69 കാരനായ രത്തൻ ടാറ്റ യുദ്ധവിമാനം പറത്തി! പിന്നെ പിറന്നത് ചരിത്രം

By Web TeamFirst Published Oct 10, 2024, 5:12 PM IST
Highlights

ഇതാ രത്തൻ ടാറ്റയ്ക്ക് അല്ലാതെ മറ്റാർക്കും ചെയ്യുവാൻ സാധിക്കാത്ത ചില നേട്ടങ്ങളുടെ കഥ. 69-ാം വയസിൽ ഫൈറ്റർ ജെറ്റ് പറത്തിയത് ഉൾപ്പെടെ അമ്പരപ്പിക്കുന്ന ചില കഥകൾ

മ്പൻമാർക്കുപോലും നേടാനാകാത്ത നിരവധി നേട്ടങ്ങൾ രത്തൻ ടാറ്റയുടെ പേരിലുണ്ട്. 21-ാം വയസ്സിൽ ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനായും കമ്പനിയെ പുതിയ ഉയരങ്ങളിലെത്തിച്ചതിനും ശേഷം രത്തൻ ടാറ്റ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. മധ്യവർഗ ഇന്ത്യക്കാരന്‍റെ കാർ എന്ന സ്വപ്‍നം സാക്ഷാത്കരിക്കുന്നതിൽ രത്തൻ ടാറ്റയ്ക്കും വലിയ പങ്കുണ്ട്. ഇത് മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ രത്തൻ ടാറ്റയുടെ പങ്കും പ്രധാനമായിരുന്നു. രത്തൻ ടാറ്റയുടെ അത്തരം നിരവധി വലിയ റോളുകളും നേട്ടങ്ങളും ഉണ്ട്. അത് വിശദീകരിക്കാൻ ശ്രമിച്ചാൽ ഒരുപക്ഷേ വാക്കുകൾക്ക് കുറവു വന്നേക്കാം. എന്നാൽ ഇപ്പോൾ പറയുന്നത് രത്തൻ ടാറ്റയ്ക്ക് അല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയാത്ത അദ്ദേഹത്തിൻ്റെ ചില നേട്ടങ്ങളെക്കുറിച്ചാണ്. 

ഇടത്തരക്കാർക്ക് ഒരു കാർ ഓടിക്കുക എന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ രത്തൻ ടാറ്റ ഒരു വലിയ ചുവടുവെപ്പ് നടത്തുകയും ഒരുലക്ഷം രൂപയിൽ താഴെയുള്ള കാർ നൽകാനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു. 2009-ൽ അദ്ദേഹം ഇടത്തരക്കാർക്കായി ഒരു ലക്ഷം രൂപയിൽ താഴെ വിലയിൽ നാനോ കാർ അവതരിപ്പിച്ചു. സാധാരണക്കാർക്കിടയിൽ വളരെ ജനപ്രിയമായിരുന്നു ഈ കാർ. 

Latest Videos

ബെംഗളൂരുവിൽ നടന്ന എയർ ഷോയ്ക്കിടെ 400 കോടിയിലധികം വിലമതിക്കുന്ന എഫ്-16 ബ്ലോക്ക് 50 യുദ്ധവിമാനം പറത്താൻ രത്തൻ ടാറ്റയ്ക്ക് അവസരം ലഭിച്ചു. 69 വയസായിരുന്നു അദ്ദേഹത്തിന് അന്ന്. ഈ വയസിൽ ഈ വ്യവസായി യുദ്ധവിമാനം പറത്തുന്നത് സാധാരണമായ കാഴ്ചയല്ല.  ഇന്നും ലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കാൻ ഈ വിമാനം പറത്തലിന്‍റെ വീഡിയോ മതിയാകും. പോൾ ഹാറ്റെൻഡോർഫ് കമാൻഡറായിരുന്ന എഫ്-16 യുദ്ധവിമാനത്തിൻ്റെ സഹപൈലറ്റായിരുന്നു രത്തൻ ടാറ്റ. മണിക്കൂറിൽ 2000 കിലോമീറ്ററിൽ കൂടുതലാണ് യുദ്ധവിമാനത്തിൻ്റെ ഉയർന്ന വേഗത. 

ഇതുവരെ മറ്റാർക്കും ചെയ്യാൻ കഴിയാത്ത മറ്റൊരു നേട്ടം കൂടി രത്തൻ ടാറ്റയുടെ പേരിലുണ്ട്. എഫ്-16 ഫാൽക്കൺ യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ആദ്യ വ്യക്തിയാണ് രത്തൻ ടാറ്റ. 2007ൽ ബെംഗളൂരു എയർഷോയ്ക്കിടെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. രത്തൻ ടാറ്റയ്ക്ക് മുമ്പ് ഈ യുദ്ധവിമാനം ആരും പറത്തിയിട്ടില്ല. യുദ്ധവിമാനങ്ങൾക്ക് പുറമെ ആഡംബര കാറുകളോടും രത്തൻ ടാറ്റയ്ക്ക് പ്രിയമുണ്ടായിരുന്നു. ഫെരാരി മുതൽ മെഴ്‌സിഡസ് വരെ അദ്ദേഹത്തിന് നിരവധി കാറുകൾ ഉണ്ടായിരുന്നു.  പത്മവിഭൂഷൺ പുരസ്‌കാരം ലഭിച്ച രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനത്തിനും രാജ്യത്തിൻ്റെ പുരോഗതിയിലെ പ്രധാന പങ്കിനും നിരവധി തവണ ആദരിക്കപ്പെട്ടു. രത്തൻ ടാറ്റയ്ക്ക് 2000-ൽ പത്മഭൂഷണും 2008-ൽ പത്മവിഭൂഷണും ലഭിച്ചു. 

ഓട്ടോ മുതൽ സ്റ്റീൽ വരെയുള്ള ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനായി രത്തൻ ടാറ്റ 21-ാം വയസ്സിൽ തിരഞ്ഞെടുക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. ചെയർമാനായ ശേഷം രത്തൻ ടാറ്റ ടാറ്റ ഗ്രൂപ്പിനെ പുതിയ ഉയരങ്ങളിലെത്തിച്ചു. ഒരു നൂറ്റാണ്ട് മുമ്പ് മുത്തച്ഛൻ സ്ഥാപിച്ച ഗ്രൂപ്പിനെ 2012 വരെ അദ്ദേഹം നയിച്ചു. 1996-ൽ ടാറ്റ ടെലികോം കമ്പനിയായ ടാറ്റ ടെലിസർവീസസ് സ്ഥാപിക്കുകയും 2004-ൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) വിപണിയിൽ ലിസ്റ്റ് ചെയ്‍തതും ഉൾപ്പെടെ എണ്ണിയാൽ തീരാത്ത നേട്ടങ്ങൾ രത്തൻ ടാറ്റയുടെ നേട്ടങ്ങളുടെ പട്ടികയിൽ ഉണ്ട്. 

ഈ വിലകൂടിയ കാറുകൾ ഉണ്ടായിരുന്നിട്ടും ഈ രണ്ട് സാധാരണ കാറുകളെ രത്തൻ ടാറ്റ നെഞ്ചോടുചേർത്തിരുന്നു!

"നേരേവരുന്ന കല്ലുകൾ കൂട്ടിവയ്ക്കുക, നിങ്ങളുടെ കൊട്ടാരം പണിയാൻ അവ മതി" ജിവിതം പഠിപ്പിച്ച രത്തൻ ടാറ്റ..

അധിക്ഷേപിച്ച ഫോർഡ് മുതലാളി ഒടുവിൽ സഹായം തേടിയെത്തി! കടക്കണെയിലായ കമ്പനി വാങ്ങി രത്തൻ ടാറ്റയുടെ പ്രതികാരം

ഇൻഡിക്ക ഇറങ്ങിയപ്പോൾ പേടിച്ച് മാരുതി വില കുറച്ചു, ഉരുക്കുറപ്പുള്ള കാർ കമ്പനിയായി ടാറ്റയെ വളർത്തിയ ബുദ്ധിശാലി

വില രണ്ടരലക്ഷം മാത്രം! 26 വർഷം മുമ്പ് രത്തൻ ടാറ്റയുടെ അത്ഭുതം!പക്ഷേ വിധി ചതിച്ചു, എന്നാൽ അതിജീവിച്ചത് ഇങ്ങനെ!

കനത്തമഴ, റോഡിലെ ആ കാഴ്ചകണ്ട് കാറിലിരുന്ന രത്തൻ ടാറ്റയുടെ കണ്ണുനിറഞ്ഞു; സാധാരണക്കാരനൊരു കാർ പിറന്നു!

സിപിഎമ്മിനെ കരയിച്ചു, മമതയെ പൊള്ളിച്ചു, ഗുജറാത്തിനെ ചിരിപ്പിച്ചു! രത്തൻ ടാറ്റയുടെ ഈ കാർ ചില്ലറക്കാരനല്ല!

കൺമുന്നിൽ ഇന്ത്യക്കാരെ തല്ലിച്ചതച്ചു, ബ്രിട്ടീഷ് വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ പഞ്ചസാര കോരിയിട്ട് രത്തൻ ടാറ്റ!

ഈ 9 കാര്യങ്ങൾ മാത്രം മതി രത്തൻ ടാറ്റയെ എന്നെന്നും ഓർക്കാൻ

click me!