ദ ഗോട്ടിന് അസാധ്യമോ?, 199 കോടി വേണമിനിയും, ദളപതിക്ക് നിരാശയോ?, ആ കളക്ഷൻ റെക്കോര്‍ഡിന് ഇളക്കംതട്ടില്ല

By Web TeamFirst Published Sep 20, 2024, 10:59 AM IST
Highlights

ദ ഗോട്ടിന് അസാധ്യമോ ആ കളക്ഷൻ റെക്കോര്‍ഡ്?.

നിലവില്‍ തമിഴകത്ത  ക്രൗഡ് പുള്ളര്‍ ആര് എന്നതിന്റെ ഉത്തരം ദളപതി വിജയ്‍ എന്നാണ്. അതിനാലാണ് രാഷ്‍ട്രീയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ വിജയ് മതിയാക്കുന്നുവെന്നത് ആരാധകരെ നിരാശപ്പെടുത്തുന്നത്. തിയറ്ററില്‍ എന്നും ആളുകളെ നിറയ്‍ക്കുന്ന ചിത്രങ്ങളാണ് വിജയ്‍യുടേതും. ദ ഗോട്ട് ആഗോളതലത്തില്‍ 421 കോടി രൂപ നേടിയിരിക്കുകയാണ്.

വിജയ്‍യുടെ എക്കാലത്തെയും വിജയമായ ഒരു ചിത്രം ലിയോയാണ്.  വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു. ദ ഗോട്ടിന് ഒന്നാമനാകാൻ 199 കോടി ഇനിയും വേണം. നിലവിലെ സാഹചര്യത്തില്‍ അത് അസാധ്യമാണെങ്കിലും ദ ഗോട്ടിന്റെ വിജയം ചെറുതല്ല.

Latest Videos

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേരിട്ടതെന്നും വെങ്കട് പ്രഭു അഭിമുഖത്തില്‍ പറഞ്ഞതും ചര്‍ച്ചയായിരുന്നു. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.

ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിജയ് രാഷ്‍ട്രീയക്കാരനായതിനാല്‍ സ്വാഭാവികമായും രണ്ടാം ഭാഗത്തില്‍ ഉണ്ടാകാനിടയില്ല. ദ ഗോട്ട് എന്ന സിനിമയെ കുറിച്ച് നടൻ അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടതും സംവിധായകൻ വെങ്കട് പ്രഭു സൂചിപ്പിച്ചിരുന്നു. മങ്കാത്തയുടെ ചിത്രീകരണ സമയത്ത് പലപ്പോഴും തന്നോട് അടുത്തത് വിജയ് നായകനാകുന്ന ഒരു ചിത്രം ചെയ്യുമെന്ന് അജിത്ത് സൂചിപ്പിക്കുമായിരുന്നു എന്ന് പറഞ്ഞിരുന്നു അദ്ദേഹം. ഒടുവില്‍ ഞാൻ വിജയ് നായകനാകുന്ന ദ ഗോട്ട് ചെയ്യുന്നത് അജിത്തിനോട് വ്യക്തമാക്കിയപ്പോഴും പറഞ്ഞ മറുപടി ആവേശം നല്‍കുന്നതാണ്.  വര്‍ഷങ്ങളായി നിങ്ങളോട് ഞാൻ പറയുന്നതല്ലേ. സൂപ്പര്‍ എന്നായിരുന്നു അജിത്തിന്റെ മറുപടി. മങ്കാത്തയേക്കാള്‍ 100 മടങ്ങ് മികച്ചതായിരിക്കണം ദ ഗോട്ട് എന്നും അജിത്ത് കുമാര്‍ പറഞ്ഞതായി വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു.

Read More: കൊണ്ടലിനും ഓഫര്‍, കുറഞ്ഞ വിലയില്‍ ടിക്കറ്റ്, ക്വിന്റല്‍ ഇടിയുമായി ആന്റണി വര്‍ഗീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!