Asianet News MalayalamAsianet News Malayalam

'തെറ്റുപറ്റി എനിക്ക്', ദേഷ്യപ്പെട്ട ഷിജുവിനോട് വിശദീകരണവുമായി റെനീഷ

'പാവക്കൂത്ത്' എന്ന ടാസ്‍കില്‍ റെനീഷയോട് കയര്‍ത്ത് ഷിജു.

Bigg Boss Malayalam Season 5 Shiju Reneeshas conflict hrk
Author
First Published Apr 27, 2023, 2:35 PM IST | Last Updated Apr 27, 2023, 2:35 PM IST

ബിഗ് ബോസിലെ ഓരോ ആഴ്‍ചയിലുമുള്ള ടാസ്‍കുകള്‍ വലിയ ആവേശം നിറക്കുന്നതാണ്. 'പാവക്കൂത്ത്' എന്ന ടാസ്‍കാണ് പോയ ഒടുവില്‍ ബിഗ് ബോസില്‍ നടന്നത്. ഓരോ മത്സരാര്‍ഥിയും ടാസ്‍കില്‍ അവരുടെ പോരാട്ടവീര്യം പുറത്തെടുക്കാൻ ശ്രമിച്ചിരുന്നു. ടാസ്‍കില്‍ റെനീഷയും ഷിജുവും തമ്മിലുള്ള ഒരു തര്‍ക്കവും നടന്നു.

'പാവക്കൂത്ത്' എന്ന രസകരമായ വീക്ക്‍ലി ടാസ്‍ക് വാശിയോടെയാണ് എല്ലാവരും പങ്കെടുത്തത്. ഗാര്‍ഡന്‍ എരിയയില്‍ കുറേയേറെ പാവകള്‍ ഉണ്ടാകും. ഒരു ബസര്‍ കേള്‍ക്കുമ്പോള്‍ പാവകളില്‍ ഒന്ന് എടുത്ത് നിശ്ചിത വഴിയിലൂടെ ഓടി 'ഡോള്‍ വീട്ടില്‍' പാവ വയ്ക്കണം. എന്നാല്‍ പാവ വയ്ക്കാന്‍ സ്ലോട്ട് ഒന്ന് കുറവായിരിക്കും. ഇത്തരത്തില്‍ ആരുടെ പാവയാണോ സ്ലോട്ടില്‍ വയ്ക്കാന്‍ കഴിയാതെ ആകുന്നത് അയാള്‍ പുറത്താകും. ഇതിനൊപ്പം സുപ്രധാനമായ കാര്യം സ്വന്തം പേരിലുള്ള പാവ ഒരിക്കലും എടുത്ത് ഓടാന്‍ പാടില്ല.

ടാസ്‍കിന്‍റെ ആദ്യഘട്ടത്തില്‍ പുറത്തായത് അഖില്‍ മാരാരാണ്. അഖിലിന്‍റെ പാവ സ്വന്തം കൈയ്യില്‍ കിട്ടിയിട്ടും മനപൂര്‍വ്വം അത് താന്‍ 'ഡോള്‍ ഹൗസി'ല്‍ വൈകി എത്തിച്ചുവെന്ന് ശോഭ തുറന്നു പറഞ്ഞു. അതിന് കാരണമായി ശോഭ പറഞ്ഞത് മാരാര്‍ രണ്ട് തവണ ക്യാപ്റ്റനായി, ഇപ്പോഴത്തെ ക്യാപ്റ്റന്‍സിയില്‍ ഒട്ടും തൃപ്‍തിയില്ല എന്നുമാണ്. ടാസ്‍കില്‍ ഒരു മത്സരാര്‍ത്ഥിയെ പുറത്താക്കണോ മുന്നില്‍ എത്തിക്കണോ എന്നത് മറ്റൊരു വീട്ടിലെ അംഗത്തിന്‍റെ മനസ് പോലെയാണ് എന്ന് ബിഗ് ബോസും വ്യക്തമാക്കിയിരുന്നു.

ഷിജു പാവ എടുത്തെങ്കിലും അത് സെറീനയുടേതായതിനാല്‍ തട്ടിപ്പറിച്ച് റെനീഷ ഓടിയതും എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. തന്റെ പാവ ബാക്കിയാകുകയും ടാസ്‍കില്‍ നിന്ന് പുറത്തായതിനാലും ഷിജു റെനീഷയോടെ ക്ഷുഭിതനാകുകയും ചെയ്‍തു. എന്നാല്‍ ഞാൻ പാവ തട്ടിയെടുത്തത് ശരിയായില്ലെന്ന് ഷിജുവിനോട് റെനീഷ് പിന്നീട് വ്യക്തമാക്കുന്നതും കാണാമായിരുന്നു. പക്ഷേ അതിനൊന്നും ഷിജുവിന്റെ ക്ഷോഭം മാറ്റാൻ കഴിഞ്ഞില്ലെന്നും വ്യക്തമായി.

Read More: 'പാവക്കൂത്തി'ല്‍ മിക്കവരുടെയും പഴികേട്ടിട്ടും കുലുങ്ങിയില്ല, സാഗറിന്റെ കഥ കേട്ട് പൊട്ടിക്കരഞ്ഞും വിഷ്‍ണു

Latest Videos
Follow Us:
Download App:
  • android
  • ios