2015 മുതൽ ഓൺലൈൻ ട്രേഡിങ് നടത്തുന്ന ആളായ തുറവൂർ സ്വദേശിനിയിൽ നിന്ന് ഓൺലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെ പരിചയപ്പെട്ട ഉദയ് 4,50, 000 രൂപ ആർടിജിഎസ് വഴി ട്രാൻസ്ഫർ ചെയ്താണ് പണം തട്ടിയത്.
ആലപ്പുഴ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കാസർഗോഡ് ജില്ലയിൽ ചെങ്കല പഞ്ചായത്ത് ഏഴാം വാർഡിൽ നെഗ്രജ് പി ഓ യിൽ സലതടുക്ക വീട്ടിൽ ഉദയ ആണ് മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്. തുറവൂർ സ്വദേശിനിയിൽ നിന്നും ഓൺലൈൻ ട്രേഡിങ് നടത്താം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഉദയ തട്ടിപ്പ് നടത്തിയത്.
2015 മുതൽ ഓൺലൈൻ ട്രേഡിങ് നടത്തുന്ന ആളായ തുറവൂർ സ്വദേശിനിയിൽ നിന്ന് ഓൺലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെ പരിചയപ്പെട്ട ഉദയ് 4,50, 000 രൂപ ആർടിജിഎസ് വഴി ട്രാൻസ്ഫർ ചെയ്താണ് പണം തട്ടിയത്. പണം നഷ്ടപ്പെട്ട തുറവൂർ സ്വദേശിനി മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചത്.
മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രാജേഷ്, സബ് ഇൻസ്പെക്ടർ കെ ആർ ബിജു, എഎസ്ഐ ഉല്ലാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജു എന്നിവർ ചേർന്ന് കാസർഗോഡ് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ ആലപ്പുഴ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം