ഏപ്രിൽ, മെയ് മാസങ്ങളിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. ലോങ്ങ് ബിയേർഡ്, ഗ്രൂമിഡ് ബിയേർഡ്, സാൾട്ട് ആൻഡ് പെപ്പർ എന്നീ മൂന്ന് വിഭാഗങ്ങളിലായിയിരിക്കും മത്സരങ്ങൾ നടക്കുക. ആകർഷകമായ പ്രൈസ് മണിയും മറ്റു പുരസ്‌കാരങ്ങളും മത്സര വിജയികൾക്ക് നൽകും.
താടിയുള്ളവർക്ക് മത്സരിക്കാനായി കേരള ബിയേർഡ് ചാമ്പ്യൻഷിപ്പ് വരുന്നു. പരിപാടിയുടെ ലോഗോ ആർ.ജെയും നടനുമായ ക്രിസ് വേണുഗോപാൽ, കേരള ബിയേർഡ് ക്ലബ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മനു ഒ.വിക്ക് നൽകി പ്രകാശനം ചെയ്തു.
ഏപ്രിൽ, മെയ് മാസങ്ങളിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. ലോങ്ങ് ബിയേർഡ്, ഗ്രൂമിഡ് ബിയേർഡ്, സാൾട്ട് ആൻഡ് പെപ്പർ എന്നീ മൂന്ന് വിഭാഗങ്ങളിലായിയിരിക്കും മത്സരങ്ങൾ നടക്കുക. ആകർഷകമായ പ്രൈസ് മണിയും മറ്റു പുരസ്‌കാരങ്ങളും മത്സര വിജയികൾക്ക് നൽകും. ഫൈനൽ മത്സരത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മത്സർഥികളുടെ ഘോഷ യാത്രയും സംഘടിപ്പിക്കും. ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ വിജയികളായവരും സെലിബ്രിറ്റികളുമായിരിക്കും വിധികർത്താക്കൾ. ഇതിനു പുറമെ നല്ല രീതിയിൽ താടി പരിപാലിക്കുന്ന നിയമസഭ സാമാജികർക്കും, മാധ്യമ പ്രവർത്തകർക്കും പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും.
കേരളത്തിൽ ആദ്യമായാണ് സംസ്ഥാനതലത്തിൽ താടിക്കാർക്കായി ഒരു ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് കേരള ബിയേർഡ് ക്ലബ് പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ പ്രാഥമിക മത്സരങ്ങളും തിരുവനന്തപുരത്ത് ചാമ്പ്യൻഷിപ്പിന്റെ ഫൈനലും നടക്കും. മയക്കുമരുന്നിനു എതിരെയുള്ള സംസ്ഥാന വ്യാപക ബോധവത്കരണം കൂടിയാകും കേരള ബിയേർഡ് ചാമ്പ്യൻഷിപ്പ് എന്ന് മത്സരത്തിന്റെ മെന്റർ കൂടെയായ ഡോ. ക്രിസ് വേണുഗോപാൽ ചടങ്ങിൽ പറഞ്ഞു.
ലോഗോ പ്രകാശന ചടങ്ങിൽ കേരള ബിയേർഡ് സൊസൈറ്റി സംസ്ഥാന നിർവാഹകസമിതി അംഗം അഫ്സൽ റഹീം, കേരള ബിയേർഡ് ക്ലബ്ബിന്റെ സംസ്ഥാന നിർവാഹക സമിതി അംഗം രാജ് കുമാർ, ഇന്റ്‌സ് മീഡിയ ഡയറക്ടർമാരായ ജെ എസ് ഇന്ദുകുമാർ, ബാലചന്ദ്രൻ ബി, ലിമാക്സ് അഡ്വർടൈസ്‌മെന്റ് എം ഡി മുജീബ് ഷംസുദീൻ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിശദാംശങ്ങൾക്കും രജിസ്‌ട്രേഷനും സന്ദർശിക്കുക: www.keralalifeonline.com, Ph : 7510203011, 7510203022