
കാഞ്ഞങ്ങാട്: കാസർകോട് എക്സൈസിന്‍റെ ലഹരിവേട്ട. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. 17.23 ഗ്രാം മെത്താംഫിറ്റമിനുമായി ഉദുമ സ്വദേശിയായ മുഹമ്മദ് റാസിഖ്. പി.എം (29) ആണ് പിടിയിലായത്. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രശോഭ് കെ.എസും പാർട്ടിയും ചേർന്ന് നടത്തിയ റെയ്‌ഡിലാണ് പ്രതി പിടിയിലായത്. വീട് കേന്ദ്രീകരിച്ച് തന്നെ മുഹമ്മദ് റാസിഖ് മയക്കുമരുന്ന് വിൽപന നടത്തുന്നു എന്ന വിവരത്തിൽ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സി.കെ.വി.സുരേഷ്, പ്രമോദ് കുമാർ.വി, പ്രിവന്‍റീവ് ഓഫീസർമാരായ കെ നൗഷാദ്, പ്രജിത്ത്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ.ടി.വി, സോനു സെബാസ്റ്റ്യൻ, രാജേഷ്.പി, ഷിജിത്ത്.വി.വി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ റീന.വി, അശ്വതി.വി.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജിഷ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
മറ്റൊരു കേസൽ കണ്ണൂർ പേരാവൂരിൽ 10 ലിറ്റർ ചാരായവുമായി ഗാന്ധിഗ്രാമം നഗർ സ്വദേശി സുരേഷ്.കെ.ജി (59) എന്നയാൾ പിടിയിലായി. പേരാവൂർ എക്സൈസ് റെയിഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എൻ.പത്മരാജനും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ സന്തോഷ് കൊമ്പ്രാങ്കണ്ടി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ വിജയൻ.പി, സുനീഷ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിവദാസൻ.പി.എസ്, സിനോജ്.വി എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.
Read More : വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam