റിമോട്ട് തരണമെന്ന് നിർബന്ധിച്ച് ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകാത്തതിനെ തുടർന്ന് കുട്ടി അമ്മയോട് പിണങ്ങി മുറിയിൽ കയറി വാതിലടയ്ക്കുകയും പിന്നീട് തൂങ്ങി മരിക്കുകയായും ആയിരുന്നു എന്നാണ് വിവരം.
കായംകുളം: ആലപ്പുഴ പുല്ലുകുളങ്ങരയിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചൻ - സിന്ധു ദമ്പതികളുടെ മകൻ ആദിത്യനാണ് (12) മരിച്ചത്. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.
ആദിത്യൻ ടി വി കാണാതിരിക്കുന്നതിന് വേണ്ടി അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു. റിമോട്ട് തരണമെന്ന് ആദിത്യൻ പല തവണ നിർബന്ധിച്ച് ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയില്ല. പിന്നാലെ ആദിത്യൻ അമ്മയോട് പിണങ്ങി മുറിയിൽ കയറി വാതിലടച്ചു. ശേഷം മുറിക്കുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആദിത്യൻ പുല്ലു കുളങ്ങര എൻ ആർ പി എം എച്ച് എസ്. എസ് ലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു. സഹോദരൻ അശ്വിൻ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സംസ്കാരം നടത്തി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം