽജൗഫ് ഡെപ്യൂട്ടി ഗവർണറായി അമീർ മിത്അബ് ബിൻ മിശ്അൽ ബിൻ ബദറിനെയും ഹഫർ അൽബാത്വിൻ ഗവർണർ അമീർ മൻസൂർ ബിൻ മുഹമ്മദ് ബിൻ സഊദിനെ നീക്കി പകരം അമീർ അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല ബിൻ ഫൈസലിനെയും ഉയര്‍ന്ന റാങ്കോടെ നിയമിച്ചു.

ഹിശാം ബിൻ അബ്ദുറഹ്മാൻ ബിൻ ഫാലിഹ് അൽഫാലിഹിനെ ആഭ്യന്തര സഹമന്ത്രിയായും എൻജി. ഖലീൽ ബിൻ ഇബ്രാഹിം ബിൻ അബ്ദുല്ല ബിൻ സലമയെ വ്യവസായ, ധാതു വിഭവ വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായും നിയോഗിച്ചു. മുസാഇദ് ബിൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദാവൂദാണ് മക്ക മുനിസിപ്പാലിറ്റിയുടെ പുതിയ മേയർ. എൻജി. അബ്ദുല്ല ബിൻ മഹ്ദി ബിൻ അലി ജലി അസീർ മുനിസിപ്പാലിറ്റി മേയറും ഡോ. അബ്ദുല്ല ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽമഗ്ലുഥിനെ ഇൻഫർമേഷൻ അസിസ്റ്റൻറ് മന്ത്രിയുമായി നിയമിച്ചു.

ഇൻറലിജൻസ് കാര്യങ്ങളുടെ ജനറൽ ഇൻറലിജൻസ് ഡെപ്യൂട്ടി ചീഫ് ആയി ഡോ. യൂസഫ് ബിൻ സയാഹ് ബിൻ നസാൽ അൽബിയാലിയെയും മനുഷ്യാവകാശ കമീഷൻ ചെയർമാന്റെ അസിസ്റ്റൻറായി പ്രഫ. സുഹൈർ ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽസൂമാനെയും നിയമിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!