'ബില്ലിനെതിരെ ഇംഗ്ലീഷ്, ബാക്കി മലയാളത്തിൽ'; ബ്രിട്ടാസ് സ്മാർട്ടാണെന്നറിയാം! 'കൊള്ളിച്ചുള്ള' മറുപടിയുമായി നദ്ദ

Published : Apr 03, 2025, 05:55 PM ISTUpdated : Apr 03, 2025, 05:56 PM IST
'ബില്ലിനെതിരെ ഇംഗ്ലീഷ്, ബാക്കി മലയാളത്തിൽ'; ബ്രിട്ടാസ് സ്മാർട്ടാണെന്നറിയാം! 'കൊള്ളിച്ചുള്ള' മറുപടിയുമായി നദ്ദ

Synopsis

വിഷയങ്ങളിൽ നിന്ന് പ്രതിപക്ഷം തെന്നി മാറുകയാണെന്നും ഈ ബില്ലിൽ കേരളത്തിലെ സിനിമവരെ പ്രതിപക്ഷം ചർച്ചയാക്കുന്നുവെന്നും നദ്ദ വിമര്‍ശിച്ചു

ദില്ലി: രാജ്യസഭയിൽ വഖഫ് ബില്ലിൽ ചര്‍ച്ചകള്‍ തുടരുമ്പോൾ പ്രതിപക്ഷ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ. പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. എല്ലാ ജനാധിപത്യ നടപടികളും പാലിച്ചാണ് ബിൽ കൊണ്ടുവന്നത്. മോദി സർക്കാർ ജനാധിപത്യ രീതിയിലാണ് പ്രവർത്തിക്കുന്നത്. ബില്ലിനെ കുറച്ച് പ്രതിപക്ഷം പറഞ്ഞു നടക്കുന്നത് എല്ലാം വ്യാജമാണെന്നും ബില്ലിനെതിരെ കാര്യമായി ഒന്നും പ്രതിപക്ഷത്തിന് പറയാനില്ലെന്നും കെ പി നദ്ദ രാജ്യസഭയില്‍ പറഞ്ഞു.

വിശാലമായി ചർച്ചകളും കൂടിയാലോചനകളും ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. വിഷയങ്ങളിൽ നിന്ന് പ്രതിപക്ഷം തെന്നി മാറുകയാണെന്നും ഈ ബില്ലിൽ കേരളത്തിലെ സിനിമവരെ പ്രതിപക്ഷം ചർച്ചയാക്കുന്നുവെന്നും നദ്ദ വിമര്‍ശിച്ചു. സഭയിൽ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയ സിപിഎം എംപി ജോണ്‍ ബ്രിട്ടാസിനെതിരെയും നദ്ദ സംസാരിച്ചു. ബ്രിട്ടാസ് സ്മാർട്ടാണ്, ബില്ലിൽ പറയാനുള്ളത് എല്ലാം ഇംഗ്ലീഷിൽ പറഞ്ഞു. ആവശ്യമില്ലാത്തത് മലയാളത്തിൽ പറഞ്ഞു. നിങ്ങൾ സ്മാർട്ടാണെന്ന് അറിയാമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. ഇതോടെ പ്രതിപക്ഷ സഭയിൽ ബഹളം വച്ചു. എന്നാല്‍ ബഹളം വേണ്ട, ഇത് അഭിനന്ദനം ആണെന്നായിരുന്നു രാജ്യസഭ അധ്യക്ഷന്‍റെ പ്രതികരണം. 

വഖഫ്, മുനമ്പം, എമ്പുരാനിലെ മുന്ന, ടിപി 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്; സഭയിൽ ബ്രിട്ടാസ് vs സുരേഷ് ഗോപി പോര്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു