ഐസിസിയുടെ പ്രായം കുറഞ്ഞ ചെയര്‍മാൻ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകന്‍; ജയ് ഷായുടെ ആകെ ആസ്തി

By Web TeamFirst Published Aug 28, 2024, 1:48 PM IST
Highlights

2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ജോയന്‍റ് സെക്രട്ടറിയായ ജയ് ഷാ പിന്നാലെ സെക്രട്ടറിയുമായി.

മുംബൈ: ബിസിസിഐ സെക്രട്ടറിയെന്ന പദവിയില്‍ നിന്ന് ഐസിസി അധ്യക്ഷനെന്ന വലിയ ചുമതലയിലേക്ക് ചുവട് മാറ്റാനൊരുങ്ങുകയാണ് ജയ് ഷാ. വരുന്ന ഡിസംബറില്‍ ചുമതലയേല്‍ക്കുന്നതോടെ 35കാരനായ ജയ് ഷാ ഐസിസിയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനാവും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ കൂടിയായ ജയ് ഷാ 2009ൽ 19-ാം വയസിലാണ് ആദ്യമായി ക്രിക്കറ്റ് ഭരണരംഗത്ത് എത്തുന്നത്. അഹമ്മദാബാദ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ക്രിക്കറ്റില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ജയ് ഷാ പിന്നീട് 2011ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി.

2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ജോയന്‍റ് സെക്രട്ടറിയായ ജയ് ഷാ പിന്നാലെ സെക്രട്ടറിയുമായി. ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ ജയ് ഷായാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. അമിത് ഷാ ആയിരുന്നു അപ്പോൾ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിന്‍റ്. ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയം നവീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി രൂപകല്‍പന ചെയ്യുന്നതിലും മുന്‍നിരയില്‍ ജയ് ഷാ ഉണ്ടായിരുന്നു. 25-ാം വയസിലാണ് ജയ് ഷാ ആദ്യമായി ബിസിസിഐയിൽ ഒരു പദവിയിലെത്തുന്നത്. മാര്‍ക്കറ്റിംഗ് കമ്മിറ്റിം അംഗമായിട്ടായിരുന്നു തുടക്കം.

Latest Videos

അന്ന് ഗാംഗുലിക്കും ദ്രാവിഡിനുമൊപ്പം ഇന്ത്യക്കായി കളിച്ചു. ഇന്ന് എസ്ബിഐ ജോലിക്കാരൻ; ആരാണ് ഗ്യാനേന്ദ്ര പാണ്ഡെ

2015ല്‍ ബിസിസിഐ പ്രസിഡന്‍റായിരുന്ന എന്‍ ശ്രീനിവാസനെ പുറത്താക്കുന്നതിന് പിന്നിലെ സൂത്രധാരൻമാരിലൊരാളായിരുന്നു ജയ് ഷാ. ബിസിിസഐ സെക്രട്ടറിയായി അനുരാഗ് ഠാക്കൂറിനെ പിന്തുണച്ച ജയ് ഷാ ശ്രീനിവാസന്‍റെ പ്രതിനിധിയായി മത്സരിച്ച സഞ്ജയ് പട്ടേലിനെ ഒരു വോട്ടിന് തോല്‍പ്പിക്കുന്നകിലും നിര്‍ണായ പങ്ക് വഹിച്ചു. 2019ല്‍ ആദ്യമായി ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റിലെ കരുത്തനായി.

ബിസിസിഐ പ്രസിഡന്‍റായിരുന്ന സൗരവ് ഗാംഗുലിക്ക് ശേഷം ജയ് ഷായുടെ വാക്കിന് ഇന്ത്യൻ ക്രിക്കറ്റില്‍ മറുവാക്കില്ലാതായി. കൊവിഡ് കാലത്ത് ഐപിഎല്‍ വിജയകരമായി നടത്തിയും ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രതിഫലം ഉറപ്പാക്കിയും ഷാ കളിക്കാരുടെയും കൈയടി നേടി. 2021ല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റായതോടെ ഏഷ്യൻ ക്രിക്കറ്റിലും ഷാ കരുത്തനായി.

ബിസിസിഐ ഭരണഘടനയില്‍ മാറ്റം വരുത്തി 2022ല്‍ വീണ്ടും ബിസിസിഐ സെക്രട്ടറിയായി ചുമതലയേറ്റു. ഭരണഘടനാ മാറ്റത്തെ പിന്നീട് സുപ്രീംകോടതിയും അംഗീകരിച്ചു. പ്രസിഡന്‍റായിരുന്ന ഗാംഗുലിക്ക് പകരം റോജര്‍ ബിന്നി വന്നു. അതേവര്‍ഷം തന്നെ ഐസിസിയുടെ ഫിനാന്‍സ് ആന്‍ഡ് കമേഴ്സ്യല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാനായി ഐസിസിയിലും കരുത്തനായി. 2022ലെ ഐപിഎല്‍ സംപ്രേഷണവകാശം റെക്കോര്‍ഡ് തുകക്കു വിറ്റതും വനിതാ ഐപിഎല്‍ തുടങ്ങിയതുമെല്ലാം ജയ് ഷായുടെ നേട്ടങ്ങളായി. വനിതാ താരങ്ങളുടെ പ്രതിഫലം ഏകീകരിച്ച് കൈയടി നേടുകയും ചെയ്തു.

ഗോള്‍ കീപ്പറെ വെറും കാഴ്ചക്കാരനാക്കി റൊണാള്‍ഡോയുടെ വണ്ടര്‍ ഫ്രീ കിക്ക്, മെസിയുടെ റെക്കോര്‍ഡിനരികെ

ഈ വര്‍ഷം ഫെബ്രുവരിയില്‍ രോഹിത് ശര്‍മ തന്നെ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുമെന്നും ഇന്ത്യ കിരീടം നേടുമെന്നും പ്രഖ്യാപിച്ച ജയ് ഷാ അത് യാഥാര്‍ത്ഥ്യമാക്കി ആരാധകരെയും കൈയിലെടുത്തു. ഇപ്പോഴിതാ ഐസിസി ചെയര്‍മാനായി ലോക ക്രിക്കറ്റിന്‍റെ തലപ്പത്തേക്കും ജയ് ഷാ എത്തുകയാണ്. 2028ലെ ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാകുമ്പോള്‍ ക്രിക്കറ്റിലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വളര്‍ത്തുകയെന്നതും അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയുമെല്ലാം ആണ് ജയ് ഷായുടെ മുന്നിലെ വെല്ലുവിളികള്‍.

ജയ് ഷായുടെ ആകെ ആസ്തി

ക്രിക്കറ്റിനൊപ്പം സ്വന്തമായി ബിസിനസുമുണ്ടായിരുന്ന ജയ് ഷായുടെ സ്ഥാപനമായ കുസും ഫിന്‍സെര്‍വ് എല്‍എല്‍‌പിയുടെ ആസ്തിയില്‍ 2014നും 2019നും ഇടയിലെ ബിജെപി ഭരണകാലത്ത് 15000 മടങ്ങ് വര്‍ധന ഉണ്ടായെന്ന കാരവാന്‍ റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു. 2014ല്‍ 79.60 ലക്ഷം പൂപ മാത്രം വരുമാനമുണ്ടായിരുന്ന സ്ഥാനപനത്തിന് 2019 ആവുമ്പോഴേക്കും 119.61 കോടി രൂപ വരുമാനമുണ്ടായതെങ്ങനെയെന്ന ചോദ്യങ്ങളും പ്രതിപക്ഷം ഉയർത്തി. ബിസിസിഐ സെക്രട്ടറിയെന്ന നിലയില്‍ മൂന്നര ലക്ഷം രൂപയാണ് ജയ് ഷായുടെ പ്രതിമാസ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം ബിസിനസിലൂടെ ജയ് ഷായുടെ ആകെ ആസ്തി 125 കോടിക്ക് മുകളിലെന്നാണ് റിപ്പോര്‍ട്ടുകള്‍.\

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!