ഗൗതം ഘോഷ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാന്‍

By Web TeamFirst Published Jun 17, 2023, 10:56 AM IST
Highlights

സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജും, ചലച്ചിത്രകാരനും കലാകാരനുമായ കെ.എം. മധുസൂധനനും പ്രാഥമിക ജഡ്ജിംഗ് പാനലിന്‍റെ രണ്ട് ഉപസമിതികളെ നയിക്കും. 

തിരുവനന്തപുരം: ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷിനെ 2022-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നിശ്ചയിക്കുന്നതിനുള്ള ജൂറിയുടെ അധ്യക്ഷനായി നിയമിച്ചു. 1980 മുതൽ ഇന്ത്യൻ സമാന്തര സിനിമ ലോകത്തെ ശ്രദ്ധേയമായ പേരാണ് ഗൗതം ഘോഷ്. മികച്ച സിനിമ, മികച്ച ചിത്രം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 27 ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. 

സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജും, ചലച്ചിത്രകാരനും കലാകാരനുമായ കെ.എം. മധുസൂധനനും പ്രാഥമിക ജഡ്ജിംഗ് പാനലിന്‍റെ രണ്ട് ഉപസമിതികളെ നയിക്കും. ഇരുവരും അന്തിമ ജഡ്ജിംഗ് പാനലിലും അംഗങ്ങളായിരിക്കും. എഴുത്തുകാരായ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി.തോമസ്, നിർമ്മാതാവ് ബി.രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ.

Latest Videos

നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ ഡി. യുവരാജ്, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവര്‍ അന്തിമ വിധികർത്താക്കളുടെ പാനലിൽ ഉണ്ടാകും. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ ജഡ്ജിംഗ് കമ്മിറ്റികളിൽ മെമ്പർ സെക്രട്ടറിയായിരിക്കും. എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ.സി നാരായണന്‍ നയിക്കുന്ന. സിനിമയുമായി ബന്ധപ്പെട്ട രചനകൾക്കുള്ള അവാർഡുകൾക്കുള്ള ജൂറിയില്‍ എഴുത്തുകാരായ കെ.രേഖ, എം.എ.ദിലീപ്, ശ്രീ.അജോയ് എന്നിവർ അംഗങ്ങളായിരിക്കും.

ഈ വർഷം ആകെ 154 ചിത്രങ്ങളാണ് അവാർഡിന് പരിഗണിക്കപ്പെടുന്നത്. ഇതിൽ എട്ടെണ്ണം കുട്ടികളുടെ സിനിമകളാണ്. ജൂറിയുടെ പ്രദർശനങ്ങൾ ജൂൺ 19ന് ആരംഭിക്കും.

ആദിപുരുഷിനെതിരെ വിമര്‍ശനവുമായി രാമാനന്ദ് സാഗറിന്‍റെ മകന്‍ രംഗത്ത്

പുതിയ സ്പൈഡര്‍മാന്‍ സിനിമ മിഡില്‍ ഈസ്റ്റില്‍ നിരോധിച്ചു; കാരണം ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!