Asianet News MalayalamAsianet News Malayalam

'ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ എന്നെ വിളിക്കും'; മോഹന്‍ലാലിനോട് ഷിയാസ്

മോഹന്‍ലാലിനോടുള്ള ഷിയാസിന്റെ അഭിപ്രായപ്രകടനത്തെ പുഞ്ചിരിയോടെയാണ് ശ്രീനിഷും പേളിയും കേട്ടിരുന്നത്.

shiyas kareem about his relation with pearle and sreenish
Author
Thiruvananthapuram, First Published Sep 1, 2018, 11:14 PM IST | Last Updated Sep 10, 2018, 5:16 AM IST

ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ഥികളുടെ കഴിഞ്ഞ ഒരു വാരത്തിലെ പ്രകടനങ്ങളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് അവതാരകനായ മോഹന്‍ലാല്‍ സമീപിക്കാറ്. മത്സരാര്‍ഥികള്‍ക്കിടയില്‍ ഉണ്ടാവാറുള്ള പ്രശ്‌നങ്ങളും തമാശകളുമൊക്കെ ശനി, ഞായര്‍ ദിവസങ്ങളില്‍ എത്തുമ്പോള്‍ മോഹന്‍ലാല്‍ നേരിട്ട് ചോദിക്കാറുണ്ട്. ഒപ്പം പ്രേക്ഷകര്‍ ഉന്നയിക്കാറുള്ള ചോദ്യങ്ങളും അദ്ദേഹം അവരോട് ചോദിക്കാറുണ്ട്. ഷിയാസ് കരിം പലപ്പോഴും പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനുമൊപ്പം ഇരിക്കുന്നത് എന്തിനാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ ഒരു ചോദ്യം. ഷിയാസിനോടാണ് മോഹന്‍ലാല്‍ ഇക്കാര്യം ചോദിച്ചത്.

നേരിട്ടുള്ള ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെയായിരുന്നു ഷിയാസിന്റെ മറുപടി. ശ്രീനിഷിനും പേളിക്കുമിടയില്‍ എന്തെങ്കിലുമൊക്കെ അഭിപ്രായവ്യത്യാസങ്ങളും പ്രശ്‌നങ്ങളുമൊക്കെയുണ്ടാവുമ്പോള്‍ തന്നെ വിളിക്കാറുണ്ടെന്നായിരുന്നു ഷിയാസിന്റെ മറുപടി. ധരിച്ചിരിക്കുന്ന വസ്ത്രത്തെക്കുറിച്ചോ ചെരുപ്പിനെക്കുറിച്ചോ ഒക്കെ ചോദിച്ച് പേളിയെക്കൊണ്ട് മറുപടി പറയിക്കാറുണ്ടെന്നും ദേഷ്യപ്പെട്ടാല്‍ തന്നെ പേളി മോശം മൂഡില്‍ നിന്ന് പുറത്തുവരുമെന്നുമൊക്കെ ഷിയാസ് പറഞ്ഞു. തന്റെ സാന്നിധ്യം ശ്രീനിഷിനും പേളിക്കുമിടയിലുള്ള പ്രശ്‌നങ്ങളെ ലഘൂകരിക്കാറുണ്ടെന്നും. മോഹന്‍ലാലിനോടുള്ള ഷിയാസിന്റെ അഭിപ്രായപ്രകടനത്തെ പുഞ്ചിരിയോടെയാണ് ശ്രീനിഷും പേളിയും കേട്ടിരുന്നത്.

ഇതിനിടെ പേളിക്കും ശ്രീനിഷിനുമൊപ്പം പലപ്പോഴും കാണുന്ന ഷിയാസിനെക്കുറിച്ച് സാബു പറഞ്ഞ തമാശകള്‍ മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമിടയില്‍ ചിരി പടര്‍ത്തി. എപ്പോഴും ശ്രീനിഷിനും പേളിക്കുമിടയിലാണ് ഷിയാസെന്നും അവന്‍ മൂന്നാം ക്ലാസിലെ അളിയനാണെന്നുമൊക്കെ മറ്റുള്ളവരുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ സാബു പറഞ്ഞു. അതേസമയം മൂന്ന് പേരാണ് ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍. അനൂപ്, പേളി, ഷിയാസ് എന്നിവര്‍. ഈയാഴ്ച ഒന്നോ രണ്ടോ പേര്‍ പുറത്തുപോകുമെന്നാണ് ശനിയാഴ്ച എപ്പിസോഡിന് അവസാനം മോഹന്‍ലാല്‍ പറഞ്ഞത്.

Latest Videos
Follow Us:
Download App:
  • android
  • ios