
കൊച്ചി: തനിക്കെതിരായ വഞ്ചനാ കേസ് കേസിൽ വിശദീകരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. 25 ലക്ഷം നിക്ഷേപം നൽകാൻ തയ്യാറാണെന്നാണ് പരാതിക്കാരനായ നിജു രാജ് അറിയിച്ചത്. ആകെ തന്നത് 5 ലക്ഷം മാത്രമെന്നും ഷാൻ റഹ്മാൻ പറഞ്ഞു. ഇറ്റേണൽ റേ റെക്കോർഡ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ആയിരുന്നു വിശദീകരണം. കൊച്ചിയിൽ നടത്തിയ ഉയിരെ എന്ന പേരിലുള്ള സംഗീത നിശ സാമ്പത്തികമായി പരാജയമായിരുന്നു എന്നും ഷാൻ പറഞ്ഞു.
നിജുവിന്‍റെ കമ്പനിയായ അറോറയുമായിട്ടായിരുന്നു കരാർ. മറ്റൊരു കമ്പനിയാണ് പ്രൊഡക്ഷൻ നടത്തുന്നതെന്ന് തലേ ദിവസം സ്ഥലത്ത് എത്തിയപ്പോഴാണ് അറിഞ്ഞത്. പരിപാടിക്ക് ശേഷം 45 ലക്ഷത്തിന്‍റെ ബില്ലുമായാണ് നിജു വന്നത്. പിന്നീട് അത് 47 ലക്ഷമായി. തന്‍റെ ഭാര്യയെ വിളിച്ച് തുക തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയെന്നും ഷാൻ റഹ്മാൻ പറയുന്നു. പിന്നാലെ ആകെ തന്ന 5 ലക്ഷം തിരികെ നൽകി.
ഭീഷണി തുടന്നപ്പോൾ താൻ വോയ്സ് മെസേജ് അയച്ചെന്നും ചോദിച്ച പണം കൊടുക്കില്ല എന്നറിഞ്ഞപ്പോഴാണ് നിജു കേസ് കൊടുത്തതെന്നും ഷാൻ റഹ്മാൻ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 29ന് സ്റ്റേഷനിൽ എത്തി മൊഴി നൽകിയെന്നും കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ഷാൻ വ്യക്തമാക്കിയിട്ടുണ്ട്.
'എനിക്ക് പെൺകുട്ടി വേണമെന്നാണ്, അതിനൊരു കാരണമുണ്ട്'; ബേബിമൂൺ മാലിദ്വീപിലെന്നും ദിയ കൃഷ്ണ
മാർച്ച് 25നാണ് ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തെന്ന വാർത്തകൾ പുറത്തുവരുന്നത്. കൊച്ചിയില്‍ ജനുവരിയില്‍ ആണ് കേസിന് ആസ്പദമായ ഈവന്‍റ് നടന്നത്. ഉയിരെയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിന്‍റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്ക് കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസ പോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമയായ നിജു രാജിന്‍റെ പരാതി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ