എന്തുകൊണ്ട് തങ്കലാൻ ഒടിടിയിലെത്താൻ വൈകുന്നത്?, ഒടുവില്‍ എപ്പോള്‍ എന്നും വെളിപ്പെടുത്തി നിര്‍മാതാവ്

By Web TeamFirst Published Oct 14, 2024, 3:51 PM IST
Highlights

എപ്പോഴായിരിക്കും തങ്കലാൻ ഒടിടിയില്‍ എത്തുകയെന്നും ചിത്രത്തിന്റെ നിര്‍മാതാവ് വ്യക്തമാക്കിയിരിക്കുകയാണ്.

ചിയാൻ വിക്രം നായകനായി വന്ന ചിത്രമാണ് തങ്കലാൻ. വിക്രമിന്റെ തങ്കലാൻ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാഷാഭേദമന്യ വിക്രം നായകനായ തങ്കലാൻ സിനിമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്തുകൊണ്ടാണ് തങ്കലാൻ ഒടിടിയില്‍ വൈകുന്നതെന്ന് പറയുകയാണ് നിര്‍മാതാവ് ജ്ഞാനവേല്‍.

നെറ്റ്ഫ്ലിക്സിലൂടെ വിക്രമിന്റെ തങ്കലാൻ സിനിമ ഒടിടിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് ഒടിടി റിലീസ് വൈകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. എന്നാല്‍ ഉത്സവത്തിന് ചിത്രം എത്തിക്കാനാണ് ഒടിടി കമ്പനി ആലോചിക്കുന്നത് എന്ന് ജ്ഞാനവേല്‍ പറഞ്ഞത് അഭ്യൂഹങ്ങള്‍ ഇല്ലാതാക്കിയിരിക്കുകയാണ്. ദീപാവലിക്കായിരിക്കും തങ്കലാൻ ഒടിടിയില്‍ റിലീസെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് വ്യക്തമാക്കിയത്.

Latest Videos

എന്തായാലും വിക്രമിന്റെ തങ്കലാൻ ഒരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സാണ്. ഛായാഗ്രാഹണം എ കിഷോര്‍ നിര്‍വഹിച്ചിരുന്നു. എസ് എസ് മൂർത്തിയാണ് കല. തിരക്കഥയും എഴുതിയത് പാ രഞ്‍ജിത്താണ്. പശുപതി, ഹരികൃഷ്‍ണൻ, കൃഷ് ഹാസൻ തുടങ്ങിയവര്‍ക്ക് പുറമേ സമ്പത്ത് റാമും തങ്കലാൻ സിനിമയില്‍ ഉണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

തങ്കലാന്റെ യഥാര്‍ഥ ദൈര്‍ഘ്യത്തെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 3.10 മണിക്കൂറായിരുന്നു ദൈര്‍ഘ്യമുണ്ടായിരുന്നത്. എന്നാല്‍ കോമേഴ്‍സ്യല്‍ പ്രേക്ഷകര്‍ക്കായി തങ്ങള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചു എന്നാണ് വെളിപ്പെടുത്തിയിരുന്നത്. മൂന്നു മുതല്‍ ഒരു മിനിറ്റ് വരെയാക്കി ഞങ്ങള്‍ തങ്കലാനില്‍ നിര്‍ണായകമായ ആരന്റെ കഥ കുറച്ചുവെന്ന് പാ രഞ്‍ജിത്ത് വെളിപ്പെടുത്തുന്നു. ലൈവ് റെക്കോര്‍ഡിംഗില്‍ ഒരു പ്രശ്‍നവുമുണ്ടായിരുന്നില്ല. എന്നാല്‍ മിക്സിംഗില്‍ പ്രശ്‍നമുണ്ടായിരുന്നു. എന്നാല്‍ അത് റിലീസ് പ്രതികരണത്തിന് ശേഷം പരിഹരിച്ചുവെന്നുമാണ് പാ രഞ്‍ജിത് വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!