ഡിക്രോപിയയോട് വൻ ക്രഷ്, ഹിറ്റ് ചിത്രത്തിലെ നായിക കുട്ടിക്കാലത്ത് ചെയ്‍തത്

By Web TeamFirst Published Dec 27, 2023, 12:02 PM IST
Highlights

ഡിക്രോപിയയോട് വൻ ക്രഷായിരുന്നുവെന്ന് ലിലി.

ലോകമെമ്പാടും ആരാധകരുള്ള ഒരു ഹോളിവുഡ് താരമാണ് ലിയോനാര്‍ഡോ ഡികാപ്രിയോ. ഡികാപ്രിയോ നായകനായി കില്ലെര്‍ ഓഫ് ദ ഫ്ലവര്‍ മൂണ്‍ അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയത് വൻ അഭിപ്രായം നേടിയിരുന്നു. ചിത്രത്തിലെ നായിക ലിലി ഗ്ലാഡ്‍സ്റ്റണ്‍ താരത്തിന്റെ വലിയ ആരാധികയാണ്.  ലിയോനാര്‍ഡോ ഡികാപ്രിയോട് കുട്ടിക്കാലത്തുണ്ടായിരുന്നു ക്രഷിനെ കുറിച്ച് ലിലി വെളിപ്പെടുത്തിയതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

വീഡിയോ ഹോം സിസ്റ്റം ടൈറ്റാനിക് സിനിമ കാണാനായി കുട്ടിക്കാലത്തെ പോക്കറ്റ് മണി ഉപയോഗിച്ച് വാങ്ങിച്ചതാണ് ലിലി വെളിപ്പെടുത്തിയത്. ഞാൻ എന്റെ അലവൻസ് ചെലവഴിച്ച ആദ്യ കാര്യം അതായിരുന്നു. ടൈറ്റാനിക്കിനോടുള്ള അന്നത്തെ ഭ്രമം ഇപ്പോഴും തന്റെ മനസില്‍ മായാതെയുണ്ട്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഡികാപ്രിയോട് തനിക്ക് വലിയ ക്രഷായിരുന്നു എന്നും ലിലി വെളിപ്പെടുത്തുന്നു.

Latest Videos

ഡികാപ്രിയോ മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായകനായി എത്തിയപ്പോള്‍ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ നേടാനായി. ചിത്രത്തിന് 2024 ഗോള്‍ഡെൻ ഗ്ലോബ്‍സ് അവാര്‍ഡില്‍ ഒമ്പത് നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. മാര്‍ട്ടിന്‍ സ്‌കോര്‍സെസിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡിന്റെ നോമിനേഷന് പുറമേ ഗോള്‍ഡൻ ഗ്ലോബ്‍സില്‍ മികച്ച തിരക്കഥ മികച്ച മോഷൻ പിക്ചര്‍, മികച്ച ഒറിജിനല്‍ സംഗീതം എന്നിവയ്‍ക്കും നോമിനേഷൻ ലഭിച്ചിട്ടുണ്ട്.

ഡേവിഡ് ഗ്രാനിന്റെ നോവലിനെ ആസ്‍പദമാക്കിയുള്ള ചിത്രമാണ് ഡികാപ്രിയോ നായകനായി എത്തിയ കില്ലേഴ്‍സ് ഓഫ് ദി പ്ലവര്‍ മൂണ്‍. ചിത്രം പരാമര്‍ശിക്കുന്നത് ഒസേജ് കൊലപാതകങ്ങളെ കുറിച്ചാണ് എന്നതും പ്രധാനമാണ്. അമേരിക്കൻ ഗോത്രമായ ഒസേജിലെ നേഷനിലെ ക്രൂരമായ കൊലപാതക പരമ്പരയാണ് പ്രതിപാദ്യമായിട്ടുണ്ട്. കൊലപാതകങ്ങളിലെ സത്യാവസ്ഥ ചര്‍ച്ച ചെയ്യുന്നു. സംവിധായകൻ മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ പുതിയ ചിത്രത്തില്‍ റോബെര്‍ഡ്, ജെസി, ടാന്റൂ, ബ്രെൻഡെൻ ഫ്രേസര്‍, കാര, ജേസണ്‍ ഇസബെല്‍, ലൂയസി, സ്‍കോട്ട്, റാൻഡി തുടങ്ങി ഒട്ടേറെ താരങ്ങളും പ്രധാന കഥാപാത്രങ്ങളാകുന്നു.

Read More: ഇന്ത്യയില്‍ രണ്ടാമൻ ആ തെന്നിന്ത്യൻ താരം, പതിമൂന്നാമനായി വിജയ്, പത്തിന് പുറത്തായ രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!