ക്രിസ് ഗോപാലകൃഷ്ണൻ പ്രതിയായ ജാതി അധിക്ഷേപ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

Published : Apr 29, 2025, 12:45 PM ISTUpdated : Apr 29, 2025, 12:48 PM IST
ക്രിസ് ഗോപാലകൃഷ്ണൻ പ്രതിയായ ജാതി അധിക്ഷേപ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

Synopsis

ക്രിസ് അടക്കമുള്ള ഐഐഎസ്‍സിയിലെ ഉപദേശകസമിതിയിലെ അംഗങ്ങൾക്കെതിരെയാണ് പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തത്.

ബെംഗ്ളുരു: ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ പ്രതിയായ ജാതി അധിക്ഷേപക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഐഐഎസ്‍സിയിലെ മുൻ അധ്യാപകനാണ് ജാതി അധിക്ഷേപം നേരിട്ടെന്ന് കാണിച്ച് പരാതി നൽകിയത്. ക്രിസ് അടക്കമുള്ള ഐഐഎസ്‍സിയിലെ ഉപദേശകസമിതിയിലെ അംഗങ്ങൾക്കെതിരെയാണ് പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട എഫ്ഐആർ റദ്ദാക്കാൻ ഉത്തരവിട്ട ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡരുടെ ബഞ്ച്, പരാതി ക്രിസ് അടക്കമുളളവരുടെ സൽപ്പേര് കളങ്കപ്പെടുത്താനുള്ളതെന്നും നിരീക്ഷിച്ചു. 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട ദുർഗപ്പ എന്ന യുവാവിന്‍റെ പരാതിയിലാണ് നടപടി. 2014ൽ ഹണിട്രാപ്പ് കേസിൽ ഈ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. തനിക്കെതിരെയുള്ളത് വ്യാജ ഹണിട്രാപ്പ് കേസ് ആണെന്ന് ആരോപിച്ച് ഐഐഎസ്‌സി ബോർഡ് ഓഫ് ട്രസ്റ്റി അംഗമായിരുന്ന ക്രിസ് ഗോപാലകൃഷണൻ അടക്കമുള്ളവരെ സമീപിച്ചപ്പോൾ സഹായിച്ചില്ലെന്നാണ് പരാതി.

ജാതി അധിക്ഷേപവും, ഭീഷണിയും ഉണ്ടായിട്ടും പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസിൽ കുടുക്കിയെന്നും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് പരാതിയിൽ പറയുന്നത്. സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദേശത്തി അടിസ്ഥാനത്തിലാണ് സദാശിവ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

സഹികെട്ട് കോടതിയിലെത്തി, കൈക്കൂലി കേസിൽ പിടിയിലായ എംവിഡി ഉദ്യോഗസ്ഥനെതിരെ വഞ്ചന കേസും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

3 രൂപ വരെ കുറയും, വിലക്കുറവ് ജനുവരി 1 മുതൽ; വമ്പൻ തീരുമാനമെടുത്ത് കേന്ദ്രം, രാജ്യത്ത് സിഎൻജി, പിഎൻജി വില കുറയ്ക്കാൻ താരിഫ് പരിഷ്കരണം
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം