കോളടിച്ചു, റോഡ് വികസനത്തിന് 11,000 കോടി! കേന്ദ്രത്തിന്‍റെ വൻ പ്രഖ്യാപനം, നന്ദി പറഞ്ഞ് ഛത്തീസ്‍ഗഡ് മുഖ്യമന്ത്രി

By Web TeamFirst Published Oct 1, 2024, 3:41 PM IST
Highlights

റോഡ് വികസനത്തിന് 11,000 കോടിയുടെ വലിയ പ്രഖ്യാപനമാണ് കേന്ദ്ര സ‍ർക്കാർ നൽകിയത്. ഈ തുക ഉപയോഗിച്ച് സംസ്ഥാനത്തെ നാല് പുതിയ ദേശീയപാതാ പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കും. ഈ പദ്ധതികൾ ഛത്തീസ്‍ഗഡിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും.

ത്തീസ്‍ഗഢിന് വീണ്ടും കേന്ദ്ര സർക്കാരിൻ്റെ പുതിയ സമ്മാനം. ദേശീയ പാത പദ്ധതികളുടെ അവലോകന യോഗത്തിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി സംസ്ഥാനത്തിനായി നാല് പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകി. ഛത്തീസ്ഗഡിന് 11,000 കോടിയുടെ വലിയ സമ്മാനമാണ് കേന്ദ്ര സ‍ർക്കാർ നൽകിയത്. ഈ തുക ഉപയോഗിച്ച് സംസ്ഥാനത്തെ നാല് പുതിയ ദേശീയപാതാ പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കും. ഈ പദ്ധതികൾ സംസ്ഥാനത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും. നാല് പ്രധാന ദേശീയപാതകളുടെ നിർമ്മാണത്തിനും വികസനത്തിനുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി തിങ്കളാഴ്ച 11,000 കോടി രൂപ അനുവദിച്ചതായി ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്രമന്ത്രി റോഡ് ഗതഗതമന്ത്രി നിതിൻ ഗഡ്‍കരി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് ​​സായിയുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഈ യോഗത്തിൽ ഈ പദ്ധതികൾ ചർച്ച ചെയ്തു. യോഗത്തിൽ ഛത്തീസ്ഗഢിൽ നടന്നുകൊണ്ടിരിക്കുന്ന ഹൈവേ പദ്ധതിയുടെ പുരോഗതിയും ഭാവി പദ്ധതികളും ചർച്ച ചെയ്തു. നാല് പുതിയ പദ്ധതികൾക്കാണ് കേന്ദ്രത്തിൽ നിന്ന് ഡിപിആർ അനുമതി ലഭിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Videos

പദ്ധതി കാലതാമസവുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിക്കേണ്ടതിൻ്റെ ആവശ്യകത യോഗത്തിൽ നിതിൻ ഗഡ്‍കരി ഊന്നിപ്പറഞ്ഞു. ഛത്തീസ്‍ഗഡിലെ റോഡുകളുടെ തീർപ്പാക്കാത്ത പ്രശ്‍നങ്ങൾ പരിഹരിക്കാനും ക്ലിയറൻസുകൾ വേഗത്തിലാക്കാനും വനം വകുപ്പിന് നിർദ്ദേശം നൽകി.  പദ്ധതിയുടെ കാലതാമസവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കേണ്ടതിൻ്റെ ആവശ്യകത ഗഡ്കരി ഊന്നിപ്പറഞ്ഞു. അനുമതികൾ വേഗത്തിലാക്കാൻ വനം വകുപ്പിന് നിർദ്ദേശം നൽകി, ഛത്തീസ്ഗഡിലെ റോഡിൻ്റെ തീർപ്പാക്കാത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദ്ദേശിച്ചു. ദേശീയ പാതകളുടെ പുരോഗതി യോഗത്തിൽ ചർച്ച ചെയ്‌തു. ഇതോടൊപ്പം നാല് പ്രധാന ഹൈവേകൾക്കായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനും അംഗീകാരം നൽകി.

ഉർഗ-കത്ഘോര ബൈപാസ് (NH-149B), ബസ്ന മുതൽ സാരംഗഡ് (മാണിക്പൂർ) ഫീഡർ റൂട്ട്, സാരൻഗഡ് മുതൽ റായ്ഗഡ് ഫീഡർ റൂട്ട്, റായ്പൂർ-ലഖനാഡോൺ സാമ്പത്തിക ഇടനാഴി എന്നിവയാണ് യോഗത്തിൽ ചർച്ച ചെയ്‍തയ്ത നാല് പ്രധാന പദ്ധതികൾ. ഈ പദ്ധതികളുടെ ആകെ ദൈർഘ്യം 236.1 കിലോമീറ്ററാണ്. ഇതിനായി 9208 കോടി രൂപയുടെ അംഗീകാരം ലഭിച്ചു.

കേശ്‍കൽ ഘട്ട്, ധംതാരി-ജഗദൽപൂർ റോഡ് എന്നിവയുടെ നാലുവരി വീതികൂട്ടൽ പ്രവൃത്തിക്കും യോഗത്തിൽ അംഗീകാരം ലഭിച്ചു. എൻഎച്ച്എഐയുടെ കീഴിൽ റായ്പൂർ-വിശാഖപട്ടണം റോഡും ബിലാസ്പൂർ-ഉർഗ-പതൽഗാവ് റോഡും സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനും യോഗം നിർദേശം നൽകി. അതേ സമയം, പതൽഗാവ് മുതൽ കുങ്കുരി-ജാർഖണ്ഡ് ബോർഡർ റോഡ് ഒരു മാസത്തിനുള്ളിൽ ഏജൻസി നിർണ്ണയിക്കാൻ നിർദ്ദേശിച്ചു. ഇതിനുപുറമെ, റോഡുകളുടെ വികസനത്തിന് 1200 കോടി രൂപയുടെ അധിക തുക അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

ഈ സുപ്രധാന പ്രഖ്യാപനത്തിന് ഛത്തീസ്‍ഗഡ് മുഖ്യമന്ത്രി വിഷ്‍ണുദേവ് ​​സായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിയോട് നന്ദി അറിയിച്ചു. ഈ പദ്ധതികൾ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സാമൂഹിക വികസനത്തിന് പുത്തൻ ഉണർവ് നൽകുമെന്ന് മുഖ്യമന്ത്രി സായി പറഞ്ഞു. റോഡ് നിർമാണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി ഛത്തീസ്ഗഡ് സർക്കാർ എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!