Asianet News MalayalamAsianet News Malayalam

സ്മിത്തും ബ്രൂക്കിനും അര്‍ധ സെഞ്ചുറി! ശ്രീലങ്കയ്‌ക്കെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

മോശമായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. 67 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി.

england took first innings lead against sri lanka in manchester test
Author
First Published Aug 23, 2024, 10:19 AM IST | Last Updated Aug 23, 2024, 10:19 AM IST

മാഞ്ചസ്റ്റര്‍: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. മാഞ്ചസ്റ്ററില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തിട്ടുണ്ട് ഇംഗ്ലണ്ട്. 72 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന ജാമീ സ്മിത്താണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 23 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട് ആതിഥയേര്‍ക്ക്. മൂന്ന് വിക്കറ്റ് നേടിയ അശിത ഫെര്‍ണാണ്ടോയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പ്രഭാത് ജയസൂര്യ രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 236ന് പുറത്തായിരുന്നു.

മോശമായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. 67 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ബെന്‍ ഡക്കറ്റ് (18), ഒല്ലി പോപ്പ് (6), ഡാനിയേല്‍ ലോറന്‍സ് (30) എന്നിവര്‍ തുടക്കത്തില്‍ മടങ്ങി. ഡക്കറ്റിനെ അശിത വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍, പോപ്പിനെ ബൗള്‍ഡാക്കുകയും ചെയ്തു. ഡാനിയേലിനെ വിശ്വ ഫെര്‍ണാണ്ടോയും മടക്കി. പിന്നാലെ ജോ റൂട്ട് (42) - ഹാരി ബ്രൂക്ക് (56) എന്നിവര്‍ 68 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റൂട്ടിനെ പുറത്താക്കി അശിത ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസിലെത്തിയ സ്മിത്തിനൊപ്പം 52 റണ്‍സ് കൂട്ടിചേര്‍ക്കാനും ബ്രൂക്കിനായി. നാല് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിംഗ്. തുടര്‍ന്നെത്തിയ ക്രിസ് വോക്‌സ് (25) നിര്‍ണായ സംഭാവന നല്‍കി. സ്മിത്ത് - വോക്‌സ് സഖ്യം 52 റണ്‍സ് ചേര്‍ത്തു. തുടര്‍ന്ന് ക്രീസിലെത്തിയ ഗസ് അറ്റ്കിന്‍സണ്‍ (4) വിക്കറ്റ് പോവാതെ കാത്തു. സ്മിത്ത് ഒരു സിക്‌സും അഞ്ച് ഫോറും നേടി.

ദില്ലി പൊലീസിനെതിരെ വിനേഷ് ഫോഗട്ട്; ഗുസ്തി താരങ്ങള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചുവെന്ന് ആരോപണം

നേരത്തെ, ധനഞ്ജയ ഡി സില്‍വയുടെ (74), മിലന്‍ രത്‌നായകെ (72) എന്നിവരുടെ ഇന്നിംഗ്‌സാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒമ്പതാമനായി ക്രീസിലിറങ്ങിയ മിലന്‍ രത്‌നായകെ ഒരു റെക്കോര്‍ഡും സ്വന്തം പേരിലാക്കിയിരുന്നു. ടെസ്റ്റില്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരം ബല്‍വീന്ദര്‍ സിംഗ് സന്ധുവിന്റെ റെക്കോര്‍ഡാണ് മിലന്‍ രത്‌നായകെ മറികടന്നത്. 1983ല്‍ ഹൈദരാബാദില്‍ പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റിലായിരുന്നു ബല്‍വീന്ദര്‍ സിംഗ് സന്ധു 71 റണ്‍സടിച്ച് റെക്കോര്‍ഡിട്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios