Bigg Boss : ബിഗ് ബോസില്‍ 'ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍', റിയാസ് സലീമിനോട് തര്‍ക്കിച്ച് ലക്ഷ്‍മി പ്രിയ

By Web TeamFirst Published Jun 7, 2022, 11:16 PM IST
Highlights

ബിഗ് ബോസില്‍ 'ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍' ടാസ്‍ക് (Bigg Boss).

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ പുതിയ വീക്ക്‍ലി ടാസ്‍ക് ഒരു കോള്‍ സെന്ററുമായി ബന്ധപ്പെട്ടാണ്. ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍ എന്നാണ് ടാസ്‍കിന്റെ പേര്. കോള്‍ സെന്റര്‍ ജീവനക്കാരായി ഒരു ടീമും ഉപഭോക്‍താക്കളായി മറ്റൊരു ടീമും എന്ന രീതിയിലെ മത്സരം. ആദ്യ അവസരത്തില്‍ ഫോണ്‍ വിളിക്കുന്ന ആളായി ലക്ഷ്‍മി പ്രിയയാണ് കോള്‍ സെന്റര്‍ ജീവനക്കാരനായ റിയാസിനെ പ്രകോപിക്കാൻ ശ്രമിച്ചത് (Bigg Boss).

പുതിയ വീക്ക്‍ലി ടാസ്‍കിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ റിയാസാണ് ബിഗ് ബോസിന്റെ ആവശ്യപ്രകാരം വായിച്ചത്. വാക് ചാതുര്യവും മനോധൈര്യവും അങ്ങേയറ്റം വേണ്ട ഒരു കോള്‍ സെന്റര്‍ അന്തരീക്ഷം നിങ്ങള്‍ക്കായി ഒരുക്കുകയാണ് ബിഗ് ബോസ് ഇപ്പോള്‍ ഈ വീക്ക്‍ലി ടാസ്‍കിലൂടെ. കോള്‍ സെന്റര്‍ ജീവനക്കാരുടെ ടീം, കോള്‍ ചെയ്യുന്നവരുടെ ടീം എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞാണ് കുടുംബാംഗങ്ങള്‍ ഈ ടാസ്‍കില്‍ മത്സരിക്കേണ്ടത്.  ഓരോ തവണയും ബസര്‍ കേള്‍ക്കുമ്പോള്‍ കോള്‍ ചെയ്യുന്നവര്‍ക്ക് ബിഗ് ബോസ് വീട്ടിലെ വിവാദ വിഷയങ്ങള്‍, ഓരോരുത്തരും എടുത്ത നിലപാടുകള്‍,  പലരുടെയും പെരുമാറ്റങ്ങളിലെ അപാകതകള്‍,  അഭിപ്രായ ഭിന്നതകള്‍ തുടങ്ങി ഈ ബിഗ് ബോസ് വീട്ടിലെ ഏത് വിഷയങ്ങളെ കുറിച്ചും സംസാരിക്കാനും തെറ്റുകളും കുറവുകളും തുറന്നുകാട്ടി ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിക്കാനുമായി കോള്‍ സെന്റര്‍ ജീവനക്കാരെ ബന്ധപ്പെടാം.  ഒരു കോള്‍ സെന്ററിന്റെ അച്ചടക്കത്തോടെ ഉപഭോക്താക്കള്‍ക്ക് തൃപ്‍തികരമായി മറുപടികള്‍ നല്‍കുകയും സംസാരിച്ച് തീരുന്നതിനു മുമ്പ് കോള്‍ കട്ട് ചെയ്യാതിരിക്കുകയുമാണ് ജീവനക്കാരുടെ ഉത്തരവാദിത്തം. അതില്‍ അവര്‍ പരാജയപ്പെട്ടാല്‍ വിളിക്കുന്ന ടീമിന് ഒരു പോയന്റ് ലഭിക്കുന്നതാണ്. അതിന് വിളിക്കുന്നവര്‍ക്ക് സാധിച്ചില്ലെങ്കില്‍ കോള്‍ സെന്റര്‍ ടീമിന് ഒരു പോയന്റ് ലഭിക്കുന്നതാണ്. വിജയിക്കുന്ന ടീമിലെ മികച്ച പ്രകടനം നടത്തിയ ഒരാള്‍ക്ക് നോമിനേഷനില്‍ നിന്ന് മുക്തിയും വിജയിക്കുന്ന ടീമിന് മാത്രം ലക്ഷ്വറി പോയന്റും ലഭിക്കുന്നതാണ് വീക്ക്‍ലി ടാസ്‍കെന്നും ബിഗ് ബോസ് വ്യക്തമാക്കുന്നതായി റിയാസ് അറിയിച്ചു. 

Latest Videos

ആദ്യം ലക്ഷ്‍മി പ്രിയയായിരുന്നു ഫോണ്‍ വിളിച്ചത്. അറ്റൻഡ് ചെയ്‍തത്. റിയാസും. മാഡം എന്ന് വിളിച്ച് സംസാരിച്ചതിനെ ചൊല്ലി ലക്ഷ്‍മിപ്രിയ ആദ്യമേ തര്‍ക്കം തുടങ്ങി. താൻ ഹലോ പോലും പറയുന്നതിന് മുന്നേ സ്‍ത്രീ ആണോ പുരുഷനാണോ എന്ന് തീരുമാനിക്കുന്നത് എങ്ങനെ എന്നായിരുന്നു ലക്ഷ്‍മി പ്രിയയുടെ ചോദ്യം. 
ശബ്‍ദം കേട്ടുപോലും ഒരാള്‍ പുരുഷനാണോ സ്‍ത്രീ ആണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് താൻ എന്ന് റിയാസ് മറുപടി പറഞ്ഞു.

കുല സ്‍ത്രീ എന്ന് വെച്ചാല്‍ എന്താണ് എന്നാണ് താങ്കള്‍ ധരിച്ചുവച്ചിരിക്കുന്നത് എന്നായിരുന്നു ലക്ഷ്‍മി പ്രിയയുടെ ചോദ്യം. പണ്ട് കുലങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന സ്‍ത്രീകള്‍. വീട്ടിലെ കാര്യങ്ങള്‍ മാത്രം ചുമതലയാക്കി പുരുഷൻമാര്‍ അടുക്കളയില്‍ ചങ്ങലയ്‍ക്കിട്ടിരുന്ന സ്‍ത്രീകള്‍ എന്ന് റിയാസ് പറഞ്ഞപ്പോള്‍ ലക്ഷ്‍മി പ്രിയ ഇടപെട്ടു.  എക്സ്ക്യൂസ് മീ മിസ്റ്റര്‍  റിയാസ്, ബുദ്ധിയെന്ന് പറഞ്ഞിട്ട് തനിക്ക് പത്ത് പൈസയുടെ വിവരമില്ലല്ലോടോ. ചുമ്മാതല്ല ലക്ഷ്‍മി പ്രിയ എന്ന മറ്റൊരു വ്യക്തി താങ്കളെ എപ്പോഴും കുട്ടി കുട്ടി എന്ന് വിളിക്കുന്നത്.  എല്‍കെജി കുട്ടികള്‍ക്കുപോലുള്ള സ്റ്റാൻഡേര്‍ഡ് ഇല്ലാതെയാണ് താങ്കള്‍ പെരുമാറുന്നത് എന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞു.

കുലസ്‍ത്രീ എന്തെന്ന് പറഞ്ഞാല്‍ താൻ താങ്കള്‍ക്ക് പറഞ്ഞുതരാം. ഇന്ത്യ എന്ന രാജ്യത്ത് സ്‍ത്രീകള്‍ക്ക് ആയിരുന്നു ഏറ്റവും ബഹുമാനം കൊടുത്തിരുന്നത്.  സ്‍ത്രീകളായിരുന്നു ഒരു കാലത്ത് രാജ്യം ഭരിച്ചിരുന്നത്. ഇന്ത്യൻ സംസ്‍കാരത്തിന്റെ മഹത്തരമായ ഒന്നായിരുന്നു നാരിപൂജ ചെയ്യുക എന്നത്.  പണ്ട് ശക്തികൊണ്ടുള്ള ജോലികള്‍ പുരുഷൻമാര്‍ മാത്രമായിരുന്നു. എന്നാല്‍ നിങ്ങള്‍ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്, ഝാൻസി റാണിയെ പോലെ പ്രഗദ്ഭമതികളായിട്ടുള്ള സ്‍ത്രീ രത്‍നങ്ങള്‍ മഹിളാരത്‍നങ്ങളും ഈ ഇന്ത്യയിലുണ്ടായിരുന്നു. കുലസ്‍ത്രീ എന്ന് നിങ്ങള്‍ അധിക്ഷേപിച്ചു പറഞ്ഞുകൊണ്ടിരുന്ന സ്‍ത്രീകള്‍ ഉള്ളതുകൊണ്ടാണ് കുടുംബത്തിന്റെ ഉന്നതി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതുമെന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞു. 

നിങ്ങളെ പോലെ ഒരു മകനുണ്ടായപ്പോള്‍ തന്നെ കുറിച്ച് ഓര്‍ത്ത് തന്റെ മാതാപിതാക്കള്‍ വേദനിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ട്. അധിക്ഷേപിക്കുന്ന വാക്കുകള്‍ കേട്ട് തന്റെ മാതാപിതാക്കള്‍ വേദനിച്ചിട്ടുണ്ട്. ഉമ്മ കരഞ്ഞിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ കുറവുകളുണ്ടെന്ന് മറ്റുള്ളവരുടെ കണ്ണില്‍ തോന്നുന്നവരെ പോലും പരിപാലിച്ച് അവരെ ആശ്വസിപ്പിച്ച് സമൂഹത്തിന്റെ മുൻനിരയില്‍ നിര്‍ത്തുന്ന ഒരു കുലസ്‍ത്രീ താങ്കളുടെ വീട്ടില്‍ ഉണ്ട്. അങ്ങനെ ഉള്ളതുകൊണ്ടാണ് റിയാസ് എന്ന കോള്‍ സെന്റര്‍ ജീവനക്കാരനായി താങ്കള്‍ ഇവിടെ ഇരിക്കുന്നത്.  ഫെമിനിസം എന്നത് പ്രസംഗിച്ച് കൊണ്ട് നടക്കാനുള്ളത് അല്ല.

 എന്റെ നാട്ടിലെ അമ്മമാരാണ് ഞാൻ ആദ്യം കണ്ട ഫെമിനിസ്റ്റുകള്‍. ചൂലെടുത്ത് അടിച്ചുവാരുന്ന അതേ കൈകള്‍ കൊണ്ട് തന്നെ കറ്റ കൊയ്യാനുള്ള അരിവാള്‍ എടുക്കുകയും അതേ അരിവാള്‍ കൊണ്ട്, തന്റെ ദേഹത്ത് തൊടാൻ വരുന്നവരെ നേരിടാൻ ഒരു സ്‍ത്രീക്ക് ഒരു സംഘടയുടെയും പിൻബലം വേണ്ട. അപ്പോള്‍ തന്റെ നേര്‍ക്കു വരുന്ന അക്രമിയെയും അതേ വാള്‍ കൊണ്ട് കീഴടക്കാൻ കഴിയുന്നവളാണ് യഥാര്‍ഥ ഫെമിനിസ്റ്റ്.  സ്‍ത്രീ ഒരിക്കലും പുരുഷനേക്കാള്‍ മുകളിലല്ല. പുരുഷൻ ഒരിക്കലും സ്‍ത്രീയെക്കാളും മുകളിലല്ല. അതാണ് തുല്യത.  ഞാൻ കുലസ്‍ത്രീ ആണ് അതുകൊണ്ട് എല്‍ജിബിടി കമ്മ്യൂണിറ്റിയെ ഞാൻ പിന്തുണയ്‍ക്കില്ല എന്ന്. എല്‍ജിബിടി കമ്മ്യൂണിറ്റിയിലെ എത്ര ആള്‍ക്കാര്‍ എന്റെ സുഹൃത്തുക്കളാണ് എന്ന് നിനക്കറിയാം എന്നും ലക്ഷ്‍മി പ്രിയ ചോദിച്ചു. അതിനിടയില്‍ ലക്ഷ്‍മി പ്രിയ കുട്ടി എന്ന് വിളിച്ച് റിയാസിനെ പരിഹസിക്കാനും ശ്രമിച്ചു. എന്നെ കുട്ടി എന്ന് വിളിച്ചാല്‍ നിങ്ങളെ കിഴവി എന്ന് വിളിക്കേണ്ടെ എന്ന് റിയാസ് തിരിച്ചു ചോദിച്ചു. റിയാസ് പ്രകോപിതനായെന്ന് ലക്ഷ്‍മി പ്രിയ ചൂണ്ടിക്കാട്ടി.  കുട്ടി എന്ന് വിളിച്ച് കരയുന്നത് പോലെ ശബ്‍ദം കേള്‍പ്പിച്ചപ്പോള്‍ അവിടെ കന്നുകാലികളുണ്ടോയെന്ന് റിയാസ് ചോദിച്ചു. കോള്‍ സെന്റര്‍ ജീവനക്കാരൻ പെരുമാറുന്നത് പോലെയല്ല ചെയ്‍തത്, അതുകൊണ്ട് റിയാസ് ഗെയിമില്‍ തോറ്റെന്ന് പറഞ്ഞ് ലക്ഷ്‍മി പ്രിയ ഫോണ്‍ കട് ചെയ്‍തു. ബസര്‍ ശബ്‍ദം കേട്ടതിന് ശേഷമാണ് റിയാസ് ഫോണ്‍ കട്ട് ചെയ്‍തത്. റിയാസിന്റെ ടീമിനെ വിജയിയായി ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്‍തു. 

Read More : ജാസ്‍മിന്റെ കോഫി പൗഡറിനെ ചൊല്ലി ബിഗ് ബോസില്‍ തര്‍ക്കം
 

click me!