Asianet News MalayalamAsianet News Malayalam

'ഫാൻ പേജോ, ആര്‍മിയോ ഉണ്ടാക്കരുതെന്നാണ് പറഞ്ഞത്', ജുനൈസ് റെനീഷയോട് വെളിപ്പെടുത്തുന്നു

'ഞാൻ ഒരു സുഹൃത്തിനെയും തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ട് ഏല്‍പ്പിച്ചിട്ടില്ല', വ്യക്തമാക്കി ജുനൈസ്.

Bigg Boss Malayalam Season 5 Junaiz says hrk
Author
First Published May 24, 2023, 3:14 PM IST | Last Updated May 24, 2023, 3:14 PM IST

ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ആഴ്‍ച ഏറ്റവും പിന്തുണ കിട്ടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ജുനൈസ്. 'ബിബി ഹോട്ടലെ'ന്ന ടാസ്‍കില്‍ ഹോട്ടല്‍ മാനേജറായി ജുനൈസ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്‍ചയില്‍ വീണ്ടും ജുനൈസ് നോമിനേഷനില്‍ വന്നിരുന്നു. എന്നാല്‍ നോമിനേഷനില്‍ വന്നാലും വേറെ ആളായി നില്‍ക്കാനാകില്ലെന്ന് പലരോടും നടന്ന് വ്യക്തമാക്കുകയാണ് ജുനൈസ്.

ജുനൈസിന് പേടിതട്ടിയതു പോലെയാണ് പെരുമാറുന്നതെന്നാണ് ഹൗസിലെ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഹൗസില്‍ നിലവില്‍ തന്റെ അവസ്ഥ എങ്ങനെയെന്ന് റെനീഷയോടും ജുനൈസ് വ്യക്തമാക്കുന്നത് കാണാമായിരുന്നു. ഇപ്പോള്‍ പല ആള്‍ക്കാരും നോമിനേഷൻ ഫ്രീ ആയതിനാല്‍ അഹങ്കാരമാണ് കാണിക്കുന്നത് എന്നാണ് റെനീഷയോട് ജുനൈസ് വ്യക്തമാക്കുന്നത്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട് എന്നും ജുനൈസ് ഓര്‍മിപ്പിക്കുന്നു.

ഏഴ് ദിവസം ചിലപ്പോള്‍ സേഫാകും. അടുത്ത ആഴ്‍ച നോമിനേഷൻ ഉണ്ട്. അതായത് നോമിനേഷൻ വരുമ്പോള്‍ വേറെ ആളും നോമിനേഷൻ മുക്തിയുള്ളപ്പോള്‍ ഞാൻ മറ്റൊരാളും ആയി ഇവിടെ നില്‍ക്കില്ല. ഞാൻ അങ്ങനെ വേറെയാളായി നില്‍ക്കില്ലെന്നും ജുനൈസ് വ്യക്തമാക്കി.

ഞാൻ പുറത്ത് പിആര്‍ കൊടുത്തിട്ടില്ല. എന്നെ ഇവിടെ നിലനിര്‍ത്താൻ ഞാൻ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ട് കൊടുത്താല്‍ മതി. നല്ല രീതിയില്‍ ഇൻഫ്ലൂൻസ് ചെയ്യാമായിരുന്നു. ബിഗ് ബോസ് ഹൗസിലേക്ക് വരുമ്പോള്‍ വീഡിയോ ഷെഡ്യൂള്‍ ചെയ്‍തിരുന്നു. ഫാൻ പേജോ, ആര്‍മിയോ ഉണ്ടാക്കരുത്, തനിക്ക് എതിരെ തിരിയുന്ന ആള്‍ക്കാരെ ചീത്ത വിളിക്കരുത് എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഞാൻ ഷെഡ്യൂള്‍ ചെയ്‍തത്. 12 ലക്ഷം ഫോളോവേഴ്‍സ് ഉണ്ട്. എട്ട് ലക്ഷം ആവറേജ് വ്യൂസ് വീഡിയോയ്‍ക്ക് കിട്ടാറുണ്ട്. ഒരു പോസ്റ്റും താൻ ഇട്ടിട്ടില്ല. എനിക്ക് ഒരു സുഹൃത്തിന് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ട് ഏല്‍പ്പിച്ചിട്ട് വരാമായിരുന്നുഎന്നും ജുനൈസ് വ്യക്തമാക്കി.

Read More: യുവ നടൻ മോശമായി പെരുമാറിയെന്ന് വാര്‍ത്ത, പ്രതികരിച്ച് നടി ഹൻസിക

Latest Videos
Follow Us:
Download App:
  • android
  • ios