Asianet News MalayalamAsianet News Malayalam

Bigg Boss 4 : ഏഴിലൊരാള്‍ക്ക് നോമിനേഷന്‍ ഫ്രീ കാര്‍ഡ്! വാഗ്‍ദാനവുമായി ബിഗ് ബോസ്

ധന്യ, സുചിത്ര, ലക്ഷ്മിപ്രിയ, സൂരജ്, റോണ്‍സണ്‍, ജാസ്‍മിന്‍, നിമിഷ എന്നിവരെയാണ് ബിഗ് ബോസ് ഈ ടാസ്കിലേക്ക് തെരഞ്ഞെടുത്തത്

bigg boss malayalam season 4 game for nomination free card
Author
Thiruvananthapuram, First Published May 7, 2022, 12:58 AM IST | Last Updated May 7, 2022, 12:58 AM IST

ഓരോ വാരവും ഉണ്ടാവുന്ന നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിക്കാതിരിക്കുക എന്നതാണ് ബിഗ് ബോസില്‍ മത്സരാര്‍ഥികളുടെ മുന്നിലുള്ള ഒരു ലക്ഷ്യം. മത്സരാര്‍ഥികള്‍ പരസ്പരം നോമിനേറ്റ് ചെയ്ത് ഉണ്ടാവുന്ന നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് പ്രേക്ഷകര്‍ വോട്ട് ചെയ്യുന്നത്. എന്നാല്‍ കണ്‍ഫെഷന്‍ റൂമില്‍ വച്ച് സംഭവിക്കുന്ന നോമിനേഷന്‍ ഒരു മത്സരാര്‍ഥിക്കും ഒഴിവാക്കാന്‍ പറ്റുന്ന ഒന്നല്ല. എന്നാല്‍ ഈ നോമിനേഷനില്‍ നിന്ന് ഒഴിവാകാനുള്ള ഒരു അവസരം ബിഗ് ബോസ് വല്ലപ്പോഴുമൊരിക്കല്‍ നല്‍കാറുണ്ട്. മത്സരാര്‍ഥികളില്‍ ഒരാള്‍ക്ക് ലഭിക്കുന്ന നോമിനേഷന്‍- ഫ്രീ കാര്‍ഡിലൂടെയാണ് അത്. എല്ലാ സീസണുകളിലുമുള്ള നോമിനേഷന്‍ ഫ്രീ കാര്‍ഡ് അഞ്ചാം സീസണില്‍ ബിഗ് ബോസ് അവതരിപ്പിച്ചത് ഇന്നലെ ആയിരുന്നു.

വീക്കിലി ടാസ്‍കില്‍ മികച്ച പ്രകടനം നടത്തിയ ഏഴ് മത്സരാര്‍ഥികളെ ബിഗ് ബോസ് ആക്റ്റിവിറ്റി ഏരിയയില്‍ വച്ചു നടന്ന ഒരു സംവാദത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ധന്യ, സുചിത്ര, ലക്ഷ്മിപ്രിയ, സൂരജ്, റോണ്‍സണ്‍, ജാസ്‍മിന്‍, നിമിഷ എന്നിവരെയാണ് ബിഗ് ബോസ് ഈ ടാസ്കിലേക്ക് തെരഞ്ഞെടുത്തത്. ഈ സംവാദത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളില്‍ വിജയിക്കുന്ന ആളാവും അടുത്ത വാരത്തിലെ ക്യാപ്റ്റന്‍ എന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം എട്ടാം ആഴ്ച മുതല്‍ പത്താം ആഴ്ച വരെയുള്ള കാലത്ത് ഉപയോഗിക്കാവുന്ന വിധത്തില്‍ ഒരു നോമിനേഷന്‍ ഫ്രീ കാര്‍ഡും വിജയിക്ക് ലഭിക്കും. 

ഇതുപ്രകാരം നടന്ന ചൂടേറിയ സംവാദത്തില്‍ ആദ്യം പുറത്തായത് ലക്ഷ്മിപ്രിയയാണ്. രണ്ട് ബസറുകള്‍ക്കിടയില്‍ നടക്കുന്ന സംവാദത്തില്‍ ഓരോ മത്സരാര്‍ഥിയെയും മറ്റു മത്സരാര്‍ഥികള്‍ ഏകകണ്ഠമായി പുറത്താക്കണമായിരുന്നു. ലക്ഷ്മിപ്രിയക്കു ശേഷം സുചിത്ര, ധന്യ, റോണ്‍സണ്‍ എന്നിവരും സംവാദത്തില്‍ നിന്ന് പുറത്തായി. ജാസ്‍മിന്‍, നിമിഷ, സൂരജ് എന്നിവരാണ് ഈ ​ഗെയിമില്‍ അവശേഷിക്കുന്നത്. 

ഇനി 'സിബിഐ 6' ആലോചിക്കാമെന്ന് കെ മധു; ജഗതിയുടെ വീട്ടില്‍ കേക്ക് മുറിച്ച് ആഘോഷം

സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ (CBI 5) വിജയാഘോഷം ജഗതി ശ്രീകുമാറിന്‍റെ (Jagathy Sreekumar) വീട്ടില്‍. സംവിധായകന്‍ കെ മധു (K Madhu) അടക്കമുള്ളവരാണ് ജഗതിയുടെ തിരുവനന്തപുരം പേയാടിലെ വീട്ടിലെത്തിയത്. അദ്ദേഹത്തിനൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ട കെ മധു ചിത്രത്തെക്കുറിച്ചും അതിലെ ജഗതിയുടെ സാന്നിധ്യത്തെക്കുറിച്ചും വാചാലനാവുകയും ചെയ്‍തു. 

അഞ്ചാം ഭാ​ഗം ആലോചിക്കുമ്പോള്‍ത്തന്നെ ജ​ഗതിയുടെ വിക്രം ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നു. അമ്പിളിച്ചേട്ടനെ ആ സിനിമയില്‍ അഭിനയിപ്പിക്കുക എന്നത് ഞങ്ങളുടെയെല്ലാം കൂട്ടായ ആ​ഗ്രഹവും ആയിരുന്നു. കഴിഞ്ഞ നാല് ഭാ​ഗങ്ങളിലും ആ കഥാപാത്രത്തിന് അദ്ദേഹം ചെയ്‍ത വ്യത്യസ്തമായ രീതികള്‍ ഉണ്ടായിരുന്നു. ഈ സിനിമയിലും അദ്ദേഹത്തിന് പ്രാധാന്യമുള്ള വേഷമായിരിക്കണം എന്നും ആ​ഗ്രഹമുണ്ടായിരുന്നു. മമ്മൂട്ടിക്കായിരുന്നു അതില്‍ ഏറ്റവും ആ​ഗ്രഹം. ആ രം​ഗം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ കാണികള്‍ കൈയടിച്ച് ആസ്വദിക്കുമ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് മതിമറക്കുകയാണ്. ഞങ്ങളുടെ വിക്രം തിരിച്ചെത്തി. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. മലയാള സിനിമയില്‍ ഇനി അദ്ദേഹം സജീവമായിരിക്കും, കെ മധു പറഞ്ഞു.

സിബിഐ സിരീസിന് ആറാം ഭാഗം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അത് ഇനി ആലോചിക്കാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. സിബിഐ സിരീസിലെ ഓരോ ഭാ​ഗങ്ങളും വിജയിച്ചപ്പോഴാണ് അടുത്ത ഭാ​ഗങ്ങള്‍ വന്നത്. അഞ്ചാം ഭാ​ഗം ഇപ്പോള്‍ വിജയിച്ചിരിക്കുകയാണ്. അടുത്ത ഭാ​ഗത്തെക്കുറിച്ച് ഇനി ആലോചിക്കാം, കെ മധു പറഞ്ഞു. സിനിമ കാണാന്‍ തിയറ്ററില്‍ ഒപ്പം എത്തണമെന്ന ആവശ്യത്തിന് ജഗതി സമ്മതം മൂളി. 

മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട്  ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios