വാഹന പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥരെ വെട്ടിച്ച് കാർ; പിന്തുടർന്ന് പിടിച്ചപ്പോൾ കഞ്ചാവും മെത്താംഫിറ്റമിനും

Published : Apr 24, 2025, 10:29 AM IST
വാഹന പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥരെ വെട്ടിച്ച് കാർ; പിന്തുടർന്ന് പിടിച്ചപ്പോൾ കഞ്ചാവും മെത്താംഫിറ്റമിനും

Synopsis

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളുടെ കാർ മറ്റ് നിരവധി വാഹനങ്ങളെ ഇടിക്കുകയും ചെയ്തു. ഒടുവിൽ സാഹസികമായി പിടികൂടി.

കണ്ണൂർ: കണ്ണൂരിൽ മെത്താംഫിറ്റമിനും കഞ്ചാവും കാറിൽ കടത്താൻ ശ്രമിച്ച പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. തോട്ടട സ്വദേശി മുഹമ്മദ്‌ റാഷിദ് എം.പിയാണ് (30) പിടിയിലായത്. ഇയാളിൽ നിന്നും 6.137 ഗ്രാം മെത്താംഫിറ്റമിനും 11 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂർ ടൗണിൽ എക്സൈസ് സംഘം വാഹന പരിശോധന നടത്തി വരവെ ഇവരുടെ കണ്ണിൽപ്പെടാതെ മുഗമ്മദ് റാഷിദ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അമിത വേഗതിയിൽ ഓടിച്ച വാഹനം റോഡിലുണ്ടായിരുന്ന മറ്റ് നിരവധി വാഹനങ്ങളെ ഇടിച്ചു. ഒടുവിൽ തളാപ്പിൽ വെച്ച് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. 

കണ്ണൂർ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി.പി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ്) ഉണ്ണികൃഷ്ണൻ വി.പി, സന്തോഷ്‌ എം.കെ, പ്രിവന്റീവ് ഓഫീസർമാരായ(ഗ്രേഡ്) സുജിത് ഇ, രജിത് കുമാർ എൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് ടി, ഗണേഷ് ബാബു പി.വി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷമീന എം.പി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ഷജിത്ത് പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മറ്റൊരു സംഭവത്തിൽ മലപ്പുറം പരപ്പനങ്ങാടിയിൽ 18 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.   ഒതുക്കുങ്ങൽ സ്വദേശിയായ  സൈഫുള്ള (42) എന്നയാളാണ് കാറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ടി.ഷനൂജും സംഘവും നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റ ഭാഗമായിട്ടായിരുന്നു  പരിശോധന.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി ദിനേശ്, പ്രദീപ് കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ്, നിധിൻ, ദിതിൻ, അരുൺ, ജിഷ്ണാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു, ഐശ്വര്യ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'
ബിജെപിയിൽ വീണ്ടും നേമം മോഡൽ പ്രഖ്യാപനം, നിർണായക നീക്കവുമായി വി മുരളീധരൻ; മോഹം പരസ്യമാക്കി; 'കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യം'