
ആലപ്പുഴ: മകന്‍റെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വ്യാജ ലൈസൻസ് നിർമിച്ച അസം സ്വദേശി പിടിയിലായി. എയ്സ് ഡ്രൈവറായ അസം റാവ്മാരി സ്വദേശി അഹിദുൾ ഇസ്ലാമിനെയാണ് (50) മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയത്. ചേർത്തലയിൽ കുത്തിയതോട് ഭാഗത്ത് വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്. മകൻ മൊയ്തീൻ ഇസ്ലാമിന്‍റെ ലൈസൻസ് വച്ച് വ്യാജമായി അസമിൽ നിർമ്മിച്ചതാണ് തന്‍റെ ലൈസൻസെന്ന് അഹിദുൾ ഇസ്ലാം ചോദ്യംചെയ്യലിൽ സമ്മതിച്ചു.
മകന്‍റെ ലൈസൻസിൽ ഫോട്ടോ, ഒപ്പ്, പേര്, ജനന തിയ്യതി എന്നിവ തിരുത്തിയാണ് ഡ്രൈവിംഗ് ലൈസൻസ് നിർമ്മിച്ചത്. ആക്രി സാധനങ്ങൾ എടുത്ത് വിൽപ്പന നടത്തുന്ന ഇയാൾ വാടകയ്ക്ക് എടുത്ത ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. ആർ സി ഓണർക്കെതിരെയും നടപടിയെടുത്തെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ ആർ രാജേഷ് പറഞ്ഞു. തുടർ അന്വഷണത്തിനായി കേസ് പൊലീസിന് കൈ മാറിയെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam