ജനറൽ സെക്രട്ടറി ആരെന്ന് തീരുമാനിക്കുക മുസ്ലിം ലീഗ്, സലാമിനെ മാറ്റണമെന്ന് സമസ്ത പറയില്ലെന്നും സാദിഖലി തങ്ങൾ
പൊന്നാനിയിൽ അടിയൊഴുക്ക് ഉണ്ടെന്നും എൽ ഡി എഫ് സ്ഥാനാർഥിക്ക് വിജയ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകളും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ തള്ളിക്കളഞ്ഞു
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെ മാറ്റണമെന്ന് സമസ്ത ആവശ്യപ്പെട്ടന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്. ലീഗിന്‍റെ ജനറൽ സെക്രട്ടറി ആരാവണമെന്ന് തീരുമാനിക്കുക മുസ്ലിം ലീഗാണ്. അല്ലാതെ മറ്റാരുമല്ല അക്കാര്യം തീരുമാനിക്കുക. അതെല്ലാം പാർട്ടിയുടെ അഭ്യന്തര കാര്യമാണെന്നും പി എം എ സലാമിനെ മാറ്റണം എന്ന് സമസ്ത പറയില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സമസ്ത അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊന്നാനിയിൽ അടിയൊഴുക്ക് ഉണ്ടെന്നും എൽ ഡി എഫ് സ്ഥാനാർഥിക്ക് വിജയ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകളും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ തള്ളിക്കളഞ്ഞു. പൊന്നാനിയിൽ ഒരു അടിയൊഴുക്കും ഉണ്ടായിട്ടില്ലെന്നും യു ഡി എഫ് മികച്ച വിജയം നേടുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം