'കൂട്ടപ്പിരിച്ചുവിടലും തീരുവ യുദ്ധവും അമേരിക്കയെ തകർക്കും'; ട്രംപിന്‍റെ നയങ്ങൾക്കെതിരെ യുഎസിൽ ജനം തെരുവിൽ

Published : Apr 06, 2025, 09:29 AM ISTUpdated : Apr 06, 2025, 11:10 AM IST
'കൂട്ടപ്പിരിച്ചുവിടലും തീരുവ യുദ്ധവും അമേരിക്കയെ തകർക്കും'; ട്രംപിന്‍റെ നയങ്ങൾക്കെതിരെ യുഎസിൽ ജനം തെരുവിൽ

Synopsis

ട്രംപിന്റെ സാമ്പത്തിക നയങ്ങൾ അമേരിക്കയെ തകർക്കുമെന്നും ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണെന്നും പ്രതിഷേധക്കാർ

ദില്ലി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ അമേരിക്കയിൽ ജനം തെരുവിൽ. പ്രധാന നഗരങ്ങളിൽ എല്ലാം പ്രതിഷേധം അരങ്ങേറുകയാണ്. കൂട്ട പിരിച്ചുവിടലും തീരുവ യുദ്ധവും അടക്കമുള്ള നയങ്ങൾ അമേരിക്കയെ തകർക്കുമെന്ന് സമരക്കാർ പറയുന്നു.

50 സ്റ്റേറ്റുകളിൽ പ്രതിഷേധം നടന്നു. ആക്റ്റിവിസ്റ്റുകൾ, തൊഴിലാളി യൂണിയനുകൾ, എൽജിബിടിക്യു വിഭാഗങ്ങൾ തുടങ്ങി സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ മാൾ, സ്റ്റേറ്റ് കാപ്പിറ്റോൾ, ന്യൂയോർക്ക് മുതൽ ലോസ് ഏഞ്ചൽസ് വരെയുള്ള നഗര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രതിഷേധം നടന്നു. 

ട്രംപ് ഭരണകൂടം ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണെന്നാണ് വിമർശനം. സോഷ്യൽ സെക്യൂരിറ്റി ഓഫീസുകൾ അടച്ചുപൂട്ടുന്നതിനും ഫെഡറൽ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനും ആരോഗ്യ രംഗത്തെയും എച്ച്ഐവി ഫണ്ടിംഗിലെയും വെട്ടിക്കുറയ്ക്കലുകൾക്കും എതിരെയാണ് പ്രതിഷേധം ഉയരുന്നത്. 

അതേസമയം താൻ നടപ്പാക്കിയ പകരംതീരുവയുടെ നേട്ടം കണ്ടുതുടങ്ങും വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് വ്യവസായികളോട് ട്രംപ് ആവശ്യപ്പെട്ടു. തന്‍റെ തീരുമാനം അമേരിക്കയ്ക്ക് ചരിത്രപരമായ നേട്ടം നൽകുമെന്നും ട്രംപ് പറഞ്ഞു. അതേസമയം പ്രഖ്യാപനത്തിന്‍റെ ആഘാതം ആഗോള വിപണിയിൽ തുടരുകയാണ്. അമേരിക്കയിലും ബ്രിട്ടനിലും ഓഹരി സൂചികകൾ ഒറ്റ ദിവസം ഏഴു ശതമാനം വരെ ഇടിഞ്ഞു. ലോക വ്യാപാര സംഘടനയും ആശങ്ക രേഖപ്പെടുത്തി. 

യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 34 ശതമാനം അധിക തീരുവ ചുമത്തി ചൈന തിരിച്ചടിച്ചതോടെ വ്യാപാര യുദ്ധം പ്രവചനാതീത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉയർന്ന പണപ്പെരുപ്പവും മന്ദഗതിയിലുള്ള വളർച്ചയും ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

ട്രംപിന്‍റെ തീരുവ തീരുമാനത്തിൽ വെട്ടിലായത് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരാണ്. മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗിന് 17.9 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. തൊട്ടുപിറകിലുള്ളത് ജെഫ് ബെസോസാണ്. 15.9 ബില്യൺ ഡോളർ ബെസോസിന്‍റെ നഷ്ടം. മസ്കിന് 11 ബില്യൺ ഡോളർ നഷ്ടമായി.

ട്രംപിന്റെ താരിഫുകളുടെ തിരിച്ചടി നേരിട്ട് ശതകോടീശ്വരന്മാർ; ഏറ്റവും വലിയ നഷ്ടം മസ്‌കിനും സക്കർബർഗിനും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; 'ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും'
55 പേരുമായി ലാൻഡ് ചെയ്ത വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ അകലേക്ക് തെന്നിമാറി, ഭദ്രാപൂരിൽ അപകടമൊഴിവായത് തലനാരിഴക്ക്