'തങ്കലാനില്‍ അങ്ങനെ ചെയ്‍തത് എന്തുകൊണ്ട്?', സംവിധായകന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

By Web TeamFirst Published Aug 22, 2024, 1:16 PM IST
Highlights

തങ്കലാന് സംഭവിച്ച പ്രശ്‍നത്തെ കുറിച്ച് സംവിധായകന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുകയാണ്.

തങ്കലാൻ പ്രഖ്യാപനംതൊട്ടേ ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. വിക്രം നായകനാകുന്നു എന്നതാണ് ചിത്രത്തിന്റെ ആദ്യ ആകര്‍ഷണം. വേഷപ്പകര്‍ച്ചയില്‍ വിസ്‍മയിപ്പിക്കാറുള്ള ചിയാൻ വിക്രം ചിത്രത്തില്‍ ഞെട്ടിക്കും എന്ന് പ്രതീക്ഷിച്ചു പ്രേക്ഷകര്‍. പ്രതീക്ഷിച്ച ഹിറ്റാകാതിരുന്ന വിക്രം ചിത്രത്തിന്റെ സംവിധായകൻ നടത്തിയ വെളിപ്പെടുത്തലാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

തങ്കലാന്റെ യഥാര്‍ഥ ദൈര്‍ഘ്യത്തെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. 3.10 മണിക്കൂറായിരുന്നു ദൈര്‍ഘ്യമുണ്ടായിരുന്നത്. എന്നാല്‍ കോമേഴ്‍സ്യല്‍ പ്രേക്ഷകര്‍ക്കായി ഞങ്ങള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചു. മൂന്നു മുതല്‍ ഒരു മിനിറ്റ് വരെയാക്കി ഞങ്ങള്‍ തങ്കലാനില്‍ നിര്‍ണായകമായ ആരന്റെ കഥ കുറച്ചുവെന്ന് പാ രഞ്‍ജിത്ത് വെളിപ്പെടുത്തുന്നു. ലൈവ് റെക്കോര്‍ഡിംഗില്‍ ഒരു പ്രശ്‍നവുമുണ്ടായിരുന്നില്ല. എന്നാല്‍ മിക്സിംഗില്‍ പ്രശ്‍നമുണ്ടായിരുന്നു. എന്നാല്‍ അത് റിലീസ് പ്രതികരണത്തിന് ശേഷം പരിഹരിച്ചുവെന്നുമാണ് പാ രഞ്‍ജിത്ത് വ്യക്തമാക്കിയിരിക്കുന്നത്.

Latest Videos

തങ്കാലൻ വിക്രമിന്റെ മികച്ച ഒരു കഥാപാത്രം ആണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അക്ഷരാര്‍ഥത്തില്‍ ചിയാൻ വിക്രം തങ്കലാൻ സിനിമയില്‍ നിറഞ്ഞാടുകയായിരുന്നു. വിക്രമിനൊപ്പം  നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രകടനമാണ് ചിത്രത്തില്‍ പാര്‍വതി തിരുവോത്തിന്റേതും. മലയാളിയായ മാളവിക മോഹനന്റെയും മികച്ച കഥാപാത്രമാണ് തങ്കലാനിലേത് എന്ന് അഭിപ്രായപ്പെടുന്നു പ്രേക്ഷകര്‍.

തങ്കലാൻ ആഗോളതലത്തില്‍ ആകെ 53.64 കോടി നേടിയെന്ന് ഔദ്യോഗികമായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സാണ്. ഛായാഗ്രാഹണം എ കിഷോര്‍ നിര്‍വഹിച്ചിരുന്നു. എസ് എസ് മൂർത്തിയാണ് കല. തിരക്കഥയും എഴുതിയത് പാ രഞ്‍ജിത്താണ്. പശുപതി, ഹരികൃഷ്‍ണൻ, കൃഷ് ഹാസൻ തുടങ്ങിയവര്‍ക്ക് പുറമേ സമ്പത്ത് റാമും തങ്കലാൻ സിനിമയില്‍ ഉണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Read More: 'സിനിമകള്‍ ഹിറ്റായിട്ടും അവസരം നിഷേധിച്ചു', ആദ്യ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!