സർക്കാർ ജീവനക്കാരെ കാര്യമായി പരിഗണിക്കാതെ യുഡിഎഫ് സർക്കാരിൻ്റെ ഒന്നാം ബജറ്റ്. മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരിക്കുമെന്നല്ലാതെ മറ്റു പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല.
തിരുവനന്തപുരം: ജീവനക്കാർക്ക് ബജറ്റിൽ വിസ്മയം ഉണ്ടാകുമെന്ന വാഗ്ദാനം പാലിക്കാതെ മുഖ്യമന്ത്രി വിഡി സതീശൻ. ഡിഎ കുടിശ്ശികയുടെ മുൻകാല പ്രാബല്യം പറയാത്ത ബജറ്റിൽ പെൻഷൻ പ്രായവും ഉയർത്തിയില്ല. അഷ്വേർഡ് പെൻഷൻ പകരം നടപ്പാക്കുന്ന പങ്കാളിത്ത പെൻഷനിലെ സർക്കാർ വിഹിതം കുട്ടുമെന്ന പ്രതീക്ഷയും തെറ്റി.
വിസ്മയത്തിനായി ബജറ്റ് പ്രസംഗം കേട്ട ജീവനക്കാർ ആരെ നിരാശയിലാണ്. പത്ത് വർഷത്തിന് ശേഷം പുതിയ സർക്കാരെത്തുമ്പോൾ ഉണ്ടായിരുന്നത് അത്ര വലിയ പ്രതീക്ഷയാണ്. പ്രസംഗത്തിന്‍റെ വാലറ്റമെത്തിയപ്പോൾ പക്ഷെ പണി പാളി. ആകെ പ്രഖ്യാപനം ഇത്രമാത്രമായിരുന്നു. 2021 മുതൽ കൊടുക്കാനുള്ള ഡിഎ-ഡിആർ കുടിശ്ശികയെ കുറിച്ച് ബജറ്റിൽ പരാമർശമില്ല, കാത്തിരുന്ന ലീവ് സറണ്ടർ ആലോചിച്ച് തീരുമാനിക്കാമെന്ന ആശ്വാസ വാക്ക്, ഏറെ പരാതികളുയർന്ന ആരോഗ്യ സുരക്ഷാ പദ്ധതി മെഡിസെപ്പിന് പരിഷ്കരണ പ്രഖ്യാപനം എന്നിവ മാത്രം. അഷ്വേർഡ് പെൻഷനിൽ അവ്യക്തയുള്ളതിനാൽ അത് വിലയിരുത്തി പങ്കാളിത്ത പെൻഷൻ പരിഷ്കരിക്കുമെന്നാണ് പ്രഖ്യാപനം. ഇടത് സർക്കാർ ശമ്പള പരിഷ്കരണ കമ്മീഷനെ വെച്ചെങ്കിലും തുടർനടപടികളൊന്നുമായിരുന്നില്ല. വിമരിക്കൽ പ്രായം ഉയർത്താനും ആലോചന ഇല്ല. ഡിഎ ഡിആർ കുടിശികയെ കുറിച്ച് എടുത്ത് ചോദിച്ചാൽ പോയ സർക്കാരിന്‍റെ വീഴ്ചയെ ചാരുന്നതല്ലാതെ വ്യക്തമായ ഉത്തരവും ഇല്ലെന്ന് വ്യക്തം.
കനത്ത കടബാധ്യത പറയുമ്പോഴും യുഡിഎഫ് മുന്നോട്ടുവച്ച തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുമെന്നായിരുന്നു സർക്കാർ ജീവനക്കാരും അധ്യാപകരും കരുതിയിരുന്നത്. അത് ഉണ്ടാകാത്തതിൽ കടുത്ത നിരാശയിലുമാണ് ജീവനക്കാർ.



