'ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് സഹോദരന്മാരെ, ഇവിടെ ഡിസ്കൗണ്ട് ചോദിക്കരുതേ'; സോഷ്യൽ മീഡിയയിൽ തരംഗമായി ഈ നോട്ടീസ്

Published : Apr 29, 2025, 12:08 PM IST
'ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് സഹോദരന്മാരെ, ഇവിടെ ഡിസ്കൗണ്ട് ചോദിക്കരുതേ'; സോഷ്യൽ മീഡിയയിൽ തരംഗമായി ഈ നോട്ടീസ്

Synopsis

വിചിത്രമായ ഈ സൈൻബോർഡാകട്ടെ ഓൺലൈനിൽ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

ഇസ്താംബൂളിലെ ഒരു ഷോപ്പിൽ ഇന്ത്യൻ പൗരന്മാ‌ർക്കടക്കം ബാധകമാകുന്ന തരത്തിൽ വച്ച ഒരു സൈൻബോ‌ർഡാണ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ച‌‌‌ർച്ചയാകുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ബം​ഗ്ലാദേശ് രാജ്യക്കാർക്കുള്ള ഒരു അറിയിപ്പാണിത്. ഇന്ത്യ, പാകിസ്ഥാൻ, ബം​ഗ്ലാദേശ്  സഹോദരന്മാരെ, ദയവ് ചെയ്ത് ഡിസ്ക്കൗണ്ട് ചോദിക്കരുതേ എന്നാണ് ഷോപ്പിന്റെ ചുമരിൽ ഒരു പേപ്പറിൽ അച്ചടിച്ച് ഒട്ടിച്ചു വച്ചിരിക്കുന്നത്. വിചിത്രമായ ഈ സൈൻബോർഡാകട്ടെ ഓൺലൈനിൽ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. പോസ്റ്റിനു കീഴിൽ രസകരമായ അഭിപ്രായങ്ങളും പ്രതികരണങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. 

ഇൻസ്റ്റ​ഗ്രാം പോസ്റ്റ്:


തുർക്കിയിലെ ഇസ്താംബൂളിലുള്ള ഒരു കടയിൽ നിന്നാണ് നവാബ് ദ സിറ്റി എക്സ്പ്ലോറർ എന്ന കണ്ടന്റ് ക്രിയേറ്റർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടയുടെ കൗണ്ടറിന് സമീപമാണ് ഈ സൈൻ ബോ‍ർഡ് ഒട്ടിച്ചു വച്ചിരിക്കുന്നത്. 

അതിർത്തികളാൽ വിഭജിക്കപ്പെട്ട രാജ്യങ്ങൾ, അപമാനിതരാകാനായി ഒത്തു ചേരുന്നു എന്ന് പോസ്റ്റിനടിയിൽ ഒരു ഉപഭോക്താവ് കമന്റായി കുറിച്ചു. ഇത് ഡിസ്കൗണ്ട് ചോദിക്കുന്നതിനെതിരെയല്ലെന്നും, വില പേശൽ കുറക്കാനാണെന്നും മറ്റൊരാൾ അഭിപ്രായം പ്രകടിപ്പിച്ചു. എന്തായാലും പോസ്റ്ററുമായി ബന്ധപ്പെട്ട് രസകരമായ, ചൂടു പിടിച്ച ചർച്ചകളാണ് നടക്കുന്നത്.

ബന്ധു അയച്ച് തന്ന ലൊക്കേഷൻ പിന്തുടർന്ന് വരനെത്തിയത് അടുത്ത ജില്ലയിൽ, ആശങ്ക, ഇരിട്ടിയിൽ 3 മണിക്കൂർ വൈകി വിവാഹം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി