Asianet News MalayalamAsianet News Malayalam

മോഹൻലാലിന്റെ ആ ചിരിയാണ് എനിക്ക് ഏറ്റവും മനോഹരമായ നിമിഷം: റിനോഷ്

'ഇങ്ങനെ ഒരു പ്ലേസില്‍ ഞാൻ  മണ്ടത്തരം പറഞ്ഞപ്പോള്‍ ലാലേട്ടന്റെ മുഖത്ത് അന്ന് ചിരി വന്നപ്പോള്‍ ഞാൻ എന്നെ ഭയങ്കര വാല്യു ചെയ്‍തു'.

Bigg Boss Malayalam season 5 Rinoshs Memorable moments hrk
Author
First Published Jun 25, 2023, 10:21 AM IST | Last Updated Jun 25, 2023, 10:21 AM IST

ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞിരിക്കുകയാണ് റിനോഷ്. സ്‍കിൻ അലര്‍ജിക്ക് ചികിത്സയില്‍ കഴിയുന്നതിനാല്‍ ഷോയില്‍ തുടരാൻ സാധിക്കാത്ത അവസ്ഥയാകുകയായിരുന്നു. ഐസൊലേഷനില്‍ കഴിയുന്ന റിനോഷുമായി മോഹൻലാല്‍ വീഡിയോ കോളിലൂടെ സംസാരിച്ചു. ബിഗ് ബോസിലെ രസകരമായ അനുഭവം ഓര്‍ത്ത് എടുക്കുകയും ചെയ്‍തു റിനോഷ്.

ബിഗ് ബോസിനെ കുറിച്ചാണ് തോന്നുന്നതെന്താണെന്ന് മോഹൻലാല്‍ ചോദിക്കുകയായിരുന്നു. ലാലേട്ടനുമായി അന്ന് സംസാരിച്ച കാര്യമെന്ന് പറഞ്ഞ റിനോഷ് ചര്‍ച്ചയായ ആ ചിരിയെ കുറിച്ചാണ് സൂചിപ്പിച്ചത്. എനിക്ക് ഇപ്പോള്‍ 30 വയസ്സുണ്ട്. ഞാൻ ഓര്‍മവെച്ച കാലംതൊട്ട് ലാലേട്ടന്റെ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. ലാലേട്ടൻ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്.  ഒരുപാട് ഇമോഷനിലൂടെ പോയിട്ടുണ്ട്. ഇങ്ങനെ ഒരു പ്ലേസില്‍ ഞാൻ  മണ്ടത്തരം പറഞ്ഞപ്പോള്‍ ലാലേട്ടന്റെ മുഖത്ത് അന്ന് ചിരി വന്നപ്പോള്‍ ഞാൻ എന്നെ ഭയങ്കര വാല്യു ചെയ്‍തു. എന്റെ മനസില്‍ ആദ്യമായിട്ട് വരുന്നത് അതാണ് എന്നും റിനോഷ് വ്യക്തമാക്കി.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ വ്യത്യസ്‍തനായ മത്സരാര്‍ഥിയായിരുന്നു റിനോഷ്. കുട്ടികള്‍ക്ക് വലിയ ഇഷ്‍ടമായിരുന്നു റിനോഷിനെ. ബിഗ് ബോസിലെ ഫാമിലി വീക്കിന്റെ ഭാഗമായി എത്തിയ മത്സാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ പലരും റിനോഷിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. അവരുടെ കുട്ടികള്‍ റിനോഷിനെയാണ് തങ്ങള്‍ക്ക് ഏറ്റവും ഇഷ്‍ടം എന്നും വ്യക്തമാക്കുന്നുണ്ടായിരുന്നു.

ഇന്നലെ വീട്ടിലെ മത്സരാര്‍ഥികളോട് യാത്ര പറഞ്ഞ റിനോഷിനോട് എല്ലാവരും വ്യക്തമാക്കിയതും ആ ഇഷ്‍ടം തന്നെയായിരുന്നു. ഓരോ മത്സരാര്‍ഥിയും റിനോഷിനോട് വീഡിയോ കോളിലൂടെ സംസാരിച്ചു. റിനോഷിനോട് അവരുടെ സങ്കടം രേഖപ്പെടുത്തുകയും ഹൗസിലേക്ക് കുടുംബാംഗങ്ങള്‍ എത്തിയപ്പോള്‍ മികച്ച ഒട്ടേറെ അനുഭവങ്ങളാണ് ഉണ്ടായതെന്ന് അറിയിക്കുകയും ചെയ്‍തു. എല്ലാവരും റിനോഷിന് ആശംസകള്‍ നേര്‍ന്നു.

ഒടുവില്‍ ആ തീരുമാനം അറിയിച്ചു, വിശദീകരിച്ച് റിനോഷ്

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

Latest Videos
Follow Us:
Download App:
  • android
  • ios