ഇറക്കിയത് ഒരുകോടി കാറുകൾ, 18-ാം വയസിൽ വമ്പൻ നേട്ടവുമായി ഈ മാരുതി പ്ലാന്‍റ്

By Web TeamFirst Published Oct 18, 2024, 5:20 PM IST
Highlights

ഹരിയാനയിലെ മനേസർ നിർമ്മാണശാലയിൽ നിന്നും ഒരുകോടി വാഹനങ്ങളുടെ ഉൽപ്പാദന നാഴികക്കല്ല് കൈവരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി
 

നേസർ പ്ലാൻ്റ് നിർമ്മാണ നിരയിൽ നിന്ന് ഒരു കോടിയിലധികം വാഹനങ്ങൾ നിർമ്മിച്ചതായി പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. ഈ പ്ലാൻ്റിൽ നിന്ന് ഒരു കോടി തികഞ്ഞ കാർ മാരുതി ബ്രെസയാണ്. 18 വർഷത്തിനു ശേഷം കൈവരിച്ച ഉൽപ്പാദനത്തിൻ്റെ കാര്യത്തിൽ ഇതൊരു നാഴികക്കല്ലാണെന്ന് കമ്പനി പറയുന്നു.

മാരുതി സുസുക്കി ഏകദേശം 18 വർഷം മുമ്പ്, അതായത് 2006-ൽ മനേസർ പ്ലാൻ്റിൽ വാഹനങ്ങളുടെ ഉത്പാദനം ആരംഭിച്ചത്. മനേസർ ഫാക്ടറിയിൽ അടുത്തിടെ മറ്റൊരു വാഹന അസംബ്ലി ലൈൻ കമ്പനി ആരംഭിച്ചിരുന്നു. ഈ അസംബ്ലി ലൈൻ മനേസറിൽ സ്ഥിതി ചെയ്യുന്ന മൂന്ന് നിർമ്മാണ പ്ലാൻ്റുകളിൽ നിലവിലുള്ള പ്ലാൻ്റ്-എയിൽ ചേർത്തു. പ്രതിവർഷം 100,000 വാഹനങ്ങളാണ് പുതിയ അസംബ്ലി ലൈനിൻ്റെ ഉൽപ്പാദന ശേഷി. ഈ അസംബ്ലി ലൈനോടെ മനേസർ പ്ലാൻ്റിൻ്റെ ഉൽപ്പാദന ശേഷി പ്രതിവർഷം ഒമ്പത് ലക്ഷം വാഹനങ്ങളായി ഉയർന്നു.

Latest Videos

600 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മാരുതി സുസുക്കിയുടെ ഈ പ്ലാൻ്റ് നിരവധി ജനപ്രിയ മോഡലുകൾ നിർമ്മിക്കുന്നു. ഇതിൽ ബ്രെസ, എർട്ടിഗ, XL6, സിയാസ്, ഡിസയർ, വാഗൺ ആർ, എസ്-പ്രെസോ, സെലേരിയോ എന്നിവ ഉൾപ്പെടുന്നു. ഈ വാഹനങ്ങൾ ആഭ്യന്തര വിപണിയിൽ വിൽക്കുക മാത്രമല്ല, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, അയൽ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു. ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന മാരുതി സുസുക്കിയുടെ ആദ്യത്തെ പാസഞ്ചർ കാറായ ബലേനോയും ഈ ഫാക്ടറിയിലാണ് നിർമ്മിച്ചത്. മാരുതി സുസുക്കിയുടെ മൊത്ത ഉൽപ്പാദനത്തെക്കുറിച്ച് പറയുമ്പോൾ, കമ്പനി പ്രതിവർഷം 23 ലക്ഷത്തിലധികം വാഹനങ്ങൾ നിർമ്മിക്കുന്നു. കമ്പനിയുടെ മറ്റ് പ്ലാൻ്റുകളുടെ (ഗുരുഗ്രാം, ഗുജറാത്ത്) ഉൽപ്പാദനവും ഇതിൽ ഉൾപ്പെടുന്നു. ഇതുവരെ കമ്പനി രാജ്യത്തുടനീളം 3.11 കോടി കാറുകൾ നിർമ്മിച്ചു. 

തങ്ങളുടെ എല്ലാ ജീവനക്കാർക്കും ബിസിനസ് അസോസിയേറ്റുകൾക്കും നൽകിയ വിശ്വാസത്തിന്  നന്ദി പറയുന്നുവെന്നും ഇന്ത്യാ ഗവൺമെൻ്റിനും അവരുടെ തുടർച്ചയായ സഹകരണത്തിനും നന്ദി പറയുന്നുവെന്നും ഈ അവസരത്തിൽ, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു. 

click me!