തിലകിനെ തിരികെ വിളിച്ച തീരുമാനം ഉള്‍ക്കൊള്ളാനാവാതെ സൂര്യകുമാര്‍; എല്ലാം അദ്ദേഹത്തിന്റെ മുഖം പറയും

Published : Apr 05, 2025, 03:06 PM IST
തിലകിനെ തിരികെ വിളിച്ച തീരുമാനം ഉള്‍ക്കൊള്ളാനാവാതെ സൂര്യകുമാര്‍; എല്ലാം അദ്ദേഹത്തിന്റെ മുഖം പറയും

Synopsis

മത്സരത്തിന്റെ പത്തൊന്‍പതാം ഓവറിനിടെ തിലക് വര്‍മ റിട്ടയേര്‍ഡ് ഔട്ടാവാന്‍ തീരുമാനിക്കുകയായിരുന്നു.

ലക്നൗ: ഐപിഎല്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ റിട്ടയേര്‍ഡ് ഔട്ടായത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മുംബൈ 12 റണ്‍സിന് പരാജയപ്പെട്ട മത്സരത്തിലായിരുന്നു ഇംപാക്റ്റ് സബ്ബായി ഇറങ്ങിയ തിലക് റിട്ടയേര്‍ഡ് ഹര്‍ട്ടായത്. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. സൂര്യകുമാര്‍ യാദവ് (43 പന്തില്‍ 67), നമന്‍ ധിര്‍ (24 പന്തില്‍ 46) എന്നിവരാണ് മുംബൈ ഇന്നിംഗ്‌സില്‍ തിളങ്ങിയത്. 

ഇന്ത്യക്ക് വേണ്ടി റണ്‍സ് വാരിക്കൂട്ടിയിരുന്ന തിലകിന് ഇന്നലെ 23 പന്തില്‍ 25 റണ്‍സെടുക്കാനാണ് സാധിച്ചത്. രണ്ട് ബൗണ്ടറികള്‍ മാത്രമാണ് ഇന്നിംഗ്സില്‍ ഉണ്ടായിരുന്നത്. ഇംപാക്റ്റ് സബ്ബായി ക്രീസിലെത്തിയ തിലക് വര്‍മ, ദയനീയ ഫോമിലാണ് ബാറ്റ് വീശിയത്. ഒട്ടും ടച്ചില്‍ അല്ലാതിരുന്ന അദ്ദേഹം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും ബുദ്ധിമുട്ടി. ഇത് മറുവശത്ത് സൂര്യകുമാര്‍ യാദവിനെ സമ്മര്‍ദ്ദത്തിലാക്കുകയും, മുംബൈയുടെ റിക്വയേഡ് റണ്‍ റേറ്റ് ഉയര്‍ത്തുകയും ചെയ്തു.

മത്സരത്തിന്റെ പത്തൊന്‍പതാം ഓവറിനിടെ തിലക് വര്‍മ റിട്ടയേര്‍ഡ് ഔട്ടാവാന്‍ തീരുമാനിക്കുകയായിരുന്നു. കോച്ച് മഹേല ജയവര്‍ധനെ താരത്തോട് തിരികെ വരാന്‍ നിര്‍ദേശിക്കുകയായിരുന്നു. 19-ാം ഓവറിലെ അഞ്ചാം പന്തിന് ശേഷമാണ് തിലകിനെ തിരിച്ചുവിളിച്ചത്. ആ തീരുമാനത്തില്‍ പലര്‍ക്കും അതൃപ്തി ഉണ്ടായിരുന്നു. യുവതാരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന തീരുമാനമാണതെന്നാണ് പലരും വ്യക്തമാക്കിയത്. അതേ അഭിപ്രായം തന്നെയാണ് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന്റെ മുഖത്തുണ്ടായിരുന്നത്. ആ തീരുമാനം ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് സൂര്യയുടെ മുഖം പറയുന്നുണ്ടായിരുന്നു. വീഡിയോ കാണാം...

ൃനേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവിനെ മിച്ചല്‍ മാര്‍ഷ് (31 പന്തില്‍ 60), എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 53) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാര്‍ദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്