Latest Videos

ബെല്‍ജിയത്തിന്റെ കഥ കഴിച്ച് ഫ്രാന്‍സ്! വീണത് സെല്‍ഫ് ഗോളില്‍, കണക്ക് തീര്‍ക്കാന്‍ ഡി ബ്രൂയ്ന്‍ കാത്തിരിക്കണം

By Web TeamFirst Published Jul 1, 2024, 11:43 PM IST
Highlights

മത്സരത്തില്‍ ബെല്‍ജിയത്തെ കെട്ടിയിടുകയായിരുന്നു ഫ്രാന്‍സ്. ഡി ബ്രൂയ്‌നും റൊമേലു ലുകാകുവിനും തിളങ്ങാനായില്ല.

മ്യൂണിച്ച്: ഫ്രാന്‍സ് യൂറോ കപ്പ് യൂറോ ക്വാര്‍ട്ടറില്‍. ബെല്‍ജിയത്തിന്റെ വെല്ലുവിളി മറകടന്നാണ് ഫ്രാന്‍സ് അവസാന എട്ടില്‍ ഇടം പിടിച്ചത്. ജാന്‍ വെര്‍ട്ടോഗന്റെ സെല്‍ഫ് ഗോളാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. ഫ്രാന്‍സിന് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ടീം ബെല്‍ജിത്തേക്കാള്‍ ഒരുപടി മുന്നിലായിരുന്നു. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മാണ് മുന്‍ ചാംപ്യന്മാരെ ഗോളില്‍ നിന്നറ്റിയത്.

മത്സരത്തില്‍ ബെല്‍ജിയത്തെ കെട്ടിയിടുകയായിരുന്നു ഫ്രാന്‍സ്. ഡി ബ്രൂയ്‌നും റൊമേലു ലുകാകുവിനും തിളങ്ങാനായില്ല. 10-ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാന്റെ ദുര്‍ബല ഷോട്ട് ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ കയ്യിലൊതുക്കി. 12-ാം മിനിറ്റില്‍ കൂണ്ടെയുടെ ക്രോസ് ബെല്‍ജിയം പ്രതിരോധനിര രക്ഷപ്പെടുത്തി. 15-ാം മിനിറ്റിലായിരുന്നു ബെല്‍ജിയത്തിന്റെ ആദ്യ അവസരം. എന്നാല്‍ കരാസ്‌കോയ്ക്ക് മുതലാക്കാന്‍ സാധിച്ചില്ല. 34-ാം മിനിറ്റില്‍ തുറാമിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്്. മത്സരം രണ്ടാം പകുതിയിലേക്ക്.

കോലിക്കും രോഹിത്തിനും പകരക്കാരനെ വേണം! സഞ്ജു സിംബാബ്‌വെക്കെതിരെ കളിക്കുക മൂന്നാം സ്ഥാനത്തെന്ന് സൂചന

രണ്ടാം പാതിയിലും ഫ്രാന്‍സ് ആധിപത്യം തുടര്‍ന്നു. ബെല്‍ജിയമാകട്ടെ ചില ഒറ്റപ്പെട്ട നീക്കങ്ങളില്‍ മാത്രം ഒതുങ്ങി. ഒരുവേളയില്‍ ലുകാകുവിന്റേയും ഡ് ബ്രൂയ്‌ന്റേയും ഗേള്‍ ശ്രമങ്ങള്‍ ഫ്രഞ്ച് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 85-ാം മിനിറ്റിലാണ് ഫ്രാന്‍സിന്റെ ഗോള്‍ വരുന്നത്. പകരക്കാരനായി ഇറങ്ങിയ കോളോ മുവാനിയായിരുന്നു ഗോൡന് പിന്നില്‍. ബോക്‌സില്‍ നിന്ന് കിട്ടിയ പന്തുമായി വെട്ടിത്തിഞ്ഞു മുവാനി ഷോട്ടുതിര്‍ത്തു. നിര്‍ഭാഗ്യവശാല്‍ വെര്‍ട്ടോന്‍ഗന്റെ കാലില്‍ തട്ടി ഫ്രഞ്ച് വലയിലേക്ക്.

ഫ്രാന്‍സ് കിരീടം നേടിയ 2018 ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടത്തിന്റെ ആവര്‍ത്തനമായിരുന്നു ഇന്ന്. അന്നത്തെ തോല്‍വിക്ക് മറുപടി നല്‍കാന്‍ ബെല്‍ജിയത്തിന് ഇതിലും മികച്ചൊരു അവസരമുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാം ജാന്‍ വെര്‍ട്ടോഗന്റെ സെല്‍ഫ് ഗോളില്‍ അവസാനിച്ചു.

click me!