മയക്കുമരുന്ന് ഉപയോഗം, വിഷാദ രോഗം; എംബിഎ വിദ്യാർത്ഥി ഫ്ലാറ്റിന്റെ 9-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Published : Apr 02, 2025, 08:33 AM ISTUpdated : Apr 02, 2025, 08:40 AM IST
മയക്കുമരുന്ന് ഉപയോഗം, വിഷാദ രോഗം; എംബിഎ വിദ്യാർത്ഥി ഫ്ലാറ്റിന്റെ 9-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Synopsis

ഏഞ്ചൽ ജൂപ്പിറ്റർ സൊസൈറ്റിയിലെ ഫ്ലാറ്റിൽ നിന്നാണ് മരണം സംഭവിച്ചത്. 

ഗാസിയാബാദ്: ഇന്ദിരാപുരത്തെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് 25 വയസുകാരിയ എംബിഎ വിദ്യാർത്ഥി. ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ഹർഷിത് ത്യാഗി എന്ന യുവാവാണ് മരിച്ചത്. മയക്കുമരുന്നിന് അടിമയായിരുന്ന യുവാവിന്  വിഷാദരോഗം ഉണ്ടായിരുന്നതായും വൃത്തങ്ങൾ അറിയിച്ചു. 

കുളിമുറിയിൽ പോകാനെന്ന വ്യാജേന യുവാവ് മുറി വിട്ടിറങ്ങുകയായിരുന്നു. ഇതിന് ശേഷം ബാൽക്കണിയിലേക്ക് പോയി അവിടെ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏഞ്ചൽ ജൂപ്പിറ്റർ സൊസൈറ്റിയിലെ ഫ്ലാറ്റിൽ നിന്നാണ് മരണം സംഭവിച്ചത്. 

സംഭവം കഴിഞ്ഞ ഉടനെ തന്നെ അമ്മയായ പൂനം ത്യാഗിയും ബന്ധുവായ ഹിമാൻഷു വാട്സും ചേർന്ന് യുവാവിനെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയിലെത്തമ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ പറ‌ഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഇന്ദിരാപുരം എസിപി അഭിഷേക് ശ്രീവാസ്തവ് പറഞ്ഞു.

 (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഈ 3 ജില്ലകളിൽ ഇന്ന് വേനൽ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്, യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു