സുരക്ഷിതമായി താഴെ എത്തിക്കാനായി വാഷിംഗ് മെഷ്യനില്‍ വസ്ത്രം നിറച്ചു. പിന്നാലെ താഴെ കിടക്കയും വിരിച്ചു. അതിന് ശേഷം അഞ്ചാം നിലയില്‍ നിന്നും വാഷിംഗ് മെഷ്യൻ തള്ളിതാഴെയിട്ടു.
പഠിക്കേണ്ട സമയത്ത് പഠിക്കണം ഇല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ജീവിതത്തില്‍ എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ പലരും ഒരു വീഡിയോ കണ്ടതിന് ശേഷം ഇങ്ങനെയാണ് ചിന്തിക്കുന്നത്. ജർമ്മന്‍ തലസ്ഥാനമായ ബെർലിനിലെ ഉംസുഗെയില്‍ നിന്നുള്ള വീഡിയോയാണ് ചര്‍ച്ചാ വിഷയം. ഫിസിക്സിന്‍റെ അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിച്ച് കൊണ്ടുള്ള പരീക്ഷണം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. മിക്കയാളുകളും ചോദിച്ചത് 'എന്തിനിത് ചെയ്തു' എന്നായിരുന്നു.
സുരക്ഷിതമായി താഴെ എത്തുമെന്ന് കരുതി വസ്ത്രം നിറച്ച വാഷിംഗ് മെഷ്യന്‍ ഒന്ന് രണ്ട് യുവാക്കൾ ചേര്‍ന്ന് കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്നും താഴെ വിരിച്ച കിടക്കയിലെക്ക് തള്ളിയിട്ടു. സ്വാഭാവികമായും വലിയ ഭാരത്തോടു കൂടി താഴേയ്ക്ക് എത്തിയ വാഷിംഗ് മെഷ്യന്‍ പല കഷ്ണങ്ങളായി ചിന്നിച്ചിതറി. ഭാരം കൂടിയത് കാരണം ആഞ്ഞ് തള്ളിയതിനാല്‍ വാഷിംഗ് മെഷ്യന്‍ കിടക്കയിൽ വീഴേണ്ടതിന് പകരം റോഡിലേക്കാണ് വീണത്. ഉയരം കൂടിയ സ്ഥലത്ത് നിന്നും ഭാരമേറിയ ഒരു വസ്തു ഭൂമിയിലേക്ക് പതിക്കുമ്പോൾ എന്താണ് സംഭവിക്കുക? അത് തന്നെയായിരുന്നു ആ വാഷിംഗ് മെഷ്യന്‍റെ ഗതിയും.
Read More:മരിക്കാന്‍ ആഗ്രഹമില്ലാത്തവരാണോ? വരൂ, നമ്മുക്ക് പുതിയൊരു 'മത'മാകാമെന്ന് ടെക് കോടീശ്വരൻ ബ്രയാൻ ജോൺസൺ
Read More: പോക്കിമോന്‍റെ' രൂപമുള്ള ചീറ്റോസ്, ലേലത്തിൽ വിറ്റ് പോയത് 77 ലക്ഷം രൂപയ്ക്ക്
ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച് വെറും മണിക്കൂറുകൾ കൊണ്ട് വീഡിയോ ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. അഞ്ചാമത്തെ ഫ്ലോറില്‍ നിന്നും വസ്ത്രം നിറച്ച വാഷിംഗ് മെഷ്യന്‍ സുരക്ഷിതമായി താഴെ ഇറക്കാനുള്ള ശ്രമം എന്ന കുറിപ്പോടെ ക്രേസി ക്ലിപ്സ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ജർമ്മന്‍ എഞ്ചിനീയറിംഗ് എന്നാണ് ഒരു കാഴ്ചക്കാരന്‍ എഴുതിയത്. എന്തുകൊണ്ടാണ് ഈ വീഡിയോ ഇത്രയും ദൈർഘ്യമേറിയത്? വളരെ സംതൃപ്തി നൽകുന്ന ശബ്ദം. ഇത് എന്‍റെ ആഴ്ച മുഴുവൻ സ്വന്തമാക്കിയെന്ന് മറ്റൊരു കാഴ്ചക്കാരന്‍ തമാശയായി കുറിച്ചു. ഇനി അത് കിടക്കയിൽ വീണിരുന്നെങ്കിൽ പോലും, അത് പൊട്ടിപ്പോകുമായിരുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ യഥാര്‍ത്ഥ്യബോധത്തോടെ കുറിച്ചു.
Read More: വരന്‍റെ വയറുവേദനയ്ക്ക് കാരണം വിവാഹസമ്മർദമെന്ന് ഡോക്ടർ; വിദഗ്ദ പരിശോധനയിൽ കണ്ടെത്തിയത് ക്യാൻസർ
