ബിഗ് ബോസ് തന്ത്രങ്ങള്‍ മാറ്റുന്നു, നോമിനേഷനില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍- വീഡിയോ

By Web TeamFirst Published May 22, 2023, 3:02 PM IST
Highlights

ബിഗ് ബോസ് ഇത്തവണ നോമിനേഷനില്‍ തന്ത്രങ്ങള്‍ മാറ്റിയതിനാല്‍ വാശിയേറിയ ചര്‍ച്ചയാണ് നടന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് വളരെ നാടകീയമായ സംഭവങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഓരോ മത്സരാര്‍ഥിയും മികച്ച പ്രകടനം തന്നെ പുറത്തെടുത്ത് വിജയിയാകാൻ കിണഞ്ഞു പരിശ്രമിക്കുന്നു. നോമിനേഷൻ ലിസ്റ്റില്‍ വരാതിരിക്കാണ് മത്സരാര്‍ഥികള്‍ ആദ്യം ശ്രദ്ധിക്കുക. പുതിയ നോമിനേഷൻ ബിഗ് ബോസ് വളരെ തന്ത്രപരമായ നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കുന്നതിന്റെ പ്രൊമൊ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ബിഗ് ബോസ് ഹൗസില്‍ നിന്ന് ആരാണ് പുറത്തുപോകേണ്ടത് എന്ന് തോന്നുന്നത്, അവരുടെ പേരുകള്‍ കാരണസഹിതം ഓരോരുത്തരം കണ്‍ഫെഷൻ റൂമില്‍ വന്ന് രഹസ്യമായി പറയാറാണ് പതിവ്. ഓപ്പണ്‍ നോമിനേഷനുകളും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. ഇത്തവണ പക്ഷേ ഗ്രൂപ്പായി എത്തി തങ്ങളില്‍ നിന്ന് പുറത്തുപോകേണ്ടവരെ നിശ്ചയിക്കാനാണ് മത്സാര്‍ഥികളോട് ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. മൂവര്‍ സംഘമായിട്ടാണ് ഇത്തവണ ഹൗസിലെ കണ്‍ഫെഷൻ റൂമില്‍ മത്സരാര്‍ഥികളില്‍ ചിലര്‍ എത്തിയത്.

Latest Videos

തങ്ങളില്‍ നിന്ന് ആരാണ് ഇത്തവണ പുറത്തുപോകേണ്ടത് എന്ന് ചര്‍ച്ച ചെയ്‍ത് തീരുമാനിക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കിയതും. ഷിജു, നാദിറ, ജുനൈസ് എന്നിവരായിരുന്നു ഒരുമിച്ച് നോമിനേഷന് എത്തിയത്. നീ എന്നെ നോമിനേറ്റ് ചെയ്‍തോളൂ കള്ളം പറയരുത് എന്ന് ജുനൈസ് നാദിറയോട് വ്യക്തമാക്കുന്നത് കേള്‍ക്കാമായിരുന്നു. ന്യായമായ ഒരു തീരുമാനത്തില്‍ എത്തിയില്ലെങ്കില്‍ അഖിലിനെയും അനുവിനെയും നോമിനേഷനില്‍ ഉള്‍പ്പെടുത്തും എന്ന് ഇരുവരോടുമായി ബിഗ് ബോസ് പറഞ്ഞു. ചെയ്‍തത് ശരിയാണോ തെറ്റാണോയെന്ന് ശോഭ വീഡിയോയില്‍ സാഗറിനോട് ചോദിക്കുന്നതും കാണാമായിരുന്നു.

ഗ്രൂപ്പായി എന്നെ കോര്‍ണര്‍ ചെയ്‍ത് കളയല്ലേയെന്ന് സെറീനയോടും റെനീഷയോടും വിഷ്‍ണു പറയുന്നതും കേള്‍ക്കാമായിരുന്നു. എന്തായാലും നോമിനേഷൻ ബിഗ് ബോസ് മത്സരാര്‍ഥികളില്‍ പോരാട്ടവീര്യം വര്‍ദ്ധിപ്പിക്കാൻ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓപ്പണ്‍ നോമിനേഷൻ ആയതിനാല്‍ മത്സരാര്‍ഥികള്‍ ഹൗസില്‍ മികച്ച പ്രകടനം നടത്തുമെന്ന് കരുതാം. ആരൊക്കെയാകും വാഴുക, ആരൊക്കെ വീഴുമെന്നൊക്കെ അറിയാൻ കാത്തിരുന്ന് കാണുക.

Read More: കമല്‍ഹാസനൊപ്പം കൈകോര്‍ക്കാൻ ചിമ്പു, ഒരുങ്ങുന്നത് വമ്പൻ പ്രൊജക്റ്റ്

click me!