ഈ കേക്ക് വാങ്ങുന്ന കാശുണ്ടെങ്കിൽ ഒരു കാറ് വാങ്ങാം; കേക്കിന്റെ വില കേട്ട് ഞെട്ടരുത്! 

By Web TeamFirst Published Dec 7, 2023, 9:00 PM IST
Highlights

ഈ കേക്കിന് നൽകുന്ന വിലയുണ്ടെങ്കിൽ നമുക്കൊരു ബേസിക് കാർ വരെ വാങ്ങാം. അടുത്തിടെ, കണ്ടന്റ് ക്രിയേറ്ററായ ജി ഹോബ്‌സാണ് വൈൽഡ് ബെറി ക്രിസ്റ്റൽ മക്രോൺ ചീസ് കേക്കും, പോംപോൺ വാനില കാരമൽ ഗ്രേഡ് എയും കഴിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് ആളുകളെ അമ്പരപ്പിച്ചത്.

കേക്കില്ലാത്ത ഒരാഘോഷങ്ങളും ഇന്നില്ല എന്ന് തന്നെ പറയാം. അതിപ്പോൾ വിവാഹമായാലും പിറന്നാളായാലും വാർഷികമായാലും ഒക്കെയും കേക്ക് കാണും. ഇനിയിപ്പോൾ ക്രിസ്മസാണ് വരാൻ പോകുന്നത്. കേക്കിനൊക്കെ വൻ ഡിമാൻഡായിരിക്കും. വില കുറഞ്ഞ കേക്ക് മുതൽ വില കൂടിയ കേക്കുകൾ വരെ ബേക്കറികളിൽ സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ടാകും. എന്നാൽ, ഇത്രയും വില വരുന്നൊരു കേക്ക് നമ്മൾ കാണാൻ ചാൻസേയില്ല. 

ഈ കേക്കിന് നൽകുന്ന വിലയുണ്ടെങ്കിൽ നമുക്കൊരു ബേസിക് കാർ വരെ വാങ്ങാം. അടുത്തിടെ, കണ്ടന്റ് ക്രിയേറ്ററായ ജി ഹോബ്‌സാണ് വൈൽഡ് ബെറി ക്രിസ്റ്റൽ മക്രോൺ ചീസ് കേക്കും, പോംപോൺ വാനില കാരമൽ ഗ്രേഡ് എയും കഴിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് ആളുകളെ അമ്പരപ്പിച്ചത്. 'ലോകത്തിലെ ഏറ്റവും വിലയേറിയ രണ്ട് കേക്കുകൾ' എന്നാണ് ഈ കേക്കിനെ ഹോബ്സ് വിശേഷിപ്പിച്ചത്. ഫ്രാൻസിലെ ലൂവ്രെ മ്യൂസിയത്തിൽ നിന്നുള്ള കലാകാരന്മാരാണ് ഈ കേക്കുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ആഡംബരം എന്നും ഈ കേക്കുകളെ ഹോബ്സ് വിശേഷിപ്പിക്കുന്നു. കേക്കിന്റെ വീഡിയോയും ഹോബ്സ് പങ്കിട്ടിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by G Hobs (@drhobs)

കേക്കുകൾക്ക് ഒടുക്കത്തെ വിലയുമാണ്. വൈൽഡ് ബെറി ക്രിസ്റ്റൽ മക്രോൺ ചീസ് കേക്കിന്റെ വില $9,703 (8 ലക്ഷത്തിലധികം രൂപ) ആണ്. പോംപോൺ വാനില കാരാമൽ ഗ്രേഡ് എയുടെ വില $1,500 (ഒരു ലക്ഷത്തിലധികം രൂപ)യും ആണ്. വളരെ അപൂർവ്വമായ വാനില കൊണ്ട് നിർമ്മിച്ചിരിക്കുന്ന കേക്കിന്റെ മുകളിലായി സ്വർണ്ണവും കാണാം. 78k ശുദ്ധമായ സ്വർണ്ണത്തിൽ പൊതിഞ്ഞിരിക്കുന്നതാണത്രെ കേക്ക് കഴിക്കാൻ കിട്ടുന്ന ഫോർക്ക്. 

ഏതായാലും ഹോബ്സ് പങ്കുവച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. പക്ഷേ, പലരും ചോദിച്ചത് ആളുകൾക്ക് ഭ്രാന്താണോ ഇത്രയധികം പൈസ കൊടുത്ത് ഇത് വാങ്ങിക്കഴിക്കാൻ എന്നാണ്. 

വായിക്കാം: വാട്ട്സാപ്പ് ​ഗ്രൂപ്പിൽ നിന്നും പുറത്താക്കി, മുളവടിയുമായിച്ചെന്ന് ബോസിനെ അറഞ്ചംപുറഞ്ചം തല്ലി ജീവനക്കാരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!