സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെ ചേര്‍ത്തുപിടിച്ച് രോഹിത്! ബോണസില്‍ നിന്ന് ഒരു വിഹിതം അവര്‍ക്കെന്ന് ഹിറ്റ്മാന്‍

By Web TeamFirst Published Jul 11, 2024, 8:30 PM IST
Highlights

തനിക്ക് അഞ്ച് കോടി രൂപ വേണ്ടെന്നും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് നല്‍കുന്ന 2.5 കോടി രൂപ മാത്രം മതിയെന്നും ദ്രാവിഡ് നിലപാടെടുത്തിരുന്നു.

മുംബൈ: ടി20 ലോകകപ്പ് 2024 നേടിയ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന് ബിസിസിഐ 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി പ്രഖ്യാപിച്ച ബോണസ് തുകയാണിത്. എന്നാല്‍ തനിക്ക് ലഭിക്കുന്ന പണത്തിന്റെ കാര്യത്തില്‍ മാതൃകാപരമായ നിലപാട് സ്വീകരിച്ചിരിരുന്നു മുഖ്യ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ്. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ സ്‌ക്വാഡിലെ 15 താരങ്ങള്‍ക്കും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം നല്‍കാനായിരുന്നു ബിസിസിഐ പദ്ധതിയിട്ടിരുന്നത്.

മറ്റ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്ക് 2.5 കോടി രൂപ വീതവും സെലക്ടര്‍മാര്‍ക്കും ടീമിനൊപ്പമുണ്ടായിരുന്ന ട്രാവലിംഗ് മെമ്പേഴ്സിനും ഒരു കോടി രൂപ വീതവും സമ്മാനിക്കാനും ബിസിസിഐ തീരുമാനിച്ചിരുന്നു. എന്നാല്‍ തനിക്ക് അഞ്ച് കോടി രൂപ വേണ്ടെന്നും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് നല്‍കുന്ന 2.5 കോടി രൂപ മാത്രം മതിയെന്നും ദ്രാവിഡ് നിലപാടെടുത്തു. ദ്രാവിഡിന്റെ തീരുമാനം കയ്യടിക്കപ്പെട്ടിരുന്നു. ദ്രാവിഡ് മാത്രമല്ല, ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇത്തരത്തില്‍ ചെയ്തിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Latest Videos

ഇന്ത്യക്കെതിരെ ടി20 പരമ്പര മുന്നില്‍; ഇതിനിടെ ശ്രീലങ്കന്‍ ടി20 ടീമിന്റെ നായകസ്ഥാനം രാജിവച്ച് ഹസരങ്ക

സപ്പോര്‍ട്ട് സ്റ്റാഫിന് നല്‍കിയ ബോണസില്‍ രോഹിത് അതൃപ്തി പ്രകടിപ്പിച്ചു. സപ്പോര്‍ട്ട് സ്റ്റാഫിനുള്ള തുക വര്‍ദ്ധിപ്പിക്കാന്‍ തന്റെ ബോണസ് കുറയ്ക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ഇതാദ്യമായല്ല രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റ് ലോകകപ്പ് ജേതാക്കള്‍ക്കുള്ള ബിസിസിഐയുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ മാതൃകാപരമായ നിലപാട് സ്വീകരിക്കുന്നത്. 2018ല്‍ ഇന്ത്യന്‍ കൗമാരനിര അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ ദ്രാവിഡായിരുന്നു മുഖ്യ പരിശീലകന്‍. ദ്രാവിഡിന് 50 ലക്ഷം രൂപയും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് 20 ലക്ഷം വീതവും താരങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതവും ബോണസായി നല്‍കാന്‍ ബിസിസിഐ അന്ന് തീരുമാനിച്ചിരുന്നു. 

എന്നാല്‍ എല്ലാവര്‍ക്കും തുല്യ സമ്മാനത്തുക നല്‍കണം എന്ന് ദ്രാവിഡ് ആവശ്യപ്പെട്ടതോടെ ബിസിസിഐ 25 ലക്ഷം രൂപ വീതം ദ്രാവിഡ് അടക്കം എല്ലാ കോച്ചിംഗ് സ്റ്റാഫിനും 2018ല്‍ സമ്മാനിക്കുകയുണ്ടായി. 

click me!