പതിനാലുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 35 വര്‍ഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴയും ശിക്ഷ

By Web TeamFirst Published Sep 26, 2024, 9:32 PM IST
Highlights

16 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിചാരണയ്ക്കിടെ കോടതിയിൽ വിസ്തരിച്ചത്.

തൃശൂര്‍: പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന് 35 വര്‍ഷം കഠിന തടവും അഞ്ചര ലക്ഷം രൂപ പിഴയും. ചാവക്കാട് അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് പന്നിയങ്കര വില്ലേജ് ചക്കുംകടവ് ദേശത്ത് മമ്മദ് ഹാജി പറമ്പ് വീട്ടില്‍ മുഹമ്മദ് നജ്മുദ്ദീനെയാണ് (26) കോടതി ശിക്ഷിച്ചത്. ജഡ്ജി അന്‍യാസ് തയിലിന്റേതാണ് വിധി. 

പതിനാല് വയസുകാരന് പീഡനമേറ്റെന്ന പരാതിയില്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ പ്രസീത ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍ ബി. നായരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ. വേണു ഗോപാല്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 

Latest Videos

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവര്‍ ഹാജരായി. സിവിൽ പൊലീസ് ഓഫീസർമാരായ സിന്ധു, പ്രസീത എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!