ബിഗ് ബോസിന്റെ ഗംഭീര പണി, ടാസ്‍കില്‍ ആ രഹസ്യങ്ങള്‍ വെളിപ്പെടുത്തി

By Web TeamFirst Published Jun 19, 2023, 6:56 PM IST
Highlights

ബിഗ് ബോസ് മത്സരാര്‍ഥികള്‍ 'രഹസ്യമായി' പറഞ്ഞത് വെളിപ്പെടുത്തി.

ബിഗ് ബോസില്‍ മോഹൻലാല്‍ വരുന്ന വാരാന്ത്യത്തിലാണ് പുറത്താകുന്ന ആളെ പ്രഖ്യാപിക്കുക. തൊട്ടടുത്ത തിങ്കളാഴ്‍ച എവിക്ഷനുള്ള നോമിനേഷൻ പ്രക്രിയയും നടക്കുക എന്നതായിരുന്നു പതിവ്. ഓപ്പണ്‍ നോമിനേഷനും കണ്‍ഫെഷൻ റൂമില്‍ പോയുള്ള സീക്രട്ട് നോമിനേഷനുകളും നടക്കാറുണ്ട്. ഏതൊക്കെ മത്സരാര്‍ഥിയെ ആരൊക്കെയാണ് ഹൗസില്‍ ഇതുവരെ നോമിനേറ്റ് ചെയ്‍തത് എന്നതിന്റെ വിവരങ്ങള്‍ ബിഗ് ബോസ് തന്നെ ഒരു ടാസ്‍കിന്റെ രൂപത്തില്‍ ഇന്ന് മറ്റുള്ള മത്സരാര്‍ഥികളോട് വെളിപ്പെടുത്തി.

ഓരോരുത്തരോടും അവരവര്‍ ആരൊക്കെയാണ് നോമിനേഷൻ ഇതുവരെ ചെയ്‍തതെന്ന് വ്യക്തമാക്കാൻ മത്സരാര്‍ഥികളോട് ബിഗ് ബോസ് തന്നെ ആവശ്യപ്പെട്ടു. എവിക്ഷനായി നോമിനേഷൻ ചെയ്‍തവരുടെ പേരുകള്‍ ഏറ്റവും കൂടുതല്‍ ശരിയായി വ്യക്തമാക്കുന്നവര്‍ ജയിക്കും എന്നതായിരുന്നു ടാസ്‍ക്. അങ്ങനെ ഓരോരുത്തരും നോമിനേഷൻ വിവരങ്ങള്‍ ഹൗസില്‍ വെളിപ്പെടുത്തി. ഓരോരുത്തരായി പ്ലാസ്‍മാ ടിവിയുടെ മുന്നില്‍ വന്ന് വെളിപ്പെടുത്തിയപ്പോള്‍ ശരി അല്ലല്ലോ എന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ടായിരുന്നു.

Latest Videos

ഒടുവില്‍ ആരാണ് എവിക്ഷൻ വിവരങ്ങള്‍ ഏറ്റവും ശരിയായി വെളിപ്പെടുത്തിയത് എന്ന് ഓരോരുത്തരുടെയും നോമിനേഷൻ വിവരങ്ങല്‍ വെളിപ്പെടുത്തി ബിഗ് ബോസ് തന്നെ വ്യക്തമാക്കി. ബിഗ് ബോസ് അറിയിച്ചത് അനുസരിച്ച് അഖില്‍ മൂന്നും ശോഭ ആറും റെനീഷ മൂന്നും  മിഥുൻ അഞ്ച്, സെറീന അഞ്ച്, ജുനൈസ് ഏഴ്, ഷിജു ഒന്ന് എന്നിങ്ങനെയാണ് പോയന്റുകള്‍ ലഭിച്ചത്. ജുനൈസിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്‍തു. നാദിറയൊഴികെ എല്ലാവരും ഇത്തവണ നോമിനേഷനിലുണ്ടാകുമെന്ന് മോഹൻലാല്‍ ഞായറാഴ്‍ച പ്രഖ്യാപിച്ചിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഗ്രാൻഡ് ഫിനാലെയില്‍ ഒന്നാമത് എത്തുന്ന മത്സരാര്‍ഥിയായി നാദിറ നാടകീയ ചില സംഭവങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പുറത്തായെന്ന തരത്തില്‍ ആയിരുന്നു മോഹൻലാല്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് യാത്ര പറഞ്ഞ് നാദിറ വരുമ്പോള്‍ വാതിലില്‍ ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു ബിഗ് ബോസ്. വെല്‍ക്കം ടു ഫിനാലെ നാദിറയെന്ന് ഷോയില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു സര്‍പ്രൈസ്.

Read More: ജുനൈസിന് വേണ്ടിയുള്ള ബിഗ് ബോസ് ടാസ്‍ക്, ശോഭയ്‍ക്ക് സമ്മാനമായി ലഭിച്ചത് ട്രൗസര്‍

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!