Asianet News MalayalamAsianet News Malayalam

'ബിഗ് ബോസില്‍ ഞാനിനി മൂന്ന് ദിവസം കൂടിയേ ഉള്ളൂ'; വിലയിരുത്തലുമായി സാഗര്‍

ഏറ്റവും കടുപ്പമേറിയ നോമിനേഷന്‍ ലിസ്റ്റ് ആണ് ഇത്തവണ

sagar surya about his upcoming eviction in bigg boss malayalam season 5 nsn
Author
First Published May 26, 2023, 9:02 PM IST | Last Updated May 26, 2023, 9:02 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 5 പത്താം വാരത്തിലേക്ക് അടുക്കുകയാണ്. വിധി നിര്‍ണ്ണയിക്കുന്ന വരുന്ന അഞ്ച് വാരങ്ങളില്‍ കളി മാറിമറിയുമോ എന്നാണ് ഷോയുടെ ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം അന്തിമവാരങ്ങളില്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിക്കുന്ന മത്സരാര്‍ഥികള്‍ നേരിടുന്ന ഒരു സമ്മര്‍ദ്ദമുണ്ട്. ഈ സീസണിലേക്കും ഏറ്റവും കടുപ്പമേറിയ നോമിനേഷന്‍ ലിസ്റ്റാണ് ഇത്തവണ എന്നതും കൗതുകകരമാണ്. ജുനൈസ്, വിഷ്ണു, അഖില്‍, റിനോഷ്, ശോഭ, സാഗര്‍ എന്നിവരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ വാരത്തിലെ എവിക്ഷനില്‍ തനിക്കുള്ള താല്‍പര്യമില്ലായ്മ തമാശ മട്ടിലാണെങ്കിലും ഇന്നത്തെ എപ്പിസോഡില്‍ സാഗര്‍ സുഹൃത്തുക്കളോട് പങ്കുവച്ചു.

സെറീനയുമായുണ്ടായ ഒരു അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ ബാത്ത്റൂം ഏരിയയില്‍ എത്തിയപ്പോഴാണ് സാഗര്‍ മറ്റ് ചില സുഹൃത്തുക്കളോട് ഇക്കാര്യം തമാശ മട്ടില്‍ പറഞ്ഞത്. റെനീഷ, അനു, ജുനൈസ് എന്നിവരാണ് സെറീനയെ കൂടാതെ ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്. സെറീനയോട് സംസാരിക്കാനായി പോയ സാഗറിനെ ജുനൈസ് 'ഷുഗറേ' എന്ന് വിളിച്ചു. ഇതിന് സാഗര്‍ പ്രതികരിച്ചത് ഇങ്ങനെ- "ഞാന്‍ മൂന്ന് ദിവസം കൂടിയേ ഉള്ളൂ മച്ചാനേ, അപ്പൊ എല്ലാവരെയും സ്നേഹിച്ചിട്ട് പോകാമെന്ന് വിചാരിച്ചു", സാഗര്‍ പറഞ്ഞു. "അപ്പോള്‍ എവിക്റ്റഡ് ആയില്ലെങ്കില്‍ ചേട്ടന്‍ സ്വയം ഇറങ്ങി പോകുമോ"?, ഇത് കേട്ട റെനീഷ തിരിച്ച് ചോദിച്ചു. പറയാന്‍ പറ്റില്ലെന്നും ബിഗ് ബോസ് എന്നത് പ്രവചനാതീതമാണെന്നുമായിരുന്നു സാഗറിന്‍റെ മറുപടി. എന്നാല്‍ സാഗര്‍ പോവില്ല എന്ന അവസാന വിലയിരുത്തലും ജുനൈസ് നടത്തി. 

ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഏറ്റവും വോട്ട് കുറവ് ലഭിക്കാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളായി പൊതുവായി വിലയിരുത്തപ്പെടുന്നത് ശോഭയും സാഗറുമാണ്. എന്നാല്‍ വാരാന്ത്യ എപ്പിസോഡുകളിലെ ഔഗ്യോഗിക പ്രഖ്യാപനം വരുന്നത് വരേക്കും അത് ഊഹാപോഹം മാത്രമായി നിലനില്‍ക്കും.

ALSO READ : 'വിവാഹം' പയ്യന്നൂര്‍ കോളെജില്‍ വച്ച്; ക്ഷണക്കത്തുമായി 'സുരേഷേട്ടനും' 'സുമലത ടീച്ചറും'

Latest Videos
Follow Us:
Download App:
  • android
  • ios