ബിഗ് ബോസ് ഒടിടിയിലും ട്വിസ്റ്റ്, ഷോയില്‍ നിന്ന് ഒരാള്‍ പുറത്ത്

By Web TeamFirst Published Jun 28, 2023, 5:44 PM IST
Highlights

നവാസുദ്ദീന്‍ സിദ്ദിഖിയെയും കുടുംബത്തെയും മോശമായി പറയുന്നുവെന്ന് വിമര്‍ശനവുമുണ്ടായിരുന്നു.

ബിഗ് ബോസ് ഒടിടി റിയാലിറ്റി ഷോയില്‍ നിന്ന് നടൻ നവാസുദ്ധീൻ സിദ്ദിഖിയുടെ മുൻ ഭാര്യ ആലിയ പുറത്തായി. മിഡ് വീക്ക് എവിക്ഷനിലാണ് കഴിഞ്ഞ ദിവസം ആലിയ പുറത്തായത്.  മൂന്നാമത്തെ മത്സരാര്‍ഥിയാണ് ബിഗ് ബോസ് ഒടിടിയില്‍ നിന്ന് ഇക്കുറി പുറത്തായിരിക്കുന്നത്. പുനീത് സൂപ്പര്‍സ്റ്റാറും പലകുമാണ് നേരത്തെ ഷോയില്‍ നിന്ന് പുറത്തായത്.

ആലിയയ്‍ക്ക് പുറമേ മിനി സ്‍ക്രീൻ താരം ഫലഖ് നാസ്,  നടി ജിയ ശങ്കര്‍, യൂട്യൂബര്‍ അഭിഷേക് മല്‍ഹാന്‍,  അഭിഷേക് പുരി, ടിവി അങ്കറും, കൊമേഡിയനുമായ സൈറസ് ബറൂച്ച, സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സര്‍ മനീഷ റാണി, ടിവി സീരിയല്‍ നടി ബേബിക ധ്രുവ്, നടന്‍ അവിനാഷ് സച്ചിദേവ്, നടി പൂജാ ഭട്ട്, പുനീത് സൂപ്പര്‍ സ്റ്റാര്‍, പലക് എന്നിവരായിരുന്നു ഇത്തവണത്തെ ബിഗ് ബോസ് ഒടിടിയില്‍ ഉണ്ടായിരുന്നത്. മോശം പെരുമാറ്റത്താലാണ് സോഷ്യല്‍ മീഡിയ താരം പുനീതിനെ പുറത്താക്കിയത്. ആലിയ വ്യക്തിപരമായ കാര്യങ്ങള്‍ ഹൗസില്‍ പറഞ്ഞതിന് വിമര്‍ശിക്കപ്പെട്ടിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖിയെയും കുടുംബത്തെയും മോശമായി പറയുന്നുവെന്നായിരുന്നു വിമര്‍ശനം.

Latest Videos

ഞാൻ ഒരു താരത്തിന്റെ ഭാര്യയെന്ന് അറിയപ്പെടുന്നതിന് പകരം സ്വന്തം വ്യക്തിത്വം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് ഷോയുടെ ഭാഗമായത് എന്നായിരുന്നു പ്രീമിയറിന് ആലിയ വ്യക്തമാക്കിയിരുന്നത്. താൻ ഒരു ചലച്ചിത്ര നിര്‍മാതാവാണ് എങ്കിലും മുൻ ഭര്‍ത്താവ്  നവാസുദ്ദീനുമായുള്ള നിയമപരമായ തർക്കങ്ങൾ തന്റെ പ്രൊഫഷണില്‍ കരിനീഴല്‍ വീഴ്‍ത്തിയെന്നും അവര്‍ പറഞ്ഞിരുന്നു. ആലിയയ്‍ക്ക് പക്ഷേ ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തായത് ഷോക്കായിരിക്കുകയാണ്. ഹൗസില്‍ അധിക നാള്‍ തുടരാൻ കഴിയാതിരുന്നത് നിരാശലയിലാക്കിയിരിക്കുകയാണ് ആലിയയെ.

നടി പൂജാ ഭട്ടുമായി ആലിയ ഹൗസില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഷോയിലെ നോമിനേഷൻ ടാസ്‍കിലായിരുന്നു തര്‍ക്കം. സ്വയം ഒരു ഇരയായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കൂ എന്നാണ് പൂജാ ഭട്ട് വ്യക്തമാക്കിയത്. വിവാഹബന്ധം ഉപേക്ഷിക്കേണ്ടിവന്ന അനുഭവമുള്ള ഒരുപാടുപേരുണ്ടെന്നായിരുന്നു താരം ചൂണ്ടിക്കാട്ടിയത്.

Read More: 'ഉമ്മ തരല്ലേ ശോഭ, എനിക്കിഷ്‍ടമല്ല', ടാസ്‍കില്‍ അഖില്‍ മാരാര്‍

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

click me!