10, +2 ഉത്തരക്കടലാസിൽ മാർക്ക് കൂട്ടിയതിൽ പിഴവ്, 9000 അധ്യാപകർക്ക് 1.54 കോടി പിഴ, സഭയില്‍ ഗുജറാത്ത് മന്ത്രി

By Web TeamFirst Published Feb 8, 2024, 10:56 AM IST
Highlights

ഇത്രയും അധ്യാപകരിൽ നിന്ന് സംസ്ഥാന സർക്കാർ മൊത്തം 1.54 കോടി രൂപ പിഴ ചുമത്തി. ഒരു അധ്യാപകന് ശരാശരി 1,600 രൂപയാണ് പിഴ. ഉൾപ്പെടെ 6,561 പേർ ഇതിനകം പിഴ നൽകി.

അഹമ്മദാബാദ്: 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി മാർക്ക് കൂട്ടുന്നതിൽ പിഴവ് വരുത്തിയതിന് 9,000 അധ്യാപകർക്ക് രണ്ട് വർഷത്തിനിടെ 1.54 കോടി പിഴ ചുമത്തിയതായി ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചു. ചൊവ്വാഴ്ച ചോദ്യോത്തര വേളയിൽ കോൺഗ്രസ് എംഎൽഎ കിരിത് പട്ടേലിൻ്റെ ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസ മന്ത്രി കുബേർ ദിൻഡോർ ഇക്കാര്യം പറഞ്ഞത്. 2022, 2023 വർഷങ്ങളിൽ പത്താം ക്ലാസിൽ നിന്ന് 3,350 പേരും പന്ത്രണ്ടാം ക്ലാസിൽ നിന്ന് 5,868 പേരും ബോർഡ് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിനിടെ മാർക്ക് കണക്കാക്കുന്നതിൽ പിഴവ് വരുത്തിയെന്ന് മന്ത്രി പറഞ്ഞു. 

ഇത്രയും അധ്യാപകരിൽ നിന്ന് സംസ്ഥാന സർക്കാർ മൊത്തം 1.54 കോടി രൂപ പിഴ ചുമത്തി. ഒരു അധ്യാപകന് ശരാശരി 1,600 രൂപയാണ് പിഴ. ഉൾപ്പെടെ 6,561 പേർ ഇതിനകം പിഴ നൽകി. 2,657 അധ്യാപകർ 53.97 ലക്ഷം രൂപ പിഴ അടയ്‌ക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സർക്കാർ പറഞ്ഞു. 2022 മാർച്ചിലെ ബോർഡ് പരീക്ഷയിൽ പിഴവ് വരുത്തിയ ഇൻസ്ട്രക്ടർമാരിൽ കുടിശ്ശിക വീണ്ടെടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തി.  ‍സ്‌കൂൾ മാനേജ്‌മെൻ്റ് മുഖേനയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇവരെ ബന്ധപ്പെട്ടത്. 2023 മാർച്ചിലെ ബോർഡ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ നോക്കിയതിൽ പിഴവ് വരുത്തുകയും പിഴ അടയ്ക്കാതിരിക്കുകയും ചെയ്ത അധ്യാപകർക്ക് റിക്കവറി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Latest Videos

Read More.... പിഎസ്‍സി പരീക്ഷക്കിടെ ആൾമാറാട്ടം! സ്ഥിരീകരിച്ച് പൊലീസ്; ബയോമെട്രിക് പരിശോധനക്കിടെ ഹാളില്‍ നിന്ന് ഇറങ്ങിയോടി

തെറ്റ് ബോധ്യപ്പെടുത്തിയ ശേഷമാണ് അധ്യാപകർക്ക് പിഴ ചുമത്തിയത്. ഇത്തരം പിഴവുകൾ ഒഴിവാക്കാൻ മൂല്യനിർണയ കേന്ദ്രങ്ങളിൽ വാലിഡേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഗുജറാത്തിലെ സർക്കാർ, സ്വകാര്യ-എയ്ഡഡ് സെക്കൻഡറി, ഹയർസെക്കൻഡറി സ്‌കൂളുകളിലായി 13,013 അധ്യാപക തസ്തികകൾ നികത്തിയിട്ടില്ലെന്നും ഗുജറാത്ത് സർക്കാർ സമ്മതിച്ചു.

click me!