' ഡോ. റോബിന്‍ ക്ഷമ പറഞ്ഞതിന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നുമില്ല, ഇപ്പോ സത്യം പറഞ്ഞില്ലെങ്കില്‍ ആഴ്ച അവസാനം ലാല്‍ സാറ് വരുമ്പോ ആ കള്ളം കൈയ്യോടെ പൊക്കി പുറത്തിട്ടേനെ എന്ന് നിമിഷ തുറന്നടിച്ചു.
ഏള്ളുള്ളേരി ഏള്ളുള്ളേരി... ഹിറ്റ് ഗാനത്തോടെ ബിഗ് ബോസ് നാലാം ദിവസം
അജഗജാന്തരം എന്ന ചിത്രത്തിലൂടെ ഹിറ്റായ ഏളുള്ളേരി ഏളുള്ളേരി എന്ന നാടന്‍ പാട്ടുമായാണ് ബിഗ് ബോസ് അഞ്ചാം എപ്പിസോഡിന് തുടക്കം കുറിച്ചത്. അടിപൊളി ഗാനത്തോടൊപ്പം ചുവടുവച്ച് മത്സരാർത്ഥികൾ പുതിയ ദിവസം ആരംഭിച്ചു. ആദ്യ വീക്കിലി ടാസ്ക് വിജയകരമായി പൂര്‍ത്തിയാക്കിയ മത്സരാര്‍ത്ഥികളെ രാവിലെ 11.50 ഓടെ ബിഗ് ബോസ് അഭിനന്ദിച്ചു. തുടര്‍ന്ന് ലക്ഷ്വറി ബജറ്റിനെക്കുറിച്ച് ബ്ഗ് ബോസ് വിശദീകരിച്ചു. വീക്കിലി ടാക്സിന്‍റെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത്തവണ 3400 പോയിന്‍റ് ആണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, ബിഗ് ബോസ് വിളിക്കുമ്പോള്‍ സമയത്ത് എത്തുന്നില്ല എന്ന കാരണത്താലും അലസതയും പകലുറക്കും ശ്രദ്ധയില്ലാമയും മൂലവും ഓരോരുത്തരില്‍ നിന്നും 50 പോയിന്‍റുകള്‍ ബിഗ് ബോസ് വെട്ടിക്കുറച്ചു. ക്യാപ്റ്റന്‍രെ അനുവാദമില്ലാതെ മുറിയില്‍ കയറിയതിന് 500 പോയിന്‍റും ഒഴിവാക്കി. ഇതോടെ 1350 പോയിന്‍റ് ആണ് ലക്ഷ്വറി പോയിന്‍റില്‍ നിന്നും ഒഴിവാക്കി.
ക്യാപറ്റനറിയാതെ റൂമില്‍ കയറിയത് ആര്, ബിഗ് ബോസില്‍ ചര്‍ച്ച
ക്യാപ്റ്റനറിയാതെ ബിബ് ബോസില്‍ കയറിയതിന് 500 ലക്ഷ്വറി പോയിന്‍റുകള്‍ നഷ്ടപ്പെട്ടെന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചതോടെ പുതിയ ചര്‍ച്ചയ്ക്ക് ബിഗ്ബോസ് ഹൗസില്‍ ചര്‍ച്ചയായി. അനുവാദമില്ലാതെ ക്യാപ്റ്റന്‍റെ റൂമില്‍ കയറിയത് ആരാണെന്ന് കയറിയ ആള്‍ തന്നെ സ്വയം പറയുന്നതാണ് നല്ലതെന്ന് മറ്റ് അംഗങ്ങള്‍ നിലപാടെടുത്തു. ഇതോടെ ഡോ. റോബില്‍ സമ്മര്‍ദ്ദത്തിലായി എഴുനേറ്റ് കുറ്റസമ്മതം നടത്തി. പാവ ഗെയിമിന്‍റെ ഭാഗമായി തെറ്റിദ്ധരിച്ച് കയറിയതാണെന്നാണ് റോബിന്‍ വാദിച്ചത്. എന്നാല്‍ 500 ലക്ഷ്വറി പോയിന്‍ര് നഷ്ടപ്പെടുത്തിയതിന്‍റെ പേരില്‍ മറ്റ് മത്സരാര്‍ത്ഥികള്‍ റോബിനെതിരെ രംഗത്ത് വന്നു. സത്യം തുറന്നു പറയാമായിരുന്നുവെന്ന് ധന്യ മേരി വര്‍ഗ്ഗീസും ഡോക്ടര്‍ കള്ളം പറഞ്ഞെന്ന് ജാസ്മിനും തുറന്നടിച്ചു. നാണമില്ലാതെ കള്ളം പറയുകയാണെന്നും നല്ല പിള്ള ചമയല്ലെന്നും ജാസ്മിന്‍. ബഹളം കൂടിയതോടെ ക്യാപ്റ്റനായ അശ്വിന്‍ ഇടപെട്ട് സഹമത്സരാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പെരുങ്കള്ളനാണോ ഡോക്ടര്‍, സമ്മര്‍ദ്ദത്തിലായി റോബിന്‍
ക്യാപ്റ്റനറിയാതെ മുറിയില്‍ കയറിയ റോബിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജാസ്മിനും നിമിഷയും ഉന്നയിച്ചത്. ഡോക്ടറ്‍ റോബിന് ലക്ഷ്വറി പോയിന്‍റ് ഒന്നും പ്രധാനമല്ല, വ്യക്തിപരമായ ഗെയിമിന് വേണ്ടി നഷ്ടപ്പെടുത്തിയത് 500 പോയിന്‍റുകളാണെന്ന് നിമിഷ തുറന്നടിച്ചു. പച്ചക്കള്ളമല്ലാതെ റോബിന്‍റെ വായില്‍ നിന്നും ഒന്നും വരില്ലെന്നും നിമിഷ. ക്ഷമ പറഞ്ഞതിന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നുമില്ല, ഇപ്പോ സത്യം പറഞ്ഞില്ലെങ്കില്‍ ആഴ്ച അവസാനം ലാല്‍ സാറ് വരുമ്പോ അത് പുറത്തിട്ടേനെ എന്നും ലക്ഷ്മി പറയുന്നു. പിന്നാലെ പാവ എടുത്തതിനെ ചൊല്ലി ജാസ്മിനും റോബിനും തമ്മില്‍ ഏറ്റുമുട്ടി. അത്യാഗ്രഹം കൊണ്ട് ഞാനത് എടുത്താതണെന്ന് അങ്ങ് പറഞ്ഞാ മതി എന്ന് ജാസ്മിന്‍ പറഞ്ഞതോടെ, അത് പറയാന്‍ മനസില്ലെന്ന് പറഞ്ഞ് ഡോക്ടും പൊട്ടിത്തെറിച്ചു.
പ്രശ്നം പറഞ്ഞ് തീര്‍ക്കാനായി ഡെയ്സി, മുഖം തിരിച്ച് റോണ്‍സണ്‍
ബിഗ്ബോസ് സീസണ്‍ നാലിലെ ആദ്യ ദിനം മുതല്‍ ഡെയ്സിയും റോണ്‍സണും തമ്മില്‍ സ്വര ചേര്‍ച്ചയില്ല. പാവ ടാസ്കോടെ പരസ്പരം ഏറ്റുമുട്ടിയെങ്കിലും പ്രശ്നം പറഞ്ഞു തീര്‍ക്കാനായി ഡെയ്സിയുടെ ശ്രമം. റോണ്‍സണെ വിളിച്ച് പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ഡെയ്സി ശ്രമിക്കുന്നുണ്ടെങ്കിലും റോണ്‍സണ്‍ ഫ്രണ്ട്ഷിപ്പുണ്ടാക്കാന്‍ വിമുഖത കാട്ടുന്നു. എന്‍റെടുത്ത് മാത്രം എന്താണ് റോണ്‍സണ് പ്രശ്നം എന്ന് ഡെയ്സി ചോദിച്ചെങ്കിലും റോണ്‍സണ്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറി. പാവ കിട്ടാത്തതിലല്ല, 30 കിലോയുടെ ഡംബല്‍ എടുക്കാനാവില്ലെന്ന് പറഞ്ഞതാണ് വിഷമമായതെന്ന് ഡെയ്സി പറയുന്നു. പലതവണ മിണ്ടാനായി വന്നെങ്കിലും തന്നെ ഒഴിവാക്കാനായി റോണ്‍സണ്‍ ശ്രമിക്കുന്നുവെന്നാണ് ഡെയ്സിയുടെ പരിഭവം. പ്രശ്നം പരിഹരിക്കാന്‍ ആണ് എത്തിയതെന്നും ജനങ്ങളെ പേടിച്ച് ഒന്നും പറയാതെ ഒതുക്കി വയ്ക്കേണ്ടതില്ലെന്നും ഡെയ്സി റോണ്‍സനോട് പറയുന്നുണ്ട്.
ശ്വാസം കിട്ടാതെ ബുദ്ധിമുട്ടി ലക്ഷ്മി പ്രിയ, ഓടിയെത്തി ഡോക്ടറും മത്സരാര്‍ത്ഥികളും
ലക്ഷ്മിപ്രിയക്ക് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥതകളുണ്ടായത് ബിഗ് ബോസ് ഹൗസിനെ ആശങ്കയിലാഴ്ത്തി. സോഫയില്‍ ശ്വാസംമുട്ടലോടെ ഇരിക്കുന്ന ലക്ഷിമിയെ കണ്ട് ഡോക്ടറ്‍ റോബിനടക്കം ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ശ്വാസമെടുക്കാനാവാതെ ലക്ഷ്മി ബുദ്ധിമുട്ടി. എന്താണ് കാര്യമെന്നറിയാതെ മറ്റുള്ളവരും ആശങ്കയിലായി. ശ്വാസമെടുക്കാനായപ്പോഴാണ് ലക്ഷ്മി കാര്യം പറഞ്ഞത്. പെട്ടന്ന് ഒരു പ്രാണി വായില്‍ കയറിയതോടെ ലക്ഷ്മിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയായിരുന്നു. ശര്‍ദ്ദിച്ച് അവശയായതോടെ ഇക്കാര്യം ഡോക്ടറ്‍ റോബിനോട് പറയാനും ലക്ഷ്മിക്ക് പറ്റിയില്ല. കാര്യമറിയാതെ ഡോക്ടറടക്കമുള്ളവരും കുറച്ച് നേരത്തേക്ക് ആശങ്കയിലായി, ഒടുവില്‍ ആരോഗ്യം വീണ്ടെടുത്തെങ്കിലും ലക്ഷ്മിക്ക് ശബ്ദമെടുക്കാനാവാത്ത അവസ്ഥയായി.
കിച്ചനിലേക്ക് സഹായം വേണ്ട, സഹായിച്ചിട്ട് പരാതി പറയുന്നവരെ അടുപ്പിക്കേണ്ടെന്ന് നവീന്‍
കിച്ചനിലേക്ക്ക് സഹായിക്കാനെത്തി പിന്നെ പരാതി പറയുന്ന ചിലരുണ്ടെന്നാണ് നവീനിന്‍റെ പരാതി. ഇക്കാര്യം കുക്കിംഗ് ടീമിലെ തന്‍റെ സഹപ്രവര്‍ത്തകരോട് നവീന്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ചേട്ടാ, സഹായിക്കാമെന്ന് പറഞ്ഞ് ചിലര്‍ വരും, പിന്നീട് കുക്കിംഗ് കൃത്യമായി നടക്കുന്നില്ലെന്ന് കുറ്റം പറയും. അങ്ങനെ പറയാനായി ആരെയും ഇവിടേക്ക് അടുപ്പിക്കേണ്ട- നവീന്‍ പറയുന്നു. ഒടുവില്‍ പരിഹാരവും നവീന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കുക്കിംഗ് ടീമിലെ എല്ലാവരും കൃത്യമായി പണി ചെയ്യണം, ഇനി ഒരാളുടെ സഹായം വേണമെങ്കില്‍ അത് ക്യാപ്റ്റനായ അശ്വിനെ അറിയിക്കാം, ക്യാപ്റ്റന്‍റെ അറിവോടെ മാത്രം സഹായത്തിനെ ആളെ വിളിച്ചാല്‍ മതി.' നവീനിന്‍റെ നിര്‍ദ്ദേശം കുക്കിംഗ് ടീം ശരിവയ്ക്കുന്നുണ്ട്, സഹായിച്ച ശേഷം പരാതി പറയാനായി ആരെയും കിച്ചന്‍ ഏരിയയിലേക്ക് അടുപ്പിക്കേണ്ടെന്നാണ് കുക്കിം ടീം പറയുന്നത്.
'എടീ പോടീ' വിളിയുമായി ബ്ലെസ്ലി, വീട്ടുകാരെ വിളിച്ചാ മതിയെന്ന് ഡെയ്സി, വീണ്ടും കലഹം
തന്നെപ്പറ്റി ഡെയ്സി കുറ്റം പറഞ്ഞെന്ന ബ്ലെസ്ലിയുടെ ആരോപണത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഡെയ്സി തന്നെപ്പറ്റി കുറ്റം പറഞ്ഞെന്ന് ബ്ലെസ്ലി പറഞ്ഞതോടെ നിഷേധിച്ച് ഡെയ്സി എത്തി. എന്താണ് ബ്രോ പ്രശ്നം ഞാന്‍ ഒന്നും പറഞ്ഞില്ലെന്ന് ഡെയ്സി ആണയിട്ടു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയുമെന്ന് ഡെയ്സി പറഞ്ഞതോടെ 'പട്ടി കുരയ്ക്കും' എന്നായി ബ്ലെസ്ലിയുടെ പ്രതികരണം. വഴിയെ കിടക്കുന്ന വയ്യാവേലി എടുത്ത് തലയില്‍ വയ്ക്കരുതെന്നും ഞാന്‍ നിന്നെപ്പറ്റി അല്ല പറഞ്ഞതെന്നും ഡെയ്സിയും പ്രതികരിച്ചു. ചുമ്മാ കേറി ചൊറിയല്ലെ കൊച്ചു ചെറുക്കാ എന്ന് ഡെയ്സി പറഞ്ഞതോടെ പ്രകോപിതനായ ബ്ലെസ്ലി എടീ എന്ന് വിളിച്ച് സംസാരിച്ചു. ഇതോടെ ഡെയ്സി അത്തരം പരാമര്‍ശം വീട്ടുകാരോട് മതിയെന്ന് തിരിച്ചടിച്ചു. ഒടുവില്‍ ക്യാപ്റ്റനും കുട്ടി അഖിലുമെത്തി ബ്ലെസ്ലിയെ പിന്തിരിപ്പിച്ചു. ജാസ്മിന്‍ ഡെയ്സിയെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നത് കാണാം.
പൂട്ടില്ലാത്ത ജയില്‍, പുറത്തിറങ്ങാന്‍ പാസ്, ക്യാപ്റ്റനടക്കം ആദ്യത്തെ ജയില്‍വാസം
ബിഗ് ബോസ് സീസണ്‍ നാലിലെ ആദ്യ ജയില്‍ നോമിഷേന് തെരഞ്ഞെടുത്തത് ക്യാപ്റ്റന്‍ അശ്വിനും ബെസ്ലിയുമാണ്. 16 പേരും നോമിനേറ്റ് ചെയ്തത് അശ്വിനെയും ബ്ലെസ്ലിയെയുമാണ്. പാവ ടാസ്കില്‍ രണ്ട് പേരും നല്ല രീതിയില്‍ മണ്ടത്തരം കാണിച്ചെന്നാണ് എല്ലാവരുടെയും അഭിപ്രായം. നോമിനേഷന്‍റെ അടിസ്ഥാനത്തില്‍ ക്യപ്റ്റനും ബ്ലെസ്ലിയെയും ആദ്യ ആഴ്ചയില്‍ തന്നെ ജയിലെത്തി.
ഇത്തവണ പ്രത്യേകതകളോടെയാണ് പുതിയ ജയില്‍ ഉള്ളത്. പൂട്ടില്ലാതെയാണ് ഇത്തവണ ജയില്‍, എന്നാല്‍ തടവുകാര്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ല. ജയിലിനുള്ളില്‍ ബാത്ത് റൂം സൗകര്യം ഇത്തവണ ഇല്ല. ജയില്‍ ഫ്രീകാര്‍ഡും സാന്‍ഡ് ക്ലോക്കും ഉപയോഗിച്ച് നിബന്ധനകളോടെ പുറത്തിറങ്ങാം. അഞ്ച് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമേ തടവുകാര്‍ക്ക് പുറത്തിറങ്ങാനാവു.
ഇടക്കാല ക്യാപ്റ്റനായി നവീന്‍ അറയ്ക്കല്‍
വീക്കിലി ടാസ്കിലെ മോശം പ്രകടനം കൊണ്ട് ക്യാപ്റ്റന്‍ അശ്വിന്‍ ജയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതോടെ ഇടക്കാല ക്യാപ്റ്റനെ പ്രഖ്യാപിക്കാനായി ബിഗ്ബോസ് നിര്‍ദ്ദേശം നല്‍കി. ക്യാപ്റ്റനായ അശ്വിന്‍ ഇടക്കാല ക്യാപ്റ്റനായി തെരഞ്ഞെടുത്തത് നവീന്‍ അറയ്ക്കലിനെ ആണ്. ഒരു ക്യാപ്റ്റനാകാനുള്ള എല്ലാ യോഗ്യതയും നവീന് ഉണ്ടെന്നാണ് അശ്വിന്‍റെ അഭിപ്രായം. ഇത് മറ്റ് മത്സരാര്‍ത്ഥികള്‍ കൈയ്യടിയോടെയാണ് അംഗീകരിച്ചത്.
ബിഗ് ബോസ് സീസണ്‍ 4 (Bigg Boss season 4) ആരംഭിച്ച് നാല് എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ സംഗതി കളറാവുകയാണ്. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും കളമറിഞ്ഞ് കളിച്ച് തുടങ്ങിയതോടെ ബിഗ് ബോസ് ഹൗസ് (Bigg Boss) പിരിമുറുക്കത്തിലേക്ക് എത്തിക്കഴിഞ്ഞു. വാരാന്ത്യ എപ്പിസോഡുകള്‍ക്ക് തയ്യാറെടുത്ത് മത്സരാര്‍ത്ഥകള്‍ തങ്ങളുടെ സ്ട്രാറ്റജികള്‍ നടപ്പാക്കിത്തുടങ്ങി.
മറ്റൊരാളില്‍ നിന്ന് തീര്‍ത്തും വ്യത്യാസപ്പെട്ട 17 പേര്‍ മാറ്റുരയ്ക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ ബിഗ് ബോസിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അത് ആദ്യ നാല് എപ്പിസോഡുകളോടെ വ്യക്തമായി കഴിഞ്ഞു. വീക്കിലി ടാസ്ക്കിലെ പാവകളിലൂടെ ഓരോ മത്സരാര്‍ത്ഥിയും തങ്ങളുടെ എതിരാളികളെ തിരിച്ചറിഞ്ഞുതുടങ്ങി.
ആര് കൂടെയുണ്ടാകുമെന്നും ആരൊക്കെ ശക്തരായ എതിരാളികാളാകുമെന്നും അകത്തോ പുറത്തോ എന്ന വീക്കിലി ടാസ്ക്കിലൂടെ മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും വ്യക്തമാക്കുന്നതായിരുന്നു നാലാം എപ്പിസോഡ്. പാവകളെ ഒളിപ്പിച്ചും തന്ത്രത്തിലൂടെ തട്ടിയെടുത്തും കുതന്ത്രങ്ങളിലൂടെ സ്വന്തമാക്കിയും മത്സരാര്‍ഥികള്‍ ടാസ്ക്ക് കൊഴിപ്പിച്ചു. ലക്ഷ്മിപ്രിയയും ജാസ്മിനും തമ്മിലുള്ള പോരും നാലാം എപ്പിസോഡിനെ മുള്‍മുനയില്‍ നിര്‍ത്തി. അഞ്ചാം എപ്പിസോഡിലും മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോരാട്ടമുണ്ടെന്നാണ് പ്രൊമോ വീഡിയോകള്‍ സൂചിപ്പിക്കുന്നത്.