മാസപ്പടി കേസ് ഇന്ന് ഹൈക്കോടതിയിൽ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി പരിഗണിക്കും

By Web TeamFirst Published Jul 5, 2024, 5:34 AM IST
Highlights

ഇതിന് എതിരെയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വീണാ വിജയന്‍റെ സ്ഥാപനത്തിന് കരിമണൽ കമ്പനിയായ സിഎം ആർഎൽ പണം നൽകിയത് മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടാണെന്നും അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ ഇത് വരുമെന്നാണ് ഹർജിയിലെ വാദം.

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുപ്രവർത്തകനായിരുന്ന അന്തരിച്ച ഗിരീഷ് ബാബുവാണ് ഹർജിക്കാരൻ. വിഷയത്തിന് പൊതുതാൽപര്യമില്ല എന്ന് വ്യക്തമാക്കി മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഹർജി തളളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വീണാ വിജയന്‍റെ സ്ഥാപനത്തിന് കരിമണൽ കമ്പനിയായ സിഎം ആർഎൽ പണം നൽകിയത് മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടാണെന്നും അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ ഇത് വരുമെന്നുമാണ് ഹർജിയിലെ വാദം.

ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക്; 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അവസാനിക്കും, സ്റ്റാർമർ പ്രധാനമന്ത്രിയാകും

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!