
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാത്രസിൽ കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ ഉണ്ടായ തീപിടുത്തം 80 മണിക്കൂർ ആയിട്ടും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല. പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ചിരുന്ന കോൾഡ് സ്റ്റോറേജ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. ചൊവ്വാഴ്ച്ച വെളുപ്പിനെ 2 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയും എസ്‌ഡിആർഎഫ് സംഘവും തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മൂന്ന് ദിവസത്തിലേറെ പിന്നിട്ടിട്ടും ഇതുവരെ പരിശ്രമം വിജയം കണ്ടില്ല. അടുത്ത ജില്ലകളിൽ നിന്നുള്ള അഗ്നി രക്ഷാ സേനയുടെ യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. 50 കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഉടമസ്ഥൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam